അങ്കാറ: ഒരു വർഷം മുന്പ് അറസ്റ്റ് ചെയ്തു തടവിലാക്കിയ ജർമൻ-തുർക്കി മാധ്യമപ്രവർത്തകൻ ഡെനിസ് യൂജെലിനെ മോചിപ്പിക്കുന്നതായി തുർക്കി അറിയിച്ചു.
ജർമൻ പത്രം ഡൈ വെൽറ്റിന്റെ ലേഖകനായിരുന്നു യൂജൽ. കുർദുകൾക്കുവേണ്ടി പ്രചരണം നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണു ചുമത്തിയത്. ജർമനിയിലും തുർക്കിയിലും പൗരത്വമുള്ള യൂജലിന്റെ അറസ്റ്റ് ജർമനി-തുർക്കി ബന്ധം വഷളാക്കിയിരുന്നു.
തുർക്കി പ്രധാനമന്ത്രി ബിൻഅലി യിദ്രിം വ്യാഴാഴ്ച ബർലിൻ സന്ദർശിച്ച് ജർമൻ ചാൻസലർ ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു യൂജലിനെ മോചിപ്പിക്കുമെന്നു തുർക്കി പ്രഖ്യാപിച്ചത്.
ഇതിനിടെ, 2016ലെ പരാജയപ്പെട്ട പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട് ആറു മാധ്യമപ്രവർത്തകർക്ക് തുർക്കി കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
ജർമൻ പത്രം ഡൈ വെൽറ്റിന്റെ ലേഖകനായിരുന്നു യൂജൽ. കുർദുകൾക്കുവേണ്ടി പ്രചരണം നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണു ചുമത്തിയത്. ജർമനിയിലും തുർക്കിയിലും പൗരത്വമുള്ള യൂജലിന്റെ അറസ്റ്റ് ജർമനി-തുർക്കി ബന്ധം വഷളാക്കിയിരുന്നു.
തുർക്കി പ്രധാനമന്ത്രി ബിൻഅലി യിദ്രിം വ്യാഴാഴ്ച ബർലിൻ സന്ദർശിച്ച് ജർമൻ ചാൻസലർ ആംഗല മെർക്കലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു യൂജലിനെ മോചിപ്പിക്കുമെന്നു തുർക്കി പ്രഖ്യാപിച്ചത്.
ഇതിനിടെ, 2016ലെ പരാജയപ്പെട്ട പട്ടാള അട്ടിമറിയുമായി ബന്ധപ്പെട്ട് ആറു മാധ്യമപ്രവർത്തകർക്ക് തുർക്കി കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.