മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ വഹാക സംസ്ഥാനത്ത് അതിശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രിയിലുണ്ടായ ഭൂചലത്തിൽ 450 കിലോമീറ്റർ അകലെയുള്ള തലസ്ഥാനഗരമായ മെക്സിക്കോ സിറ്റിയിലെ കെട്ടിടങ്ങൾ വരെ കുലുങ്ങി. ഭൂകന്പമാപിനിയിൽ 7.2 തീവ്രത രേഖപ്പെടുത്തിയതായി അമേരിക്കൻ ജിയോളജിക്കൽ സർവേ അറിയിച്ചു.
ഭൂകന്പത്തിൽ ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല. എന്നാൽ, നാശനഷ്ടം വിലയിരുത്താനായി ആഭ്യന്തര മന്ത്രി നവരെത്തെയും വഹാക ഗവർണർ അലസാന്ദ്രോ മുറാത്തും സഞ്ചരിച്ച മിലിട്ടറി ഹെലികോപ്റ്റർ ലാൻഡിംഗിനിടെ തകർന്നുവീണ് താഴെയു ണ്ടായിരുന്ന മൂന്നു കുട്ടികൾ അട ക്കം 14 പേർ മരിച്ചു. മന്ത്രിയും ഗവർണറും പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭൂകന്പത്തിൽ വഹാകയിലെ ഏതാനും കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മെക്സിക്കോസിറ്റിയിലെ കെട്ടിടങ്ങളിൽനിന്ന് ആയിരങ്ങൾ ഇറങ്ങിയോടി. പത്തു ലക്ഷം ഭവനങ്ങളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഇല്ലാതായി.
കഴിഞ്ഞ സെപ്റ്റംബറിൽ മെക്സിക്കോയിലുണ്ടായ രണ്ടു വലിയ ഭൂകന്പങ്ങളിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു.
ഭൂകന്പത്തിൽ ആൾനാശമുണ്ടായതായി റിപ്പോർട്ടില്ല. എന്നാൽ, നാശനഷ്ടം വിലയിരുത്താനായി ആഭ്യന്തര മന്ത്രി നവരെത്തെയും വഹാക ഗവർണർ അലസാന്ദ്രോ മുറാത്തും സഞ്ചരിച്ച മിലിട്ടറി ഹെലികോപ്റ്റർ ലാൻഡിംഗിനിടെ തകർന്നുവീണ് താഴെയു ണ്ടായിരുന്ന മൂന്നു കുട്ടികൾ അട ക്കം 14 പേർ മരിച്ചു. മന്ത്രിയും ഗവർണറും പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭൂകന്പത്തിൽ വഹാകയിലെ ഏതാനും കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മെക്സിക്കോസിറ്റിയിലെ കെട്ടിടങ്ങളിൽനിന്ന് ആയിരങ്ങൾ ഇറങ്ങിയോടി. പത്തു ലക്ഷം ഭവനങ്ങളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഇല്ലാതായി.
കഴിഞ്ഞ സെപ്റ്റംബറിൽ മെക്സിക്കോയിലുണ്ടായ രണ്ടു വലിയ ഭൂകന്പങ്ങളിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു.