അടിയോടടി... ഓടിച്ചിട്ടടി!!!

01:00 AM Feb 20, 2018 | Deepika.com
സാംപോളോ: കാണികൾപോലും ഒരുവേള ശങ്കിച്ചിരിക്കണം, കണ്‍മുന്നിൽ നടക്കുന്നത് ഫുട്ബോളോ അതോ കൂട്ടത്തല്ലോ! ഫുട്ബോൾ മൈതാനം കൂട്ടത്തല്ലിന് വഴിമാറിയപ്പോൾ അരങ്ങേറിയത് ഇതുവരെ കണ്ടിട്ടില്ലാത്ത കയ്യാങ്കളി.

സ്ഫടികം സിനിമയിൽ മോഹൻലാലിന്‍റെ കഥാപാത്രമായ ആടുതോമയുടെ തല്ല് കാണാൻ ആളുകളെക്കൂട്ടുന്ന ഇന്ദ്രൻസിന്‍റെ കഥാപാത്രം പറയുന്നതുപോലെയായി കാര്യങ്ങൾ. കളത്തിൽ അടിയോടടി... ഓടിച്ചിട്ടടി... റഫറിയും നോക്കിനിന്നില്ല, തലങ്ങുംവിലങ്ങും ചുവപ്പുകാർഡ് വീശി... ഒടുവിൽ ഒന്പതുപേരെ ചുവപ്പ് കാർഡ് കാണിച്ച റഫറി, മത്സരം നിർത്തിവച്ചുകൊണ്ടുള്ള ലോംഗ് വിസിൽ മുഴക്കിയശേഷമാണ് കാര്യങ്ങൾ ശാന്തമായത്.

സംഭവം നടന്നത് ഫുട്ബോളിന്‍റെ ഈറ്റില്ലമായ ബ്രസീലിൽ. ബ്രസീൽ ഡെർബി എന്നറിയപ്പെടുന്ന വിക്ടോറിയ-ബഹിയ പോരാട്ടമാണ് വേദി. മത്സരം തീരാൻ 11 മിനിറ്റ് ബാക്കിയുള്ളപ്പോൾ ബഹിയയ്ക്ക് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത വിനീഷ്യസ് പന്ത് വലയിലെത്തിച്ച് അതുവരെ പിന്നിലായിരുന്ന ടീമിനെ 1-1ന് ഒപ്പമെത്തിച്ചു. തുടർന്ന് വിനീഷ്യസും കൂട്ടരും നടത്തിയ ഗോൾ ആഹ്ലാദ നൃത്തമാണ് കൂട്ടത്തല്ലിലേക്കും ചുവപ്പ് കാർഡ് പ്രളയത്തിലേക്കും കാര്യങ്ങൾ എത്തിച്ചത്.
ആതിഥേയ കാണികളെ കളിയാക്കുന്ന തരത്തിൽ ലൈംഗിക ചുവയുള്ള ബഹിയ താരങ്ങളുടെ നൃത്തം വിക്ടോറിയ താരങ്ങൾ തടയുകയും കൈയ്യാങ്കളിയിലെത്തുകയും ചെയ്തു. വിക്ടോറിയയുടെ അഞ്ച് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തേക്കു നടന്നു. ബഹിയയുടെ നാലും. ഒരു ടീമിൽ ചുരുങ്ങിയത് ഏഴ് കളിക്കാർ കളത്തിൽ ഉണ്ടെങ്കിലേ ഫുട്ബോൾ മത്സരം നടത്താൻ പാടുള്ളൂ എന്നാണ് നിയമം. അഞ്ച് താരങ്ങൾ ചുവപ്പ് കാർഡ് കണ്ടതോടെ വിക്ടോറിയയുടെ അംഗബലം ആറായി ചുരുങ്ങി. അതോടെ 11 മിനിറ്റ് ബാക്കിനിൽക്കേ മത്സരം റദ്ദാക്കേണ്ടിവന്നു.