പാര്‍ക്ലാന്‍ഡ്: ഫ്ളോറിഡ ഹൈസ്കൂളിൽ 17 പേരെ കൂട്ടക്കുരുതി നടത്തിയ സംഭവത്തെത്തുടർന്നു തോക്ക് നിയന്ത്രണത്തിനു യുഎസിൽ വീണ്ടും സമ്മര്‍ദമേറുന്നു. തോക്ക് നിയന്ത്രിക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധമാണ് ഒരുങ്ങുന്നത്.
വരും ആഴ്ചകളില്‍ കൂടുതല്‍ പ്രതിഷേധപരിപാടികള്‍ പ്രഖ്യാപിക്കുമെന്നുമാണ് സൂചന. മാർച്ച് 14 നു 17 മിനിറ്റ്നേരം രാജ്യവ്യാപകമായി വോക്കൗട്ട് നടത്താന്‍ അധ്യാപകരോടും വിദ്യാര്‍ഥികളോടും വിമണ്‍സ് മാര്‍ച്ച് ആഹ്വാനം ചെയ്തു. ട്രംപ് വിരുദ്ധനിലപാടുകളിലൂടെ ശ്രദ്ധേയമായ വനിതാകൂട്ടായ്മയാണിത്. ഏപ്രില്‍ 20 നു സ്കൂളുകളില്‍ നിന്ന് വിട്ടുനിൽക്കണമെന്നാണ് പൊതുവിദ്യാഭ്യാസസംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ആഹ്വാനം. 12 പേരുടെ മരണത്തിനിടയാക്കിയ, 1999 ലെ കൊളംബിയന്‍ ഹൈസ്കൂള്‍ വെടിവയ്പിന്റെ വാര്‍ഷികദിനത്തിലാണ് സംഘടന പ്രതിഷേധം ഒരുക്കുന്നത്.
സോഷ്യല്‍മീഡിയയും തോക്ക് നിയന്ത്രണത്തിനുവേണ്ടി ശക്തമായ പ്രചാരണത്തിലാണ്.
14 വിദ്യാർഥികളും ടീച്ചർ, ഫുട്ബോൾ കോച്ച്, കായികവിഭാഗം ഡയറക്ടർ എന്നിവരുമാണു നിക്കോളാസ് ക്രൂസ് എന്ന 17 കാരന്റെ വെടിയേറ്റു മരിച്ചത്. നിക്കോളാസിനെ ഒരു മണിക്കൂറിനുശേഷം അറസ്റ്റ് ചെയ്തു.
വരും ആഴ്ചകളില്‍ കൂടുതല്‍ പ്രതിഷേധപരിപാടികള്‍ പ്രഖ്യാപിക്കുമെന്നുമാണ് സൂചന. മാർച്ച് 14 നു 17 മിനിറ്റ്നേരം രാജ്യവ്യാപകമായി വോക്കൗട്ട് നടത്താന്‍ അധ്യാപകരോടും വിദ്യാര്‍ഥികളോടും വിമണ്‍സ് മാര്‍ച്ച് ആഹ്വാനം ചെയ്തു. ട്രംപ് വിരുദ്ധനിലപാടുകളിലൂടെ ശ്രദ്ധേയമായ വനിതാകൂട്ടായ്മയാണിത്. ഏപ്രില്‍ 20 നു സ്കൂളുകളില്‍ നിന്ന് വിട്ടുനിൽക്കണമെന്നാണ് പൊതുവിദ്യാഭ്യാസസംരക്ഷണത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ ആഹ്വാനം. 12 പേരുടെ മരണത്തിനിടയാക്കിയ, 1999 ലെ കൊളംബിയന്‍ ഹൈസ്കൂള്‍ വെടിവയ്പിന്റെ വാര്‍ഷികദിനത്തിലാണ് സംഘടന പ്രതിഷേധം ഒരുക്കുന്നത്.
സോഷ്യല്‍മീഡിയയും തോക്ക് നിയന്ത്രണത്തിനുവേണ്ടി ശക്തമായ പ്രചാരണത്തിലാണ്.
14 വിദ്യാർഥികളും ടീച്ചർ, ഫുട്ബോൾ കോച്ച്, കായികവിഭാഗം ഡയറക്ടർ എന്നിവരുമാണു നിക്കോളാസ് ക്രൂസ് എന്ന 17 കാരന്റെ വെടിയേറ്റു മരിച്ചത്. നിക്കോളാസിനെ ഒരു മണിക്കൂറിനുശേഷം അറസ്റ്റ് ചെയ്തു.