അർബിൻ: സിറിയൻ തലസ്ഥാനമായ ഡമാസ്കസിന്റെ പ്രാന്തത്തിലുള്ള റിബൽ കേന്ദ്രമായ ഈസ്റ്റേൺ ഗൂട്ടായിൽ പ്രസിഡന്റ് ബഷാർ അൽ അസാദിന്റെ സൈനികർ നടത്തുന്ന വ്യോമാക്രമണവും പീരങ്കി ആക്രമണവും മൂന്നാംദിവസവും തുടരുകയാണ്. 57 കുട്ടികൾ ഉൾപ്പെടെ 194 സിവിലിയന്മാർ ഇതിനകം കൊല്ലപ്പെട്ടെന്നു സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു.
തിങ്കളാഴ്ച മാത്രം 39 കുട്ടികൾ ഉൾപ്പെടെ 127 സിവിലിയന്മാർക്കു ജീവഹാനി നേരിട്ടു. നാലു വർഷത്തിനുള്ളിൽ ഈസ്റ്റേൺ ഗൂട്ടായിൽ ഇത്രയധികം പേർ ഒറ്റദിവസം കൊല്ലപ്പെടുന്നത് ആദ്യസംഭവമാണ്. ഇന്നലത്തെ വ്യോമാക്രമണത്തിൽ 50 സിവിലിയന്മാർ മരിച്ചു.
ഈസ്റ്റേൺ ഗൂട്ടാ മേഖലയിലെ സ്ഥിതി സ്ഫോടനാത്മകമാണെന്നു യുഎൻ മുന്നറിയിപ്പു നൽകി. സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടനടി നിർത്തണമെന്നു യുഎന്നിന്റെ മനുഷ്യാവകാശ കോ-ഓർഡിനേറ്റർ പാനോസ് മുംതസിസ് നിർദേശിച്ചു.
ഈസ്റ്റേൺ ഗൂട്ടാ മുതൽ വടക്കുപടിഞ്ഞാറൻ കുർദിഷ് മേഖലയായ അഫ്രീൻ വരെയുള്ള പ്രദേശത്ത് ഒരു മാസത്തെ വെടിനിർത്തൽ നടപ്പാക്കണമെന്നു നേരത്തെ യുഎൻ ആഹ്വാനം ചെയ്തിരുന്നു. അഫ്രീനെ ഉപരോധിക്കുമെന്നു തുർക്കി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഡമാസ്കസ് പ്രാന്തത്തിലുള്ള ഈസ്റ്റേൺ ഗൂട്ടാ നാലു വർഷമായി ജെയ്ഷെ അൽ ഇസ്ലാം, ഫയിലാക് അൽ റഹ്മാൻ എന്നീ റിബൽ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. ജിഹാദിസ്റ്റുകൾക്കും ഇവിടെ സ്വാധീനമുണ്ട്. മേഖലയിൽ നാലു ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്നു.
ഈസ്റ്റേൺ ഗൂട്ടായിൽനിന്നു റിബലുകൾ ഡമാസ്കസിലേക്കു വ്യോമാക്രമണം നടത്തുന്നത് ഒഴിവാക്കാൻ മേഖലയുടെ നിയന്ത്രണം കൈയടക്കാനുള്ള നീക്കത്തിലാണു സിറിയൻ സേന. ഇതിന്റെ ഭാഗമായാണു വ്യോമാക്രമണം നടത്തുന്നത്. താമസിയാതെ കരയാക്രമണവും ഉണ്ടാവുമെന്നു ഭീതി പരന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ എങ്ങനെയെങ്കിലും ഈസ്റ്റേൺ ഗൂട്ടായിൽനിന്നു രക്ഷപ്പെടാൻ സിവിലിയൻ ജനത നെട്ടോട്ടമോടുകയാണ്. നാലുവശത്തുനിന്നും സിറിയൻ സൈന്യം വളഞ്ഞിരിക്കുന്നതിനാൽ ഈസ്റ്റേൺ ഗൂട്ടായിലെ ജനജീവിതം ദുരിതത്തിലാണ്. ആഹാരം, ഔഷധം തുടങ്ങിയ അത്യാവശ്യ വസ്തുക്കൾക്കു ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
തിങ്കളാഴ്ച മാത്രം 39 കുട്ടികൾ ഉൾപ്പെടെ 127 സിവിലിയന്മാർക്കു ജീവഹാനി നേരിട്ടു. നാലു വർഷത്തിനുള്ളിൽ ഈസ്റ്റേൺ ഗൂട്ടായിൽ ഇത്രയധികം പേർ ഒറ്റദിവസം കൊല്ലപ്പെടുന്നത് ആദ്യസംഭവമാണ്. ഇന്നലത്തെ വ്യോമാക്രമണത്തിൽ 50 സിവിലിയന്മാർ മരിച്ചു.
ഈസ്റ്റേൺ ഗൂട്ടാ മേഖലയിലെ സ്ഥിതി സ്ഫോടനാത്മകമാണെന്നു യുഎൻ മുന്നറിയിപ്പു നൽകി. സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഉടനടി നിർത്തണമെന്നു യുഎന്നിന്റെ മനുഷ്യാവകാശ കോ-ഓർഡിനേറ്റർ പാനോസ് മുംതസിസ് നിർദേശിച്ചു.
ഈസ്റ്റേൺ ഗൂട്ടാ മുതൽ വടക്കുപടിഞ്ഞാറൻ കുർദിഷ് മേഖലയായ അഫ്രീൻ വരെയുള്ള പ്രദേശത്ത് ഒരു മാസത്തെ വെടിനിർത്തൽ നടപ്പാക്കണമെന്നു നേരത്തെ യുഎൻ ആഹ്വാനം ചെയ്തിരുന്നു. അഫ്രീനെ ഉപരോധിക്കുമെന്നു തുർക്കി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഡമാസ്കസ് പ്രാന്തത്തിലുള്ള ഈസ്റ്റേൺ ഗൂട്ടാ നാലു വർഷമായി ജെയ്ഷെ അൽ ഇസ്ലാം, ഫയിലാക് അൽ റഹ്മാൻ എന്നീ റിബൽ ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലാണ്. ജിഹാദിസ്റ്റുകൾക്കും ഇവിടെ സ്വാധീനമുണ്ട്. മേഖലയിൽ നാലു ലക്ഷത്തോളം ജനങ്ങൾ അധിവസിക്കുന്നു.
ഈസ്റ്റേൺ ഗൂട്ടായിൽനിന്നു റിബലുകൾ ഡമാസ്കസിലേക്കു വ്യോമാക്രമണം നടത്തുന്നത് ഒഴിവാക്കാൻ മേഖലയുടെ നിയന്ത്രണം കൈയടക്കാനുള്ള നീക്കത്തിലാണു സിറിയൻ സേന. ഇതിന്റെ ഭാഗമായാണു വ്യോമാക്രമണം നടത്തുന്നത്. താമസിയാതെ കരയാക്രമണവും ഉണ്ടാവുമെന്നു ഭീതി പരന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ എങ്ങനെയെങ്കിലും ഈസ്റ്റേൺ ഗൂട്ടായിൽനിന്നു രക്ഷപ്പെടാൻ സിവിലിയൻ ജനത നെട്ടോട്ടമോടുകയാണ്. നാലുവശത്തുനിന്നും സിറിയൻ സൈന്യം വളഞ്ഞിരിക്കുന്നതിനാൽ ഈസ്റ്റേൺ ഗൂട്ടായിലെ ജനജീവിതം ദുരിതത്തിലാണ്. ആഹാരം, ഔഷധം തുടങ്ങിയ അത്യാവശ്യ വസ്തുക്കൾക്കു ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.