മാലെ: മാലദ്വീപിലെ രാഷ്്ട്രീയ പ്രതിസന്ധിക്കു ശമനമില്ല. അടിയന്തരാവസ്ഥ മുപ്പതു ദിവസംകൂടി നീട്ടണമെന്ന പ്രസിഡന്റ് അബ്ദുള്ള യാമീന്റെ അഭ്യർഥന പീപ്പിൾസ് മജ്ലിസിന്റെ (പാർലമെന്റ്) ദേശീയ സുരക്ഷാസമിതി അംഗീകരിച്ചു. ഫെബ്രുവരി അഞ്ചിനു പ്രഖ്യാപിച്ച 15 ദിവസത്തെ അടിയന്തരാവസ്ഥയുടെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് കാലാവധി നീട്ടാൻ പ്രസിഡന്റ് അഭ്യർഥിച്ചത്.
സുരക്ഷാസമിതിയുടെ രഹസ്യയോഗം എമർജൻസി ഡിക്രി അംഗീകരിച്ചതായി മജ്ലിസ് ഡെപ്യൂട്ടി സ്പീക്കർ മൂസാ മണിക് സ്ഥിരീകരിച്ചു. 38 എംപിമാരുടെ പിന്തുണയോടെയാണു ഡിക്രി സുരക്ഷാസമിതിക്ക് അയച്ചത്.
ഇതേസമയം 43 എംപിമാരുടെ പിന്തുണയില്ലാതെ ഡിക്രി പാസാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. മജ്ലിസിൽ വീണ്ടും വോട്ടെടുപ്പു നടക്കുന്പോൾ 43 പേരുടെ പിന്തുണ കിട്ടുമെന്നു മജ്ലിസ് ഭൂരിപക്ഷ നേതാവ് അഹമ്മദ് നിഹാൻ ഹുസൈൻ മണിക് പ്രത്യാശിച്ചു.
മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിൽ മോചിതരാക്കാനും 12 എംപിമാർക്കു പാർലമെന്റ് അംഗത്വം പുനഃസ്ഥാപിച്ചു നൽകാനും സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് പ്രസിഡന്റ് യാമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇവർക്ക് എംപിസ്ഥാനം തിരിച്ചുകിട്ടിയാൽ യാമീൻ സർക്കാർ ന്യൂനപക്ഷമാവും.
അധികാരപരിധി മറികടക്കാൻ സുപ്രീംകോടതി ശ്രമിച്ചെന്ന് ആരോപിച്ച് ചീഫ് ജസ്റ്റീസ് ഉൾപ്പെടെ സുപ്രീംകോടതിയിലെ രണ്ടു ജഡ്ജിമാരെ യാമീൻ തുറുങ്കിലടച്ചു. മറ്റു മൂന്നു ജഡ്ജിമാർ ചേർന്ന് പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കി. യാമീന്റെ ജനാധിപത്യവിരുദ്ധ നീക്കത്തെ അന്തർദേശീയസമൂഹം അപലപിച്ചു. ഇന്ത്യ ഇടപെടണമെന്നു മുൻ പ്രസിഡന്റ് നഷീദ് ആവശ്യപ്പെട്ടു.
സുരക്ഷാസമിതിയുടെ രഹസ്യയോഗം എമർജൻസി ഡിക്രി അംഗീകരിച്ചതായി മജ്ലിസ് ഡെപ്യൂട്ടി സ്പീക്കർ മൂസാ മണിക് സ്ഥിരീകരിച്ചു. 38 എംപിമാരുടെ പിന്തുണയോടെയാണു ഡിക്രി സുരക്ഷാസമിതിക്ക് അയച്ചത്.
ഇതേസമയം 43 എംപിമാരുടെ പിന്തുണയില്ലാതെ ഡിക്രി പാസാക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. മജ്ലിസിൽ വീണ്ടും വോട്ടെടുപ്പു നടക്കുന്പോൾ 43 പേരുടെ പിന്തുണ കിട്ടുമെന്നു മജ്ലിസ് ഭൂരിപക്ഷ നേതാവ് അഹമ്മദ് നിഹാൻ ഹുസൈൻ മണിക് പ്രത്യാശിച്ചു.
മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിൽ മോചിതരാക്കാനും 12 എംപിമാർക്കു പാർലമെന്റ് അംഗത്വം പുനഃസ്ഥാപിച്ചു നൽകാനും സുപ്രീംകോടതി ഉത്തരവിട്ടതിനെത്തുടർന്നാണ് പ്രസിഡന്റ് യാമീൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇവർക്ക് എംപിസ്ഥാനം തിരിച്ചുകിട്ടിയാൽ യാമീൻ സർക്കാർ ന്യൂനപക്ഷമാവും.
അധികാരപരിധി മറികടക്കാൻ സുപ്രീംകോടതി ശ്രമിച്ചെന്ന് ആരോപിച്ച് ചീഫ് ജസ്റ്റീസ് ഉൾപ്പെടെ സുപ്രീംകോടതിയിലെ രണ്ടു ജഡ്ജിമാരെ യാമീൻ തുറുങ്കിലടച്ചു. മറ്റു മൂന്നു ജഡ്ജിമാർ ചേർന്ന് പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാനുള്ള ഉത്തരവ് റദ്ദാക്കി. യാമീന്റെ ജനാധിപത്യവിരുദ്ധ നീക്കത്തെ അന്തർദേശീയസമൂഹം അപലപിച്ചു. ഇന്ത്യ ഇടപെടണമെന്നു മുൻ പ്രസിഡന്റ് നഷീദ് ആവശ്യപ്പെട്ടു.