അബൂജ: വടക്കുകിഴക്കൻ നൈജീരിയയിലെ മെയ്ദുഗുരിയിൽ മീൻ മാർക്കറ്റിലുണ്ടായ മൂന്നു ചാവേർ സ്ഫോടനങ്ങളിൽ 20 പേർ കൊല്ലപ്പെട്ടു. 70 പേർക്കു പരിക്കേറ്റു. 22 പേരുടെ നില ഗുരുതരമാണ്. മരിച്ചവരിൽ ഒരു പട്ടാളക്കാരനും ഉൾപ്പെടുന്നു. ബോക്കോ ഹറം ഭീകരരാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നു. വെള്ളിയാഴ്ച രാത്രി ആയിരുന്നു ആക്രമണങ്ങൾ. ഇതിന് മുന്പ് മെയ്ദുഗുരിക്കടുത്തുതന്നെ മറ്റൊരു സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു.