അഹമ്മദാബാദ്: ദളിത് നേതാവ് ഭാനുഭായ് വനാകർ ജീവനൊടുക്കിയ സാഹചര്യത്തിൽ ഗുജറാത്തിലെ വിവിധയിടങ്ങളിൽ ദളിത് വിഭാഗക്കാർ പ്രതിഷേധ റാലികൾ നടത്തി. ഗാന്ധിനഗർ, അഹമ്മദാബാദ്, പഠാൻ, മെഹ്സാന തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പ്രതിഷേധം രൂക്ഷമായത്. അഹമ്മദാബാദിലെ സരസ്പുരിൽ പ്രതിഷേധ റാലി സംഘടിപ്പിക്കാനൊരുങ്ങിയ ജിഗ്നേഷ് മേവാനി എംഎൽഎയെയും 70 പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
തന്നെ പോലീസ് കൈയേറ്റം ചെയ്തുവെന്നും കാറിൽനിന്നു വലിച്ചിറക്കിയെന്നും മേവാനി ആരോപിച്ചു. കാറിന്റെ താക്കോലുകൾ പോലീസ് നശിപ്പിച്ചെന്നും മേവാനി പറഞ്ഞു. എന്നാൽ, മേവാനിയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും കരുതൽ തടങ്കലിലെടുക്കുക മാത്രമാണു ചെയ്തതെന്നും പോലീസ് അറിയിച്ചു.
ദളിത് കുടുംബത്തിനുള്ള കൃഷിഭൂമി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ചയായിരുന്നു പഠാൻ കളക്ടറേറ്റിൽവച്ച് വനാകർ(62) സ്വയം തീകൊളുത്തിയത്. ശനിയാഴ്ച ഇദ്ദേഹം അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. വനാകറുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ഇതുവരെ തയാറായിട്ടില്ല.
തന്നെ പോലീസ് കൈയേറ്റം ചെയ്തുവെന്നും കാറിൽനിന്നു വലിച്ചിറക്കിയെന്നും മേവാനി ആരോപിച്ചു. കാറിന്റെ താക്കോലുകൾ പോലീസ് നശിപ്പിച്ചെന്നും മേവാനി പറഞ്ഞു. എന്നാൽ, മേവാനിയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും കരുതൽ തടങ്കലിലെടുക്കുക മാത്രമാണു ചെയ്തതെന്നും പോലീസ് അറിയിച്ചു.
ദളിത് കുടുംബത്തിനുള്ള കൃഷിഭൂമി അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ചയായിരുന്നു പഠാൻ കളക്ടറേറ്റിൽവച്ച് വനാകർ(62) സ്വയം തീകൊളുത്തിയത്. ശനിയാഴ്ച ഇദ്ദേഹം അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. വനാകറുടെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ ഇതുവരെ തയാറായിട്ടില്ല.