ന്യൂഡൽഹി: തെരഞ്ഞെടുപ്പിനുള്ള തിരിച്ചറിയൽ കാർഡുമായി ആധാർ ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കാമെന്നു സുപ്രീം കോടതി.
തെരഞ്ഞെടുപ്പിലും വസ്തു ഇടപാടുകളിലും ആധാർ നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. നാലാഴ്ചയ്ക്കകം ഹർജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അതേസമയം, വിഷയത്തിൽ കേന്ദ്രസർക്കാരിനു നോട്ടീസ് അയയ്ക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ആധാർ ബന്ധിപ്പിക്കുന്നത് തട്ടിപ്പുകളും ബേനാമി ഇടപാടുകളും തടയാൻ ഉപകരിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. വോട്ടർ പട്ടികയിൽ ഒരാളുടെ പേര് ഒന്നിലധികം തവണ ചേർത്തിട്ടുണ്ടെങ്കിൽ കണ്ടെത്താം.
തെരഞ്ഞെടുപ്പിലും വസ്തു ഇടപാടുകളിലും ആധാർ നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി ഉപാധ്യായ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. നാലാഴ്ചയ്ക്കകം ഹർജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. അതേസമയം, വിഷയത്തിൽ കേന്ദ്രസർക്കാരിനു നോട്ടീസ് അയയ്ക്കണമെന്ന ഹർജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ആധാർ ബന്ധിപ്പിക്കുന്നത് തട്ടിപ്പുകളും ബേനാമി ഇടപാടുകളും തടയാൻ ഉപകരിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. വോട്ടർ പട്ടികയിൽ ഒരാളുടെ പേര് ഒന്നിലധികം തവണ ചേർത്തിട്ടുണ്ടെങ്കിൽ കണ്ടെത്താം.