മന്ദിപതാർ (മേഘാലയ): പഞ്ചാബ് നാഷണൽ ബാങ്കിൽ വൻ പണത്തട്ടിപ്പ് നടത്തി ഇന്ത്യയിൽനിന്നു മുങ്ങിയ നീരവ് മോദിയെ പ്രധാനമന്ത്രി ഇടപെട്ട് തിരികെ എത്തിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മേഘാലയയിൽ തെരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വപ്നവ്യാപാരിയായിരുന്ന നീരവ് മോദി, പൊതുജനം കഷ്ടപ്പെട്ടുണ്ടാക്കിയ പണവുമായി രാജ്യം വിട്ടു. മറ്റൊരു മോദിയായ ഇപ്പോഴത്തെ പ്രധാനമന്ത്രിയും എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപയെത്തുമെന്നും രണ്ടു കോടി തൊഴിലവസരങ്ങളുണ്ടാകുമെന്നുമുള്ള അച്ഛേദിൻ സ്വപ്നങ്ങൾ വില്ക്കുന്നു. കഷ്ടപ്പെട്ടുണ്ടാക്കിയ പണം രാജ്യത്തു തിരിച്ചെത്തിക്കുമെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. നാലു വർഷം മുന്പ് മോദിയും ബിജെപിയും നല്കിയ വാഗ്ദാനങ്ങളെത്തുടർന്നാണ് ജനങ്ങൾ അധികാരത്തിലെത്തിയത്. എന്നാൽ, ഈ സർക്കാരിലുള്ള വിശ്വാസം നഷ്ടമായി. വിജയ് മല്യ, നീരവ് മോദി തുടങ്ങിയവർ രാജ്യത്തെ ധനവുമായി മുങ്ങി. അഴിമതി ഇല്ലാതാക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടു- രാഹുൽ പറഞ്ഞു.
സ്വപ്നവ്യാപാരിയായിരുന്ന നീരവ് മോദി, പൊതുജനം കഷ്ടപ്പെട്ടുണ്ടാക്കിയ പണവുമായി രാജ്യം വിട്ടു. മറ്റൊരു മോദിയായ ഇപ്പോഴത്തെ പ്രധാനമന്ത്രിയും എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപയെത്തുമെന്നും രണ്ടു കോടി തൊഴിലവസരങ്ങളുണ്ടാകുമെന്നുമുള്ള അച്ഛേദിൻ സ്വപ്നങ്ങൾ വില്ക്കുന്നു. കഷ്ടപ്പെട്ടുണ്ടാക്കിയ പണം രാജ്യത്തു തിരിച്ചെത്തിക്കുമെന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. നാലു വർഷം മുന്പ് മോദിയും ബിജെപിയും നല്കിയ വാഗ്ദാനങ്ങളെത്തുടർന്നാണ് ജനങ്ങൾ അധികാരത്തിലെത്തിയത്. എന്നാൽ, ഈ സർക്കാരിലുള്ള വിശ്വാസം നഷ്ടമായി. വിജയ് മല്യ, നീരവ് മോദി തുടങ്ങിയവർ രാജ്യത്തെ ധനവുമായി മുങ്ങി. അഴിമതി ഇല്ലാതാക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടു- രാഹുൽ പറഞ്ഞു.