ബംഗളൂരു: ആഡംബര റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ കോൺഗ്രസ് എംഎൽഎയുടെ മകൻ ക്രൂരമായി മർദിച്ചു. സംഭവുമായി ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ എൻ.എ ഹാരിസിന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ മുഹമ്മദ് നാലപ്പാടിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തു. ആറു വർഷത്തേക്കാണ് സസ്പെൻഷൻ. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ജി. പരമേശ്വരയാണ് ഇക്കാര്യം അറിയിച്ചത്.
ഹാരിസിന്റെ മകനും യൂത്ത് കോൺഗ്രസ് ബംഗളൂരു ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് നാലപ്പാടും കൂട്ടാളികളും കഴിഞ്ഞ ദിവസം യുബി സിറ്റിയിലെ ആ ഡംബര റസ്റ്ററന്റിൽ നടത്തിയ അക്രമവുമായി ബന്ധപ്പെട്ടാണ് നടപടി. ശനിയാഴ്ച രാത്രി 11.30 ന് യുബി സിറ്റിയിലെ ആഡംബര റസ്റ്ററന്റിലായിരുന്നു സംഭവം. നാലപ്പാടും കൂട്ടാളികളും ആഡംബര റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ മർദിച്ച് അവശനാക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശു പത്രിയിലെത്തിയും ഇവർ ആക്രമിച്ചു. ബംഗളൂരുവിലെ ഡോളേഴ്സ് കോളനിയിലെ വിദ്വത് എന്ന യുവാവിനാണ് മർദനമേറ്റത്.
കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്ന വിദ്വതിനോട് ശരിയായി ഇരിക്കാൻ ആവശ്യപ്പെട്ടത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിദ്വതിനെ മുഹമ്മദ് നാ ലപ്പാടും കൂട്ടാളികളും മർദിച്ച് അവശനാക്കി. പരിക്കേറ്റ വിദ്വതിനെ സമീപത്തെ മല്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പിന്നാലെയെത്തിയ അ ക്രമിസംഘം വീണ്ടും ഇയാളെ കൈയേറ്റം ചെയ്തു. വിദ്വതിന്റെ സഹോദരനെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പറയുന്നു. സംഭവത്തിൽ നാലപ്പാടിനും കൂട്ടാളികൾക്കുമെതിരേ പോലീസ് കേസെടുത്തു.
ഹാരിസിന്റെ മകനും യൂത്ത് കോൺഗ്രസ് ബംഗളൂരു ജനറൽ സെക്രട്ടറിയുമായ മുഹമ്മദ് നാലപ്പാടും കൂട്ടാളികളും കഴിഞ്ഞ ദിവസം യുബി സിറ്റിയിലെ ആ ഡംബര റസ്റ്ററന്റിൽ നടത്തിയ അക്രമവുമായി ബന്ധപ്പെട്ടാണ് നടപടി. ശനിയാഴ്ച രാത്രി 11.30 ന് യുബി സിറ്റിയിലെ ആഡംബര റസ്റ്ററന്റിലായിരുന്നു സംഭവം. നാലപ്പാടും കൂട്ടാളികളും ആഡംബര റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ മർദിച്ച് അവശനാക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ആശു പത്രിയിലെത്തിയും ഇവർ ആക്രമിച്ചു. ബംഗളൂരുവിലെ ഡോളേഴ്സ് കോളനിയിലെ വിദ്വത് എന്ന യുവാവിനാണ് മർദനമേറ്റത്.
കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്ന വിദ്വതിനോട് ശരിയായി ഇരിക്കാൻ ആവശ്യപ്പെട്ടത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വിദ്വതിനെ മുഹമ്മദ് നാ ലപ്പാടും കൂട്ടാളികളും മർദിച്ച് അവശനാക്കി. പരിക്കേറ്റ വിദ്വതിനെ സമീപത്തെ മല്യ ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പിന്നാലെയെത്തിയ അ ക്രമിസംഘം വീണ്ടും ഇയാളെ കൈയേറ്റം ചെയ്തു. വിദ്വതിന്റെ സഹോദരനെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും പറയുന്നു. സംഭവത്തിൽ നാലപ്പാടിനും കൂട്ടാളികൾക്കുമെതിരേ പോലീസ് കേസെടുത്തു.