ന്യൂഡൽഹി: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിൽ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2013ൽ 91.82 ശതമാനമായിരുന്നു പോളിംഗ്. 59 മണ്ഡലങ്ങളിലേക്കാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. സിപിഎം സ്ഥാനാർഥിയുടെ നിര്യാണത്തെത്തുടർന്ന് ചാരിലാം മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു. ഇവിടെ മാർച്ച് 12ന് തെരഞ്ഞെടുപ്പ് നടക്കും. കാൽ നൂറ്റാണ്ടിലേറെയായി സിപിഎം ഭരിക്കുന്ന ത്രിപുരയിൽ ഇത്തവണ ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.