മുംബൈ/ ന്യൂഡൽഹി: വജ്ര വ്യാപാരികളുടെ ബാങ്ക് തട്ടിപ്പ് രാജ്യത്തെ ബാങ്കുകൾക്കു വരുത്തുന്ന നഷ്ടം 30,000 കോടി രൂപയിലധികമാകുമെന്നു സൂചന. പഞ്ചാബ് നാഷണൽ ബാങ്കി(പിഎൻബി)ന്റെ സമ്മതപത്രം (ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്) ഉപയോഗിച്ചുള്ള നഷ്ടം 11,384 കോടി വരുമെന്നാണ് ആദ്യകണക്കുകൂട്ടൽ.
നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും കന്പനികൾക്കു ബാങ്കുകൾ നൽകിയ 18,000 കോടിയിൽപരം രൂപയുടെ വായ്പ ഇതിനു പുറമേയാണ്. ഇതു തിരിച്ചുകിട്ടാനുള്ള സാധ്യത മങ്ങി. രണ്ടുംകൂടി 30,000 കോടിയിലധികം രൂപ ഇന്ത്യൻ ബാങ്കുകൾക്കു നഷ്ടപ്പെടും.
നീരവിന്റെയും ചോക്സിയുടെയും കന്പനികൾ പ്രവർത്തനം നിർത്തിയിരിക്കുകയാണ്.
ഇതിനിടെ, പിഎൻബിയിൽനിന്നു വ്യാജസമ്മതപത്രങ്ങൾ തയാറാക്കി നല്കിയിരുന്ന ഡെപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടി, ബാങ്കിലെ ജീവനക്കാരൻ മനോജ് ഖരാട്ട്, നീരവ് മോദിയുടെ കന്പനികളുടെ ഓതറൈസ്ഡ് സിഗ്നേറ്ററി ഹേമന്ത് ഭട്ട് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. മൂവരെയും മാർച്ച് മൂന്നുവരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ഇന്നലെ രണ്ടുഡസനിലേറെ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഇതുവരെ വജ്രങ്ങളും സ്വർണവും ആഭരണങ്ങളും അടക്കം 5674 കോടിരൂപയുടെ സ്വത്തുകൾ പിടിച്ചെടുത്തു. കുറേ കെട്ടിടങ്ങളും ഫ്ളാറ്റുകളും മുദ്രവച്ചിട്ടുണ്ട്.
നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിശാൽ, അമ്മാവൻ മെഹുൽ ചോക്സി എന്നിവർ ജനുവരി ആദ്യം രാജ്യം വിട്ടിരുന്നു. ഇവർ ന്യൂയോർക്കിൽ ഉണ്ടെന്നാണു റിപ്പോർട്ടുകൾ. ഇവരെ പിടികൂടാൻ സിബിഐ ഇന്റർ പോളിന്റെ സഹായം തേടിയിട്ടുണ്ട്. മോദിയുടെയും ചോക്സിയുടെയും പാസ്പോർട്ടുകൾ മരവിപ്പിക്കുകയും ചെയ്തു. മറ്റുള്ളവർ വിദേശ പൗരത്വമുള്ളവരാണ്.
കഴിഞ്ഞ മാർച്ച് 31ലെ നിലവച്ച് മോദിയുടെയും ചോക്സിയുടെയും കന്പനികൾക്കു മൊത്തം 17,632 കോടി രൂപയുടെ വായ്പകളും ഗാരന്റികളും നല്കിയിട്ടുണ്ട്. തുടർന്നുള്ള എട്ടുമാസം കൊണ്ട് ഈ തുക കാര്യമായി വർധിച്ചിട്ടുണ്ട്. ഇതിനുപുറമേ കന്പനികളുടെ ഓഹരി ഈടുനല്കി ചോക്സിയും മോദിയും എടുത്തിട്ടുള്ള വ്യക്തിഗത വായ്പകളുമുണ്ട്. ഇവയെല്ലാം ഇനി കിട്ടാക്കടമാകും.
നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും കന്പനികൾക്കു ബാങ്കുകൾ നൽകിയ 18,000 കോടിയിൽപരം രൂപയുടെ വായ്പ ഇതിനു പുറമേയാണ്. ഇതു തിരിച്ചുകിട്ടാനുള്ള സാധ്യത മങ്ങി. രണ്ടുംകൂടി 30,000 കോടിയിലധികം രൂപ ഇന്ത്യൻ ബാങ്കുകൾക്കു നഷ്ടപ്പെടും.
നീരവിന്റെയും ചോക്സിയുടെയും കന്പനികൾ പ്രവർത്തനം നിർത്തിയിരിക്കുകയാണ്.
ഇതിനിടെ, പിഎൻബിയിൽനിന്നു വ്യാജസമ്മതപത്രങ്ങൾ തയാറാക്കി നല്കിയിരുന്ന ഡെപ്യൂട്ടി മാനേജർ ഗോകുൽനാഥ് ഷെട്ടി, ബാങ്കിലെ ജീവനക്കാരൻ മനോജ് ഖരാട്ട്, നീരവ് മോദിയുടെ കന്പനികളുടെ ഓതറൈസ്ഡ് സിഗ്നേറ്ററി ഹേമന്ത് ഭട്ട് എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. മൂവരെയും മാർച്ച് മൂന്നുവരെ സിബിഐ കസ്റ്റഡിയിൽ വിട്ടു. സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) ഇന്നലെ രണ്ടുഡസനിലേറെ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഇതുവരെ വജ്രങ്ങളും സ്വർണവും ആഭരണങ്ങളും അടക്കം 5674 കോടിരൂപയുടെ സ്വത്തുകൾ പിടിച്ചെടുത്തു. കുറേ കെട്ടിടങ്ങളും ഫ്ളാറ്റുകളും മുദ്രവച്ചിട്ടുണ്ട്.
നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിശാൽ, അമ്മാവൻ മെഹുൽ ചോക്സി എന്നിവർ ജനുവരി ആദ്യം രാജ്യം വിട്ടിരുന്നു. ഇവർ ന്യൂയോർക്കിൽ ഉണ്ടെന്നാണു റിപ്പോർട്ടുകൾ. ഇവരെ പിടികൂടാൻ സിബിഐ ഇന്റർ പോളിന്റെ സഹായം തേടിയിട്ടുണ്ട്. മോദിയുടെയും ചോക്സിയുടെയും പാസ്പോർട്ടുകൾ മരവിപ്പിക്കുകയും ചെയ്തു. മറ്റുള്ളവർ വിദേശ പൗരത്വമുള്ളവരാണ്.
കഴിഞ്ഞ മാർച്ച് 31ലെ നിലവച്ച് മോദിയുടെയും ചോക്സിയുടെയും കന്പനികൾക്കു മൊത്തം 17,632 കോടി രൂപയുടെ വായ്പകളും ഗാരന്റികളും നല്കിയിട്ടുണ്ട്. തുടർന്നുള്ള എട്ടുമാസം കൊണ്ട് ഈ തുക കാര്യമായി വർധിച്ചിട്ടുണ്ട്. ഇതിനുപുറമേ കന്പനികളുടെ ഓഹരി ഈടുനല്കി ചോക്സിയും മോദിയും എടുത്തിട്ടുള്ള വ്യക്തിഗത വായ്പകളുമുണ്ട്. ഇവയെല്ലാം ഇനി കിട്ടാക്കടമാകും.