റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർക്കു വീരമൃത്യു. അസിസ്റ്റന്റ് കോൺസ്റ്റബിൾമാരായ മദ്കാം ഹാൻഡ, മുകേഷ് കാഡ്തി എന്നിവരാണു മരിച്ചത്. ആറു പോലീസുകാർക്കു പരിക്കേറ്റു. ഇവരെ ഹെലികോപ്റ്ററിൽ റായ്പുരിലെ ആശുപത്രിയിലെത്തിച്ചു.
സുക്മ ജില്ലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്പെഷൽ ടാസ്ക് ഫോഴ്സ് (ഡിആർജി), ഡിസ്ട്രിക്ട് റിസർവ് ഗാർഡ്(ഡിആർജി), ലോക്കൽ പോലീസ് എന്നിവ സംയുക്തമായാണു മാവോയിസ്റ്റ് വേട്ടയ്ക്കെത്തിയത്. ഭേജിക്കു ഇളാർമഡ്ഗുവിനും ഇടയിൽ പോലീസ് സംഘമെത്തിയപ്പോൾ മാവോയിസ്റ്റുകൾ ആക്രമണം നടത്തി. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണു രണ്ടു പോലീസുകാർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ നീണ്ടു.ഇന്നലെ ഉച്ചകഴിഞ്ഞ് സുക്മ ജില്ലയിലെ എറാബോറിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.
സുക്മ ജില്ലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സ്പെഷൽ ടാസ്ക് ഫോഴ്സ് (ഡിആർജി), ഡിസ്ട്രിക്ട് റിസർവ് ഗാർഡ്(ഡിആർജി), ലോക്കൽ പോലീസ് എന്നിവ സംയുക്തമായാണു മാവോയിസ്റ്റ് വേട്ടയ്ക്കെത്തിയത്. ഭേജിക്കു ഇളാർമഡ്ഗുവിനും ഇടയിൽ പോലീസ് സംഘമെത്തിയപ്പോൾ മാവോയിസ്റ്റുകൾ ആക്രമണം നടത്തി. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണു രണ്ടു പോലീസുകാർ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ രണ്ടു മണിക്കൂർ നീണ്ടു.ഇന്നലെ ഉച്ചകഴിഞ്ഞ് സുക്മ ജില്ലയിലെ എറാബോറിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.