ന്യൂഡൽഹി: റോട്ടോമാക് പേനകൾ നിർമിക്കുന്ന റോട്ടോമാക് പെൻസ് എന്ന കന്പനിയുടെ ഉടമ ആയിരം കോടിയിൽപരം രൂപയുടെ ബാങ്ക് തട്ടിപ്പിനു ശേഷം രാജ്യം വിട്ടെന്നു റിപ്പോർട്ട്. വിക്രം കോഠാരിയാണ് റോട്ടോമാക് ഉടമ.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 485 കോടി രൂപയാണു റോട്ടോമാക് വായ്പയെടുത്തത്. അലഹാബാദ് ബാങ്കിൽ നിന്ന് 352 കോടി രൂപയുടെ വായ്പയെടുത്തു. ഇതുവരെ പലിശയോ മുതലോ അടച്ചിട്ടില്ല. മറ്റു മൂന്നു ബാങ്കുകളിൽനിന്നും വായ്പയുണ്ട്. എല്ലാറ്റിലുംകൂടി ബാധ്യത ആയിരം കോടിയിൽപരം രൂപവരും.
കോഠാരി രാജ്യം വിട്ടിട്ടില്ലെന്നു ബാങ്കുകളുമായി ചർച്ചയിലാണെന്നും റോട്ടോമാക് ഇന്നലെ പത്രക്കുറിപ്പിൽ അറിയിച്ചു. കാൺപൂർ ആസ്ഥാനമായുള്ള റോട്ടോമാക് 45 വർഷമായി പ്രവർത്തിക്കുന്ന കന്പനിയാണ്.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് 485 കോടി രൂപയാണു റോട്ടോമാക് വായ്പയെടുത്തത്. അലഹാബാദ് ബാങ്കിൽ നിന്ന് 352 കോടി രൂപയുടെ വായ്പയെടുത്തു. ഇതുവരെ പലിശയോ മുതലോ അടച്ചിട്ടില്ല. മറ്റു മൂന്നു ബാങ്കുകളിൽനിന്നും വായ്പയുണ്ട്. എല്ലാറ്റിലുംകൂടി ബാധ്യത ആയിരം കോടിയിൽപരം രൂപവരും.
കോഠാരി രാജ്യം വിട്ടിട്ടില്ലെന്നു ബാങ്കുകളുമായി ചർച്ചയിലാണെന്നും റോട്ടോമാക് ഇന്നലെ പത്രക്കുറിപ്പിൽ അറിയിച്ചു. കാൺപൂർ ആസ്ഥാനമായുള്ള റോട്ടോമാക് 45 വർഷമായി പ്രവർത്തിക്കുന്ന കന്പനിയാണ്.