ന്യൂഡൽഹി: മുസ്ലിം മതവിശ്വാസിയായി സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം പുനഃസ്ഥാപിച്ചു നൽകണമെന്നു വൈക്കം സ്വദേശി ഹാദിയ. ഭർത്താവ് ഷെഫീൻ ജഹാനെ രക്ഷകർത്താവാക്കണമെന്നും അദ്ദേഹവുമൊത്ത് ജീവിക്കാൻ അനുവദിക്കണമെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഹാദിയ ആവശ്യപ്പെട്ടു. വീട്ടു തടങ്കലിലായിരുന്നപ്പോൾ മതംമാറ്റാൻ ശ്രമം നടന്നിരുന്നെന്നും പുതിയ വിവാഹം കഴിക്കാൻ സമ്മർദമുണ്ടായെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
നിർബന്ധിത മതംമാറ്റത്തിന്റെ പേരിൽ ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെതിരേ ഷെഫീൻ ജഹാൻ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം. ഹാദിയയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് യുവതിയെ നേരിട്ടു ഹാജരാക്കാൻ നിർദേശിച്ച കോടതി, സേലത്ത് വിദ്യാഭ്യാസം പൂർത്തിയാക്കാൻ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടുതടങ്കലിലെ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹാദിയ സത്യവാങ്മൂലം നൽകിയത്.
കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.
നിർബന്ധിത മതംമാറ്റത്തിന്റെ പേരിൽ ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെതിരേ ഷെഫീൻ ജഹാൻ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം. ഹാദിയയെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് യുവതിയെ നേരിട്ടു ഹാജരാക്കാൻ നിർദേശിച്ച കോടതി, സേലത്ത് വിദ്യാഭ്യാസം പൂർത്തിയാക്കാൻ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടുതടങ്കലിലെ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹാദിയ സത്യവാങ്മൂലം നൽകിയത്.
കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.