കൊളംബോ: പതിനൊന്നു മുൻ എൽടിടിഇക്കാർ ഉൾപ്പെടെ 50 തമിഴ് വംശജരെ ശ്രീലങ്കൻ സൈന്യത്തിന്റെ വളന്ററി ഫോഴ്സ് യൂണിറ്റിലെടുത്തതായി സൈനിക വക്താവ് അറിയിച്ചു.
സൈനിക യൂണിഫോം ധരിക്കാൻ ഇവർക്ക് അനുമതിയില്ല. സൈന്യം നടത്തുന്ന കാർഷികഫാമിലെയും മറ്റും ജോലിക്കാണ് ഇവരെ അയയ്ക്കുക. പെൻഷൻ ഉൾപ്പെടെ സൈനികർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നൽകും. മുപ്പതുവർഷം ദീർഘിച്ച ആഭ്യന്തരയുദ്ധം അവസാനിച്ചതിനെത്തുടർന്ന് 11,000 എൽടിടിഇക്കാർ സൈന്യത്തിനു കീഴടങ്ങിയിരുന്നു. ഇവരെ പുനരധിവസിപ്പിച്ചുവരികയാണ്.
സൈനിക യൂണിഫോം ധരിക്കാൻ ഇവർക്ക് അനുമതിയില്ല. സൈന്യം നടത്തുന്ന കാർഷികഫാമിലെയും മറ്റും ജോലിക്കാണ് ഇവരെ അയയ്ക്കുക. പെൻഷൻ ഉൾപ്പെടെ സൈനികർക്കുള്ള എല്ലാ ആനുകൂല്യങ്ങളും നൽകും. മുപ്പതുവർഷം ദീർഘിച്ച ആഭ്യന്തരയുദ്ധം അവസാനിച്ചതിനെത്തുടർന്ന് 11,000 എൽടിടിഇക്കാർ സൈന്യത്തിനു കീഴടങ്ങിയിരുന്നു. ഇവരെ പുനരധിവസിപ്പിച്ചുവരികയാണ്.