മയാമി: ഫ്ളോറിഡയിലെ സ്കൂളിൽ 17 പേരെ വെടിവച്ചുകൊന്ന നിക്കോളാസ് ക്രൂസ്(19) നാട്ടിലും സ്കൂളിലും വലിയ പ്രശ്നക്കാരനായിരുന്നുവെന്ന് സഹപാഠികളും അയൽക്കാരും വെളിപ്പെടുത്തി. ആഴ്ചയിൽ ഒരിക്കലെങ്കിലും പോലീസ് ഇയാളുടെ വീട്ടിലെത്തുമായിരുന്നു. ഇയാളെക്കുറിച്ച് കഴിഞ്ഞവർഷം മുന്നറിയിപ്പു ലഭിച്ചിരുന്നതായി എഫ്ബിഐയും അറിയിച്ചു.
എയർഗൺ ഉപയോഗിച്ച് അണ്ണാനെയും അയൽക്കാരുടെ കോഴികളെയും വെടിവച്ചു കൊല്ലുക നിക്കോളാസിന്റെ വിനോദമായിരുന്നു. വളർത്തിയിരുന്ന രണ്ടു പട്ടികളെ ഉപയോഗിച്ചും ആളുകളെ പേടിപ്പിച്ചിരുന്നു. എപ്പോഴും സംസാരം തോക്കുകളെക്കുറിച്ചായിരുന്നു.
സഹപാഠികളുമായും നാട്ടിലെ സമപ്രായക്കാരുമായും നിരന്തരം തല്ലുപിടിച്ചിരുന്നു. തോക്കു പിടിച്ചു നില്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം സ്വഭാവം കാരണം ഒറ്റപ്പെട്ടവനായാണു നിക്കോളാസ് വളർന്നത്. സ്കൂളിൽനിന്നു പലവട്ടം സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷം മുന്പ് മുൻ കാമുകിയുടെ പുതിയ കാമുകനുമായി തല്ലുണ്ടാക്കിയതോടെ എന്നെന്നേക്കുമായി സ്കൂളിൽനിന്നു പുറത്താക്കപ്പെട്ടു.
കഴിഞ്ഞ വർഷം യൂട്യൂബിൽ നിക്കോളാസ് പോസ്റ്റ് ചെയ്ത ഒരു കമന്റ് കണ്ട് ബെൻ ബെൻനൈറ്റ് എന്നയാൾ എഫ്ബിഐക്കു വിവരം നല്കിയിരുന്നു. ഇത് അന്വേഷിച്ചുവെങ്കിലും കമന്റ് പോസ്റ്റ് ചെയ്തയാളെ തിരിച്ചറിയാനായില്ലെന്നാണ് എഫ്ബിഐ പറഞ്ഞത്. വെടിവയ്പിനു പിന്നാലെ എഫ്ബിഐ വീണ്ടും ബെന്നിനെ ബന്ധപ്പെട്ടു കാര്യങ്ങൾ തിരക്കി. സ്കൂൾ അധികൃ തരും നിക്കോളാസിനെ ശ്രദ്ധി ക്കണമെന്ന മുന്നറിയിപ്പ് അധ്യാ പകർക്കു നല്കിയിരുന്നു.
പാർക്ലാൻഡിൽ താമസിച്ചിരുന്ന ലിൻഡ-റോജർ ക്രൂസ് ദന്പതികൾ രണ്ടു വയസുള്ള നിക്കോളാസിനെയും രണ്ടു മാസം പ്രായമുള്ള അനിയനെയും ദത്തെടുത്തു വളർത്തുകയായിരുന്നു. റോജർ നേരത്തേ മരിച്ചു. നിക്കോളാസിനോട് ഏറെ അടുപ്പമുണ്ടായിരുന്ന ലിൻഡ കഴിഞ്ഞ നവംബറിൽ ന്യൂമോണിയ പിടിച്ചും മരിച്ചു. ഇതോടെ നിക്കോളാസ് കടുത്ത വിഷാദരോഗിയായി മാറി. നിക്കോളാസും സഹോദരനും തുടർന്ന് ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.
പാർക്ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിലെ വെടിവയ്പിൽ നിക്കോളാസ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. 14 വിദ്യാർഥികളും ടീച്ചർ, ഫുട്ബോൾ കോച്ച്, കായികവിഭാഗം ഡയറക്ടർ എന്നിവരുമാണു മരിച്ചത്. ഫുട്ബോൾ കോച്ച് ആരോൺ ഫെയ്സ് മരിച്ചത് വിദ്യാർഥികൾക്കു വെടിയേൽക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ്.
അക്രമത്തിനുശേഷം രക്ഷപ്പെട്ട നിക്കോളാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച എആർ-15 യന്ത്രത്തോക്ക് നിക്കോ ളാസ് നിയമപരമായിത്തന്നെ വാങ്ങിയതാണെന്നാണു റിപ്പോർട്ട്.
മിസ് ‘വി’: വിദ്യാർഥികളെ കാത്തുരക്ഷിച്ച ഇന്ത്യൻ അധ്യാപിക
മയാമി: പാർക്ലാൻഡിലെ സ്കൂൾ വെടിവയ്പിൽ നിരവധി വിദ്യാർഥികളുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ വംശജയായ അധ്യാപക ശാന്തി വിശ്വനാ ഥ്.
നിക്കോളാസ് ക്രൂസ് എന്ന മുൻ വിദ്യാർഥി സ്കൂളിൽ അക്രമം നടത്തുന്പോൾ ക്ലാസിൽ ആൾജിബ്ര പഠിപ്പിക്കുകയായിരുന്നു ഈ കണക്കധ്യാപിക. രണ്ടുതവണ അലാം മുഴങ്ങിയതോടെ അപകടം മണത്ത ശാന്തി കുട്ടികളോട് മുറിയുടെ മൂലയ്ക്കായി നിലത്തു കിടക്കാന് ആവശ്യപ്പെട്ടു. പുറത്തുനിന്ന് ആരും കാണാതിരിക്കാൻ ജനാലകൾ പേപ്പർ വച്ചു മറച്ചു. വാതിൽ പൂട്ടി കാവൽ നിന്നു.
പോലീസ് വന്നു വാതിൽ തുറക്കാൻ അഭ്യർഥിച്ചിട്ടും ടീച്ചർ വഴങ്ങിയില്ല. തുടർന്ന് പോലീസ് ജനാല തകർത്താണ് അകത്തു കടന്നത്.
മിസ് ‘വി’ എന്നാണ് ശാന്തി സ്കൂളിൽ അറിയപ്പെടുന്നത്. ടീച്ചറിന്റെ സാമര്ഥ്യവും പ്ര ത്യുത്പന്നമതിത്വവും അന്തർദേശീയ തലത്തിൽ പ്രശംസാർഹമായി. വിദ്യാർഥികളും രക്ഷിതാക്കളും ടീച്ചറിനു നന്ദി പറഞ്ഞു.
എയർഗൺ ഉപയോഗിച്ച് അണ്ണാനെയും അയൽക്കാരുടെ കോഴികളെയും വെടിവച്ചു കൊല്ലുക നിക്കോളാസിന്റെ വിനോദമായിരുന്നു. വളർത്തിയിരുന്ന രണ്ടു പട്ടികളെ ഉപയോഗിച്ചും ആളുകളെ പേടിപ്പിച്ചിരുന്നു. എപ്പോഴും സംസാരം തോക്കുകളെക്കുറിച്ചായിരുന്നു.
സഹപാഠികളുമായും നാട്ടിലെ സമപ്രായക്കാരുമായും നിരന്തരം തല്ലുപിടിച്ചിരുന്നു. തോക്കു പിടിച്ചു നില്ക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത്തരം സ്വഭാവം കാരണം ഒറ്റപ്പെട്ടവനായാണു നിക്കോളാസ് വളർന്നത്. സ്കൂളിൽനിന്നു പലവട്ടം സസ്പെൻഡ് ചെയ്തിരുന്നു. ഒരു വർഷം മുന്പ് മുൻ കാമുകിയുടെ പുതിയ കാമുകനുമായി തല്ലുണ്ടാക്കിയതോടെ എന്നെന്നേക്കുമായി സ്കൂളിൽനിന്നു പുറത്താക്കപ്പെട്ടു.
കഴിഞ്ഞ വർഷം യൂട്യൂബിൽ നിക്കോളാസ് പോസ്റ്റ് ചെയ്ത ഒരു കമന്റ് കണ്ട് ബെൻ ബെൻനൈറ്റ് എന്നയാൾ എഫ്ബിഐക്കു വിവരം നല്കിയിരുന്നു. ഇത് അന്വേഷിച്ചുവെങ്കിലും കമന്റ് പോസ്റ്റ് ചെയ്തയാളെ തിരിച്ചറിയാനായില്ലെന്നാണ് എഫ്ബിഐ പറഞ്ഞത്. വെടിവയ്പിനു പിന്നാലെ എഫ്ബിഐ വീണ്ടും ബെന്നിനെ ബന്ധപ്പെട്ടു കാര്യങ്ങൾ തിരക്കി. സ്കൂൾ അധികൃ തരും നിക്കോളാസിനെ ശ്രദ്ധി ക്കണമെന്ന മുന്നറിയിപ്പ് അധ്യാ പകർക്കു നല്കിയിരുന്നു.
പാർക്ലാൻഡിൽ താമസിച്ചിരുന്ന ലിൻഡ-റോജർ ക്രൂസ് ദന്പതികൾ രണ്ടു വയസുള്ള നിക്കോളാസിനെയും രണ്ടു മാസം പ്രായമുള്ള അനിയനെയും ദത്തെടുത്തു വളർത്തുകയായിരുന്നു. റോജർ നേരത്തേ മരിച്ചു. നിക്കോളാസിനോട് ഏറെ അടുപ്പമുണ്ടായിരുന്ന ലിൻഡ കഴിഞ്ഞ നവംബറിൽ ന്യൂമോണിയ പിടിച്ചും മരിച്ചു. ഇതോടെ നിക്കോളാസ് കടുത്ത വിഷാദരോഗിയായി മാറി. നിക്കോളാസും സഹോദരനും തുടർന്ന് ഒരു സുഹൃത്തിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്.
പാർക്ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിലെ വെടിവയ്പിൽ നിക്കോളാസ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. 14 വിദ്യാർഥികളും ടീച്ചർ, ഫുട്ബോൾ കോച്ച്, കായികവിഭാഗം ഡയറക്ടർ എന്നിവരുമാണു മരിച്ചത്. ഫുട്ബോൾ കോച്ച് ആരോൺ ഫെയ്സ് മരിച്ചത് വിദ്യാർഥികൾക്കു വെടിയേൽക്കാതിരിക്കാനുള്ള ശ്രമത്തിനിടെയാണ്.
അക്രമത്തിനുശേഷം രക്ഷപ്പെട്ട നിക്കോളാസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച എആർ-15 യന്ത്രത്തോക്ക് നിക്കോ ളാസ് നിയമപരമായിത്തന്നെ വാങ്ങിയതാണെന്നാണു റിപ്പോർട്ട്.
മിസ് ‘വി’: വിദ്യാർഥികളെ കാത്തുരക്ഷിച്ച ഇന്ത്യൻ അധ്യാപിക
മയാമി: പാർക്ലാൻഡിലെ സ്കൂൾ വെടിവയ്പിൽ നിരവധി വിദ്യാർഥികളുടെ ജീവൻ രക്ഷിച്ച് ഇന്ത്യൻ വംശജയായ അധ്യാപക ശാന്തി വിശ്വനാ ഥ്.
നിക്കോളാസ് ക്രൂസ് എന്ന മുൻ വിദ്യാർഥി സ്കൂളിൽ അക്രമം നടത്തുന്പോൾ ക്ലാസിൽ ആൾജിബ്ര പഠിപ്പിക്കുകയായിരുന്നു ഈ കണക്കധ്യാപിക. രണ്ടുതവണ അലാം മുഴങ്ങിയതോടെ അപകടം മണത്ത ശാന്തി കുട്ടികളോട് മുറിയുടെ മൂലയ്ക്കായി നിലത്തു കിടക്കാന് ആവശ്യപ്പെട്ടു. പുറത്തുനിന്ന് ആരും കാണാതിരിക്കാൻ ജനാലകൾ പേപ്പർ വച്ചു മറച്ചു. വാതിൽ പൂട്ടി കാവൽ നിന്നു.
പോലീസ് വന്നു വാതിൽ തുറക്കാൻ അഭ്യർഥിച്ചിട്ടും ടീച്ചർ വഴങ്ങിയില്ല. തുടർന്ന് പോലീസ് ജനാല തകർത്താണ് അകത്തു കടന്നത്.
മിസ് ‘വി’ എന്നാണ് ശാന്തി സ്കൂളിൽ അറിയപ്പെടുന്നത്. ടീച്ചറിന്റെ സാമര്ഥ്യവും പ്ര ത്യുത്പന്നമതിത്വവും അന്തർദേശീയ തലത്തിൽ പ്രശംസാർഹമായി. വിദ്യാർഥികളും രക്ഷിതാക്കളും ടീച്ചറിനു നന്ദി പറഞ്ഞു.