ന്യൂഡൽഹി: അനാഥാലയങ്ങളുടെയും ശിശുപരിപാലന കേന്ദ്രങ്ങളുടെയും രജിസ്ട്രേഷൻ നടപടികളുമായി കേരള സർക്കാരിനു മുന്നോട്ടു പോകാമെന്നു സുപ്രീം കോടതി. ബാലനീതി പ്രകാരം എല്ലാ അനാഥാലയങ്ങളും രജിസ്റ്റർ ചെയ്യണമെന്ന സംസ്ഥാന സർക്കാർ ഉത്തരവിനെതിരേ സമസ്തകേരള ഉലമയ്ക്കു കീഴിലുള്ള യത്തീംഖാനകൾ നൽകിയ ഹർജി പ്രത്യേകം പരിഗണിക്കാമെന്നും ജസ്റ്റീസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് അറിയിച്ചു. ഇതു സംബന്ധിച്ച് സംസ്ഥാന സർക്കാരും സമസ്തയും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചു.
ബാലനീതി നിയമ പ്രകാരം രജിസ്റ്റർ ചെയ്താൽ ശിശുപരിപാലന കേന്ദ്രങ്ങളാവുമെന്നും അനാഥാലയങ്ങളെയും യത്തീംഖാ നകളെയും അഗതിമന്ദിരങ്ങളെയും അത്തരത്തിൽ കാണാനാവില്ലെന്നുമാണ് ഹർജിയിൽ ഉന്നയിച്ചത്. അതിനാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നു ഹർജിക്കാർക്കു വേണ്ടി അപർണ ഭട്ട് ആവശ്യപ്പെട്ടു.
ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ പ്രവർത്തനം, അംഗങ്ങൾ, പരിശോധന നടത്തുന്നതിന്റെ വിവരങ്ങൾ എന്നിവ വിശദീകരിച്ച് നാലാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാനാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. സമസ്തയ്ക്കു കീഴിലുള്ള 205 യത്തീംഖാനകളിലേയും കുട്ടികളുടെ എണ്ണം, ജീവനക്കാരുടെ വിവരം, പ്രവർത്തന രീതി എന്നിവയെല്ലാം അറിയിച്ച് സത്യവാങ്മൂലം നൽകാൻ സമസ്തയോടും നിർദേശിച്ചു. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ബാലനീതി നിയമ പ്രകാരം രജിസ്റ്റർ ചെയ്താൽ ശിശുപരിപാലന കേന്ദ്രങ്ങളാവുമെന്നും അനാഥാലയങ്ങളെയും യത്തീംഖാ നകളെയും അഗതിമന്ദിരങ്ങളെയും അത്തരത്തിൽ കാണാനാവില്ലെന്നുമാണ് ഹർജിയിൽ ഉന്നയിച്ചത്. അതിനാൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നു ഹർജിക്കാർക്കു വേണ്ടി അപർണ ഭട്ട് ആവശ്യപ്പെട്ടു.
ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെ പ്രവർത്തനം, അംഗങ്ങൾ, പരിശോധന നടത്തുന്നതിന്റെ വിവരങ്ങൾ എന്നിവ വിശദീകരിച്ച് നാലാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകാനാണ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടത്. സമസ്തയ്ക്കു കീഴിലുള്ള 205 യത്തീംഖാനകളിലേയും കുട്ടികളുടെ എണ്ണം, ജീവനക്കാരുടെ വിവരം, പ്രവർത്തന രീതി എന്നിവയെല്ലാം അറിയിച്ച് സത്യവാങ്മൂലം നൽകാൻ സമസ്തയോടും നിർദേശിച്ചു. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.