ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കി(പിഎൻബി)ലെ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്കിനെതിരേ കേന്ദ്രഗവൺമെന്റ്. റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിലെ പരാജയത്തിന്റെ സാക്ഷ്യപത്രം ആണു പിഎൻബി തട്ടിപ്പ് എന്നാരോപിച്ചുള്ള ഒരു കത്ത് ധനമന്ത്രാലയത്തിൽനിന്നു റിസർവ് ബാങ്കിന് അയച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മറ്റു മാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ റിസർവ് ബാങ്കിന്റെ പ്രതികരണം ഇല്ല. ഇന്നലെ റിസർവ് ബാങ്കിന് അവധി ആയിരുന്നു.
ഇത്തരം തട്ടിപ്പുകൾ തടയാനും കണ്ടെത്താനും റിസർവ് ബാങ്ക് ഉണ്ടാക്കിയ സംവിധാനം അപര്യാപ്തമായിരിക്കാം; അല്ലെങ്കിൽ അതു ഫലപ്രദമായി പ്രവർത്തിക്കുന്നത് ഉറപ്പാക്കാൻ റിസർവ് ബാങ്കിനു കഴിഞ്ഞില്ല. ഇങ്ങനെ നിശിത ഭാഷയിലാണു കത്തിലെ വിമർശനം എന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. റോയിട്ടേഴ്സ് പ്രതികരണം ആരാഞ്ഞിട്ടു കിട്ടിയില്ല.
ബാങ്കിംഗ് കാര്യങ്ങൾ നോക്കുന്ന ധനമന്ത്രാലയത്തിലെ സെക്രട്ടറി രാജീവ് കുമാർ ഈ കത്തിനെപ്പറ്റി പ്രതികരിക്കാൻ തയാറായില്ല. എന്നാൽ, തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ മറ്റു ബാങ്കുകൾക്കു കത്തെഴുതിയതായി അറിയിച്ചു.
ബാങ്കുകളുടെ മേൽനോട്ടവും നിയന്ത്രണവും റിസർവ് ബാങ്കിനാണ്. ധനമന്ത്രാലയം അതിൽ കൈകടത്താൻ നടത്തുന്ന ശ്രമങ്ങളെ റിസർവ് ബാങ്ക് എന്നും തടയുകയായിരുന്നു. ഇതിൽ ധനമന്ത്രാലയത്തിന് എതിർപ്പുണ്ട്. പണനയം അടക്കമുള്ള കാര്യങ്ങളിൽ റിസർവ് ബാങ്ക് ധമന്ത്രാലയത്തിന്റെ ഇംഗിതം പാലിക്കാത്തതും അകൽച്ചയ്ക്കു കാരണമാണ്.
ഇതിനിടെ പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നത മാനേജ്മെന്റിനെ മാറ്റിനിർത്തിക്കൊണ്ടു വേണം അന്വേഷണം എന്ന് ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ആവശ്യപ്പെട്ടു. തഴേത്തട്ടിലെ 18 ഓഫീസർമാരെയും ജീവനക്കാരെയും ധൃതിപിടിച്ചു സസ്പെൻഡ് ചെയ്തതിനെ അസോസിയേഷൻ അപലപിച്ചു.
ഇത്തരം തട്ടിപ്പുകൾ തടയാനും കണ്ടെത്താനും റിസർവ് ബാങ്ക് ഉണ്ടാക്കിയ സംവിധാനം അപര്യാപ്തമായിരിക്കാം; അല്ലെങ്കിൽ അതു ഫലപ്രദമായി പ്രവർത്തിക്കുന്നത് ഉറപ്പാക്കാൻ റിസർവ് ബാങ്കിനു കഴിഞ്ഞില്ല. ഇങ്ങനെ നിശിത ഭാഷയിലാണു കത്തിലെ വിമർശനം എന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്. റോയിട്ടേഴ്സ് പ്രതികരണം ആരാഞ്ഞിട്ടു കിട്ടിയില്ല.
ബാങ്കിംഗ് കാര്യങ്ങൾ നോക്കുന്ന ധനമന്ത്രാലയത്തിലെ സെക്രട്ടറി രാജീവ് കുമാർ ഈ കത്തിനെപ്പറ്റി പ്രതികരിക്കാൻ തയാറായില്ല. എന്നാൽ, തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാൻ മറ്റു ബാങ്കുകൾക്കു കത്തെഴുതിയതായി അറിയിച്ചു.
ബാങ്കുകളുടെ മേൽനോട്ടവും നിയന്ത്രണവും റിസർവ് ബാങ്കിനാണ്. ധനമന്ത്രാലയം അതിൽ കൈകടത്താൻ നടത്തുന്ന ശ്രമങ്ങളെ റിസർവ് ബാങ്ക് എന്നും തടയുകയായിരുന്നു. ഇതിൽ ധനമന്ത്രാലയത്തിന് എതിർപ്പുണ്ട്. പണനയം അടക്കമുള്ള കാര്യങ്ങളിൽ റിസർവ് ബാങ്ക് ധമന്ത്രാലയത്തിന്റെ ഇംഗിതം പാലിക്കാത്തതും അകൽച്ചയ്ക്കു കാരണമാണ്.
ഇതിനിടെ പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നത മാനേജ്മെന്റിനെ മാറ്റിനിർത്തിക്കൊണ്ടു വേണം അന്വേഷണം എന്ന് ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ആവശ്യപ്പെട്ടു. തഴേത്തട്ടിലെ 18 ഓഫീസർമാരെയും ജീവനക്കാരെയും ധൃതിപിടിച്ചു സസ്പെൻഡ് ചെയ്തതിനെ അസോസിയേഷൻ അപലപിച്ചു.