ഇസ്ലാമാബാദ്: ഇന്ത്യൻ സേനയുടെ വെടിയേറ്റുമരിക്കുന്നവരുടെ ശവസംസ്കാരം ഔദ്യോഗികബഹുമതികളോടെ നടത്താൻ പാക് അധിനിവേശ കാഷ്മീർ പ്രധാനമന്ത്രി രാജാ ഫറൂഖ് ഹൈദർ നിർദേശം നൽകി. കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടെ ഗ്രാമവാസികളെ ഇന്ത്യൻ സേന ലക്ഷ്യമിടുകയാണെന്നും ഹൈദർ ആരോപിച്ചതായി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. പരിക്കേൽക്കുന്നവർക്കെല്ലാം സാധ്യമായ മികച്ച ചികിത്സ ഉറപ്പാക്കണം. കൊല്ലപ്പെട്ടവരുടെ ശവസംസ്കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കണമെന്നും അദ്ദേഹം നിർദേശിച്ചതായാണു റിപ്പോർട്ടിൽ പറയുന്നത്.
ഇന്ത്യൻ സേന വെടിനിർത്തൽ കരാർലംഘിക്കുന്നതു യുഎന്നിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് പാക് സർക്കാരിനോട് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സേന വെടിനിർത്തൽ കരാർലംഘിക്കുന്നതു യുഎന്നിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്ന് പാക് സർക്കാരിനോട് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.