ശ്രീനഗർ: ആഹാരം കഴിക്കാൻപോലും കഴിയാതെ കാഴ്ചനഷ്ടപ്പെട്ടുകൊണ്ടിരുന്ന ഗർഭിണിയെ പ്രതികൂല കാലാവസ്ഥയെ മറികടന്ന് സൈനികർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ അsമ്മയും കുട്ടിയും സുഖമായിരിക്കുന്നു. ലേ വ്യോമസേന സ്റ്റേഷനിലെ സിയാചിൻ പയനിയേഴ്സ് സൈനികരാണ് ഈ വെല്ലുവിളി ഏറ്റെടുത്തത്.
ലഡാക്കിലെ കുഗ്രാമമായ കുർഗിയാകിലെ ഒരു താഴ്വരയിൽ കഴിഞ്ഞുവന്ന കുടുംബത്തിലെ സ്റ്റാൻസിൻ ലതനെ (35)ആണ് സൈനികർ രക്ഷപ്പെടുത്തിയത്. അല്പ നേരം കാലാവസ്ഥ അനുകൂലമായപ്പോൾ വിംഗ് കമാൻഡർ എസ്ഐ ഖാൻ, ഫ്ലൈറ്റ് ലഫ്റ്റനന്റ് പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചയോടെ മഞ്ഞുപെയ്യുന്ന കുർഗിയാക് താഴ്വരയിലെത്തിയത്.
ഓക്സിജൻ കുറവായിരുന്നതിനാൽ ശ്വാസതടസം അനുഭവപ്പെട്ടുകൊണ്ടിരുന്ന യുവതിയെ രക്ഷാകവചമൊരുക്കി വിമാനത്തിൽ കയറ്റി. കനത്ത കാറ്റിനെ അവഗണിച്ച് വ്യോമസംഘം ലേയിൽ തിരിച്ചെത്തി.
ലഡാക്കിലെ കുഗ്രാമമായ കുർഗിയാകിലെ ഒരു താഴ്വരയിൽ കഴിഞ്ഞുവന്ന കുടുംബത്തിലെ സ്റ്റാൻസിൻ ലതനെ (35)ആണ് സൈനികർ രക്ഷപ്പെടുത്തിയത്. അല്പ നേരം കാലാവസ്ഥ അനുകൂലമായപ്പോൾ വിംഗ് കമാൻഡർ എസ്ഐ ഖാൻ, ഫ്ലൈറ്റ് ലഫ്റ്റനന്റ് പ്രവീൺ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ ഉച്ചയോടെ മഞ്ഞുപെയ്യുന്ന കുർഗിയാക് താഴ്വരയിലെത്തിയത്.
ഓക്സിജൻ കുറവായിരുന്നതിനാൽ ശ്വാസതടസം അനുഭവപ്പെട്ടുകൊണ്ടിരുന്ന യുവതിയെ രക്ഷാകവചമൊരുക്കി വിമാനത്തിൽ കയറ്റി. കനത്ത കാറ്റിനെ അവഗണിച്ച് വ്യോമസംഘം ലേയിൽ തിരിച്ചെത്തി.