ന്യൂഡൽഹി: റോട്ടോമാക് പേനകളുടെ ഉടമ വിക്രം കോഠാരിക്കും കുടുംബാംഗങ്ങൾക്കുമെതിരേ 3,695 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തു. കാൺപുർ ആസ്ഥാനമായ റോട്ടോമാക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡിനും, കോഠാരി, ഭാര്യ സാധന, മകൻ രാഹുൽ എന്നിവർക്കും പേരു പറയാത്ത ബാങ്ക് ജീവനക്കാർക്കും എതിരേയാണു കേസ്. ബാങ്ക് ഓഫ് ബറോഡ നൽകിയ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. കോഠാരിയെയും മറ്റും ചോദ്യം ചെയ്തു വരുന്നതായാണു റിപ്പോർട്ടുകൾ.
പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അനുസരിച്ചാണു കേസ്. തലേ ദിവസം സിബിഐ സമർപ്പിച്ച എഫ്ഐആർ പരിശോധിച്ച ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് ഈ നിയമ പ്രകാരം കേസെടുക്കാൻ നിർദേശിച്ചത്. 2919 കോടി രൂപ വായ്പത്തുകയും ബാക്കി പലിശയുമാണ്. ഏഴു ബാങ്കുകളിൽ നിന്നായിരുന്നു വായ്പ.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, അലാഹാബാദ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയും ബാങ്ക് ഓഫ് ബറോഡയ്ക്കൊപ്പം വായ്പാ കൺസോർഷ്യത്തിലുണ്ട്.വ്യാജ കയറ്റുമതി ഓർഡറുകൾ കാണിച്ചു വായ്പ എടുക്കുകയായിരുന്നു റോട്ടോമാക് എന്നാണു കേസ്. ഒരു വർഷം മുന്പ് മനഃപൂർവം കുടിശിക വരുത്തിയ ആളായി ബാങ്ക് ഓഫ് ബറോഡ കോഠാരിയെ നിർണയിച്ചിരുന്നു. ബാങ്കിന്റെ കേസിൽ കോഠാരിക്കെതിരേ വിധിയും ഉണ്ടായതാണ്.
പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) അനുസരിച്ചാണു കേസ്. തലേ ദിവസം സിബിഐ സമർപ്പിച്ച എഫ്ഐആർ പരിശോധിച്ച ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആണ് ഈ നിയമ പ്രകാരം കേസെടുക്കാൻ നിർദേശിച്ചത്. 2919 കോടി രൂപ വായ്പത്തുകയും ബാക്കി പലിശയുമാണ്. ഏഴു ബാങ്കുകളിൽ നിന്നായിരുന്നു വായ്പ.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, അലാഹാബാദ് ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയും ബാങ്ക് ഓഫ് ബറോഡയ്ക്കൊപ്പം വായ്പാ കൺസോർഷ്യത്തിലുണ്ട്.വ്യാജ കയറ്റുമതി ഓർഡറുകൾ കാണിച്ചു വായ്പ എടുക്കുകയായിരുന്നു റോട്ടോമാക് എന്നാണു കേസ്. ഒരു വർഷം മുന്പ് മനഃപൂർവം കുടിശിക വരുത്തിയ ആളായി ബാങ്ക് ഓഫ് ബറോഡ കോഠാരിയെ നിർണയിച്ചിരുന്നു. ബാങ്കിന്റെ കേസിൽ കോഠാരിക്കെതിരേ വിധിയും ഉണ്ടായതാണ്.