അവർ ഒന്നും മറന്നില്ല; ഒന്നും പഠിച്ചുമില്ല.ഫ്രാൻസിലെ ബൂർബൺ രാജവംശത്തിന്റെ പതനത്തെ പരാമർശിക്കവേ ഫ്രഞ്ച് നയതന്ത്രജ്ഞൻ ഷാൾ ഡി ടാലിറാങ് പറഞ്ഞതാണിത്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളും ആ രാജവംശം പോലെ തന്നെ. വീഴ്ചകളിൽനിന്നു പഠിക്കുന്നില്ല; വീഴാൻ കാരണമായ ദുഷ്ചെയ്തികൾ മറക്കുന്നുമില്ല, അഥവാ തിരുത്തുന്നില്ല.
തെറ്റുകൾ ആവർത്തിച്ചുകൊണ്ടേ ഇരിക്കുന്നു.
ജയന്തി ധർമതേജ
ഉന്നതരുമായുള്ള ബന്ധം പറഞ്ഞുവരുന്നവരെ കണ്ണടച്ചു വിശ്വസിക്കരുത്, പണത്തിന് ഈടുവേണം- ഇതെല്ലാം 1960കളിൽ ഡോ. ജയന്തി ധർമതേജ ഇന്ത്യൻ ബാങ്കുകളെ പഠിപ്പിച്ചതാണ്. ആണവശാസ്ത്രജ്ഞനായ തേജ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മിത്രമായിരുന്നു. ഇന്ത്യയുടെ വാണിജ്യശേഷി വർധിപ്പിക്കാനെന്നു പറഞ്ഞ് ജയന്തി ഷിപ്പിംഗ് കന്പനി തുടങ്ങി. ജപ്പാനിൽനിന്ന് അര ഡസനിലേറെ ചരക്കുകപ്പലുകൾ വാങ്ങി.
അമേരിക്കയിൽ വൻ വ്യവസായം നടത്തി കോടീശ്വരനായി എന്നു പറഞ്ഞുവന്ന തേജ കപ്പൽ വാങ്ങാൻ ഇന്ത്യൻ ബാങ്കുകളിൽനിന്ന് 22 കോടി രൂപ വായ്പയെടുത്തു. യാതൊരു ഈടുമില്ലാതെ വായ്പ ലഭിച്ചു. കപ്പലുകൾ പണയപ്പെടുത്തി കൂടുതൽ കപ്പലുകൾ വാങ്ങി.
വലിയ ആർഭാടത്തിൽ കഴിഞ്ഞ, ലോകമെങ്ങും രാഷ്ട്രനേതാക്കളുടെ മിത്രമായിരുന്ന ധർമതേജയുടെ വൻ സന്പത്ത് ഒരു മിഥ്യയായിരുന്നെന്നു ക്രമേണ തെളിഞ്ഞു. ബാങ്കുകൾക്കു പണം കിട്ടിയില്ല. കപ്പലുകൾ പൊതുമേഖലയിലെ ഷിപ്പിംഗ് കോർപറേഷൻ ഏറ്റെടുത്ത് ബാങ്കുകളുടെ കടം വീട്ടി. കുറേക്കാലം ഒളിവിൽ കഴിഞ്ഞ തേജ 1970 കളുടെ ആദ്യം പിടിയിലായി. വഞ്ചനയ്ക്കു ശിക്ഷിക്കപ്പെട്ടു; ജയിൽവാസം കഴിഞ്ഞു താമസിയാതെ മരണമടഞ്ഞു.
ഹർഷദ് മേത്ത
വലിയ ബന്ധങ്ങളില്ലാതെതന്നെ ഒരു സാധാരണ ഓഹരി ബ്രോക്കർക്കു ബാങ്കുകളുടെ ശതകോടിക്കണക്കിനു രൂപയിട്ടു കളിക്കാമെന്നു ഹർഷദ് മേത്ത തെളിയിച്ചത് രണ്ടു ദശകംകൂടി കഴിഞ്ഞാണ്. 1990കളിൽ ഓഹരി ബ്രോക്കറായി തിളങ്ങിയ മേത്ത കൂടുതൽ വലിയ കളികൾക്ക് സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള ബാങ്കുകളുടെ പണം ഉപയോഗിച്ചു. ബാങ്കുകളുടെ കടപ്പത്ര വ്യാപാരത്തിൽ ഇടനിലനിന്ന് പണം തിരിമറി നടത്തി. 28-ാം ദിവസം പണം അടച്ചാൽ മതിയാവുന്ന ഒരു വ്യാപാരരീതി മേത്ത കണ്ടെത്തി. ഒന്നാം ദിവസം ബാങ്കിൽനിന്നു എടുത്ത പണം 27 ദിവസം ഓഹരികളിൽ കളിക്കാൻ ഉപയോഗിച്ചു.
ഒടുവിൽ മേത്ത പിടിക്കപ്പെട്ടപ്പോൾ (1992-ൽ) ഏതാനും ബാങ്കുകൾക്കു വന്ന നഷ്ടം നാലായിരം കോടിയിലേറെ രൂപ. കടപ്പത്ര വ്യാപാരത്തിലെ ചില പഴുതുകളാണ് ബിഗ് ബുൾ ഉപയോഗിച്ചത്. കുംഭകോണം പുറത്തായപ്പോൾ ബാങ്കുകളിലെ സംവിധാനങ്ങൾ അടിമുടി മാറ്റി. ഇനി തട്ടിപ്പുണ്ടാകില്ലെന്നു പറഞ്ഞു. പണത്തിനു പകരം ബാങ്കേഴ്സ് റെസീറ്റ് ബാങ്കുകൾക്കു നല്കിയാണു മേത്ത പണം എടുത്തിരുന്നത്. ബാങ്ക് വിറ്റ കടപ്പത്രത്തിന്റെ വില ബാങ്ക് പിന്നെ കടപ്പത്രം വാങ്ങുന്നതിൽനിന്നു തട്ടിക്കിഴിച്ചുപോന്നു. വ്യത്യാസം മാത്രം ബാങ്കിൽ കൊടുക്കും. അങ്ങനെ തുടരാൻ ബാങ്കുകളിലെ പലരെയും മേത്ത സന്തോഷിപ്പിച്ചു നിർത്തി.
അന്നത്തെ ബാങ്കേഴ്സ് റെസീറ്റിന്റെ സ്ഥാനത്തു പഞ്ചാബ് നാഷണൽ ബാങ്കിൽ വിദേശനാണയ വായ്പയ്ക്കുള്ള സമ്മതപത്രം (ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്) ആയി എന്നു മാത്രം.
ഗോപാലകൃഷ്ണൻ
ബാങ്കുകൾ ഉത്തരവാദിത്വമില്ലാതെ പെരുമാറിയതിന്റെ പേരിൽ വളരെ വിരളമായേ ബാങ്കിലെ ഉന്നതർ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇന്ത്യൻ ബാങ്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന എം. ഗോപാലകൃഷ്നാണ് അങ്ങനെ ശിക്ഷിക്കപ്പെട്ട പ്രമുഖ ബാങ്ക് മേധാവി. അർഹതയില്ലാത്തവർക്കു വ്യവസായ വായ്പകളും മറ്റും അനുവദിച്ചതാണു കുഴപ്പം. വായ്പയെടുത്തവർ തിരിച്ചടച്ചില്ല. ബാങ്ക് കിട്ടാക്കടത്തിൽ മുങ്ങി. ചില വായ്പകളുടെ പേരിൽ എടുത്ത കേസിൽ ഗോപാലകൃഷ്ണന് 14 വർഷം തടവുശിക്ഷ ലഭിച്ചു. ഇന്ത്യൻ ബാങ്കിന് 1500 കോടിയിലേറെ രൂപ നഷ്ടമായി. അതിനു ശേഷവും വായ്പയെടുക്കുന്നവർ അതിനു യോഗ്യരാണോ എന്നു പരിശോധിക്കാൻ പൊതുമേഖലാ ബാങ്കുകൾ പഠിച്ചില്ല.
തെറ്റുകൾ ആവർത്തിച്ചുകൊണ്ടേ ഇരിക്കുന്നു.
ജയന്തി ധർമതേജ
ഉന്നതരുമായുള്ള ബന്ധം പറഞ്ഞുവരുന്നവരെ കണ്ണടച്ചു വിശ്വസിക്കരുത്, പണത്തിന് ഈടുവേണം- ഇതെല്ലാം 1960കളിൽ ഡോ. ജയന്തി ധർമതേജ ഇന്ത്യൻ ബാങ്കുകളെ പഠിപ്പിച്ചതാണ്. ആണവശാസ്ത്രജ്ഞനായ തേജ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മിത്രമായിരുന്നു. ഇന്ത്യയുടെ വാണിജ്യശേഷി വർധിപ്പിക്കാനെന്നു പറഞ്ഞ് ജയന്തി ഷിപ്പിംഗ് കന്പനി തുടങ്ങി. ജപ്പാനിൽനിന്ന് അര ഡസനിലേറെ ചരക്കുകപ്പലുകൾ വാങ്ങി.
അമേരിക്കയിൽ വൻ വ്യവസായം നടത്തി കോടീശ്വരനായി എന്നു പറഞ്ഞുവന്ന തേജ കപ്പൽ വാങ്ങാൻ ഇന്ത്യൻ ബാങ്കുകളിൽനിന്ന് 22 കോടി രൂപ വായ്പയെടുത്തു. യാതൊരു ഈടുമില്ലാതെ വായ്പ ലഭിച്ചു. കപ്പലുകൾ പണയപ്പെടുത്തി കൂടുതൽ കപ്പലുകൾ വാങ്ങി.
വലിയ ആർഭാടത്തിൽ കഴിഞ്ഞ, ലോകമെങ്ങും രാഷ്ട്രനേതാക്കളുടെ മിത്രമായിരുന്ന ധർമതേജയുടെ വൻ സന്പത്ത് ഒരു മിഥ്യയായിരുന്നെന്നു ക്രമേണ തെളിഞ്ഞു. ബാങ്കുകൾക്കു പണം കിട്ടിയില്ല. കപ്പലുകൾ പൊതുമേഖലയിലെ ഷിപ്പിംഗ് കോർപറേഷൻ ഏറ്റെടുത്ത് ബാങ്കുകളുടെ കടം വീട്ടി. കുറേക്കാലം ഒളിവിൽ കഴിഞ്ഞ തേജ 1970 കളുടെ ആദ്യം പിടിയിലായി. വഞ്ചനയ്ക്കു ശിക്ഷിക്കപ്പെട്ടു; ജയിൽവാസം കഴിഞ്ഞു താമസിയാതെ മരണമടഞ്ഞു.
ഹർഷദ് മേത്ത
വലിയ ബന്ധങ്ങളില്ലാതെതന്നെ ഒരു സാധാരണ ഓഹരി ബ്രോക്കർക്കു ബാങ്കുകളുടെ ശതകോടിക്കണക്കിനു രൂപയിട്ടു കളിക്കാമെന്നു ഹർഷദ് മേത്ത തെളിയിച്ചത് രണ്ടു ദശകംകൂടി കഴിഞ്ഞാണ്. 1990കളിൽ ഓഹരി ബ്രോക്കറായി തിളങ്ങിയ മേത്ത കൂടുതൽ വലിയ കളികൾക്ക് സ്റ്റേറ്റ് ബാങ്ക് അടക്കമുള്ള ബാങ്കുകളുടെ പണം ഉപയോഗിച്ചു. ബാങ്കുകളുടെ കടപ്പത്ര വ്യാപാരത്തിൽ ഇടനിലനിന്ന് പണം തിരിമറി നടത്തി. 28-ാം ദിവസം പണം അടച്ചാൽ മതിയാവുന്ന ഒരു വ്യാപാരരീതി മേത്ത കണ്ടെത്തി. ഒന്നാം ദിവസം ബാങ്കിൽനിന്നു എടുത്ത പണം 27 ദിവസം ഓഹരികളിൽ കളിക്കാൻ ഉപയോഗിച്ചു.
ഒടുവിൽ മേത്ത പിടിക്കപ്പെട്ടപ്പോൾ (1992-ൽ) ഏതാനും ബാങ്കുകൾക്കു വന്ന നഷ്ടം നാലായിരം കോടിയിലേറെ രൂപ. കടപ്പത്ര വ്യാപാരത്തിലെ ചില പഴുതുകളാണ് ബിഗ് ബുൾ ഉപയോഗിച്ചത്. കുംഭകോണം പുറത്തായപ്പോൾ ബാങ്കുകളിലെ സംവിധാനങ്ങൾ അടിമുടി മാറ്റി. ഇനി തട്ടിപ്പുണ്ടാകില്ലെന്നു പറഞ്ഞു. പണത്തിനു പകരം ബാങ്കേഴ്സ് റെസീറ്റ് ബാങ്കുകൾക്കു നല്കിയാണു മേത്ത പണം എടുത്തിരുന്നത്. ബാങ്ക് വിറ്റ കടപ്പത്രത്തിന്റെ വില ബാങ്ക് പിന്നെ കടപ്പത്രം വാങ്ങുന്നതിൽനിന്നു തട്ടിക്കിഴിച്ചുപോന്നു. വ്യത്യാസം മാത്രം ബാങ്കിൽ കൊടുക്കും. അങ്ങനെ തുടരാൻ ബാങ്കുകളിലെ പലരെയും മേത്ത സന്തോഷിപ്പിച്ചു നിർത്തി.
അന്നത്തെ ബാങ്കേഴ്സ് റെസീറ്റിന്റെ സ്ഥാനത്തു പഞ്ചാബ് നാഷണൽ ബാങ്കിൽ വിദേശനാണയ വായ്പയ്ക്കുള്ള സമ്മതപത്രം (ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്) ആയി എന്നു മാത്രം.
ഗോപാലകൃഷ്ണൻ
ബാങ്കുകൾ ഉത്തരവാദിത്വമില്ലാതെ പെരുമാറിയതിന്റെ പേരിൽ വളരെ വിരളമായേ ബാങ്കിലെ ഉന്നതർ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇന്ത്യൻ ബാങ്കിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന എം. ഗോപാലകൃഷ്നാണ് അങ്ങനെ ശിക്ഷിക്കപ്പെട്ട പ്രമുഖ ബാങ്ക് മേധാവി. അർഹതയില്ലാത്തവർക്കു വ്യവസായ വായ്പകളും മറ്റും അനുവദിച്ചതാണു കുഴപ്പം. വായ്പയെടുത്തവർ തിരിച്ചടച്ചില്ല. ബാങ്ക് കിട്ടാക്കടത്തിൽ മുങ്ങി. ചില വായ്പകളുടെ പേരിൽ എടുത്ത കേസിൽ ഗോപാലകൃഷ്ണന് 14 വർഷം തടവുശിക്ഷ ലഭിച്ചു. ഇന്ത്യൻ ബാങ്കിന് 1500 കോടിയിലേറെ രൂപ നഷ്ടമായി. അതിനു ശേഷവും വായ്പയെടുക്കുന്നവർ അതിനു യോഗ്യരാണോ എന്നു പരിശോധിക്കാൻ പൊതുമേഖലാ ബാങ്കുകൾ പഠിച്ചില്ല.