ന്യൂഡൽഹി: മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ കേസ് രജിസ്റ്റർ ചെയ്തതിനെതിരേ ഒരു അഡാർ ലവ് എന്ന ചലച്ചിത്രത്തിന്റെ സംവിധായകനും നടിയും സുപ്രീംകോടതിയെ സമീപിച്ചു. ഹൈദരാബാദ് പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് നടിയും തൃശൂരിലെ ബികോം വിദ്യാർഥിനിയുമായ പ്രിയ പ്രകാശ് വാര്യരും ഡയറക്ടർ ഒമർ ലുലുവും സുപ്രീംകോടതിയിൽ ഹർജി നൽകിയത്. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു.
"മാണിക്യ മലരായ പൂവി' എന്നു തുടങ്ങുന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ച് ഒരു കൂട്ടം യുവാക്കളാണ് ഹൈദരാബാദ് പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മഹാരാഷ്ട്രയിലും ഒരു വിഭാഗം പോലീസിൽ പരാതി നൽകിയതോടെയാണ് നടിയും സംവിധായകനും സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കരുതെന്ന് നിർദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ചലച്ചിത്രം പുറത്തിറങ്ങുന്നതിനു മുന്പേ തന്നെ ഹിറ്റായ ഗാനം മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്നാണ് ആരോപണം.
"മാണിക്യ മലരായ പൂവി' എന്നു തുടങ്ങുന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്നെന്നാരോപിച്ച് ഒരു കൂട്ടം യുവാക്കളാണ് ഹൈദരാബാദ് പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മഹാരാഷ്ട്രയിലും ഒരു വിഭാഗം പോലീസിൽ പരാതി നൽകിയതോടെയാണ് നടിയും സംവിധായകനും സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കരുതെന്ന് നിർദേശിക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ചലച്ചിത്രം പുറത്തിറങ്ങുന്നതിനു മുന്പേ തന്നെ ഹിറ്റായ ഗാനം മുസ്ലിം സമുദായത്തെ അവഹേളിക്കുന്നതാണെന്നാണ് ആരോപണം.