ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിലെ (പിഎൻബി) വൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലെ 13 ഉദ്യോഗസ്ഥർ അടക്കം 17 പേരെ സിബിഐ ചോദ്യം ചെയ്തു. മൂന്ന് ബാങ്ക് ഉദ്യോഗസ്ഥരെ പിന്നീട് അറസ്റ്റ് ചെയ്തു. 11,400 കോടിയുടെ സാന്പത്തിക തട്ടിപ്പിന്റെ സിരാകേന്ദ്രമായിരുന്ന പിഎൻബിയുടെ മുംബൈയിലെ ബ്രാഡി ഹൗസ് ശാഖ സിബിഐ പൂട്ടി സീൽ ചെയ്തു. ശാഖയിൽ ഞായറാഴ്ച തുടങ്ങിയ പരിശോധന ഇന്നലെയും തുടർന്നു.
റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ അടുത്ത ബന്ധുവും തട്ടിപ്പു നടത്തി വിദേശത്തേക്ക് കടന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ വക ഫയർ സ്റ്റാർ വജ്ര കന്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ വിപുൽ അംബാനിയെ സിബിഐ ചോദ്യം ചെയ്തു. വിപുലിന്റെ പാസ്പോർട്ട് മരവിപ്പിച്ചു.
ധീരുഭായ് അംബാനിയുടെ ഇളയസഹോദരൻ നാഥുഭായിയുടെ പുത്രനായ വിപുൽ നേരത്തേ റിലയൻസ് എംഡിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്നു. പിന്നീട് ടവർ കാപ്പിറ്റൽ ആൻഡ് സെക്യൂരിറ്റീസിലൂടെ കടപ്പത്രവിപണിയിൽ പ്രവർത്തിച്ചു. 2014ലാണ് നീരവ് മോദിയുടെ കൂടെ ചേർന്നത്.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ, ഡൽഹി, ബംഗളൂരു അടക്കം രാജ്യത്ത് 39 കേന്ദ്രങ്ങളിൽ എണ്ഫോഴ്സമെന്റ് വിഭാഗം (ഇഡി) ഇന്നലെയും റെയ്ഡ് തുടർന്നു. മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി, ഗിലി, നക്ഷത്ര തുടങ്ങിയ പേരിലുള്ള വജ്ര വ്യാപാര സ്ഥാപനങ്ങളിൽ അടക്കം നടന്ന റെയ്ഡുകളിൽ മൊത്തം 5,716 കോടി രൂപയുടെ ആസ്തികൾ പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. മുംബൈയിൽ മാത്രം പത്തു കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നു. ഇതിനിടെ, മൂന്നു വർഷം ഒരേ സ്ഥലത്ത് ജോലി ചെയ്തവരെ സ്ഥലം മാറ്റാൻ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര വിജിലൻസ് കമ്മീഷൻ (സിവിസി) നിർദേശം നൽകി. 2017 ഡിസംബർ 31 കണക്കാക്കിയാണ് സ്ഥലംമാറ്റ കാലാവധി നിശ്ചയിക്കുക.
ബാങ്ക് തട്ടിപ്പിന് ഒത്താശ ചെയ്തതിന് വിശദീകരണം തേടി പിഎൻബി മാനേജിംഗ് ഡയറക്ടറെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും ധനമന്ത്രാലയം ഉദ്യോഗസ്ഥരെയും സിവിസി ഇന്നലെ ചോദ്യം ചെയ്തു. മോദിയുടെയും ചോക്സിയുടെയും സ്ഥാപനങ്ങൾ 11,400 കോടി വെട്ടിച്ചത് ബാങ്കിലെ രണ്ട് ഉന്നതരുടെ അറിവോടെയാണെന്ന് സിവിസി പറഞ്ഞു. പത്തു ദിവസത്തിനകം വിശദമായ മറുപടി നൽകാനും ബാങ്ക് മേധാവികൾക്ക് നിർദേശം നൽകി.
എല്ലാ പരിശോധനാ സംവിധാനങ്ങളും മറികടന്ന് തട്ടിപ്പ് നടന്നതിന് വ്യക്തമായ ഉത്തരം നൽകാൻ 20 മിനിറ്റ് നീണ്ട ചോദ്യം ചെയ്യലിൽ പിഎൻബി മേധാവികൾക്ക് കഴിഞ്ഞില്ല. ഇത്രയും വലിയ തട്ടിപ്പിനു ശേഷവും ക്രമക്കേടുകൾ തടയാൻ നടപടികൾ ഉണ്ടായിട്ടില്ലെന്ന് സിവിസി ചൂണ്ടിക്കാട്ടി. ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ബാങ്ക് മാനേജ്മെന്റിനോട് വിജിലൻസ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ജോർജ് കള്ളിവയലിൽ
റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനിയുടെ അടുത്ത ബന്ധുവും തട്ടിപ്പു നടത്തി വിദേശത്തേക്ക് കടന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ വക ഫയർ സ്റ്റാർ വജ്ര കന്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ വിപുൽ അംബാനിയെ സിബിഐ ചോദ്യം ചെയ്തു. വിപുലിന്റെ പാസ്പോർട്ട് മരവിപ്പിച്ചു.
ധീരുഭായ് അംബാനിയുടെ ഇളയസഹോദരൻ നാഥുഭായിയുടെ പുത്രനായ വിപുൽ നേരത്തേ റിലയൻസ് എംഡിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്നു. പിന്നീട് ടവർ കാപ്പിറ്റൽ ആൻഡ് സെക്യൂരിറ്റീസിലൂടെ കടപ്പത്രവിപണിയിൽ പ്രവർത്തിച്ചു. 2014ലാണ് നീരവ് മോദിയുടെ കൂടെ ചേർന്നത്.
ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ, ഡൽഹി, ബംഗളൂരു അടക്കം രാജ്യത്ത് 39 കേന്ദ്രങ്ങളിൽ എണ്ഫോഴ്സമെന്റ് വിഭാഗം (ഇഡി) ഇന്നലെയും റെയ്ഡ് തുടർന്നു. മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി, ഗിലി, നക്ഷത്ര തുടങ്ങിയ പേരിലുള്ള വജ്ര വ്യാപാര സ്ഥാപനങ്ങളിൽ അടക്കം നടന്ന റെയ്ഡുകളിൽ മൊത്തം 5,716 കോടി രൂപയുടെ ആസ്തികൾ പിടിച്ചെടുത്തതായി ഇഡി അറിയിച്ചു. മുംബൈയിൽ മാത്രം പത്തു കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നു. ഇതിനിടെ, മൂന്നു വർഷം ഒരേ സ്ഥലത്ത് ജോലി ചെയ്തവരെ സ്ഥലം മാറ്റാൻ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്ര വിജിലൻസ് കമ്മീഷൻ (സിവിസി) നിർദേശം നൽകി. 2017 ഡിസംബർ 31 കണക്കാക്കിയാണ് സ്ഥലംമാറ്റ കാലാവധി നിശ്ചയിക്കുക.
ബാങ്ക് തട്ടിപ്പിന് ഒത്താശ ചെയ്തതിന് വിശദീകരണം തേടി പിഎൻബി മാനേജിംഗ് ഡയറക്ടറെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും ധനമന്ത്രാലയം ഉദ്യോഗസ്ഥരെയും സിവിസി ഇന്നലെ ചോദ്യം ചെയ്തു. മോദിയുടെയും ചോക്സിയുടെയും സ്ഥാപനങ്ങൾ 11,400 കോടി വെട്ടിച്ചത് ബാങ്കിലെ രണ്ട് ഉന്നതരുടെ അറിവോടെയാണെന്ന് സിവിസി പറഞ്ഞു. പത്തു ദിവസത്തിനകം വിശദമായ മറുപടി നൽകാനും ബാങ്ക് മേധാവികൾക്ക് നിർദേശം നൽകി.
എല്ലാ പരിശോധനാ സംവിധാനങ്ങളും മറികടന്ന് തട്ടിപ്പ് നടന്നതിന് വ്യക്തമായ ഉത്തരം നൽകാൻ 20 മിനിറ്റ് നീണ്ട ചോദ്യം ചെയ്യലിൽ പിഎൻബി മേധാവികൾക്ക് കഴിഞ്ഞില്ല. ഇത്രയും വലിയ തട്ടിപ്പിനു ശേഷവും ക്രമക്കേടുകൾ തടയാൻ നടപടികൾ ഉണ്ടായിട്ടില്ലെന്ന് സിവിസി ചൂണ്ടിക്കാട്ടി. ക്രമക്കേടുകൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ബാങ്ക് മാനേജ്മെന്റിനോട് വിജിലൻസ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
ജോർജ് കള്ളിവയലിൽ