ന്യൂഡൽഹി: കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ചുള്ള തർക്കത്തിൽ തമിഴ്നാടിനു തിരിച്ചടി. കാവേരി നദിയിൽനിന്നു തമിഴ്നാടിനു വിട്ടുകൊടുത്തിരുന്നതിൽ 1475 കോടി ഘനയടി വെള്ളം വെട്ടിക്കുറച്ച സുപ്രീംകോടതി, കർണാടകത്തിന് 1475 കോടി ഘനയടി വെള്ളം അധികമായി നൽകാനും ഉത്തരവിട്ടു. കേരളത്തിനു മുൻപ് അനുവദിച്ച 3,000 കോടി ഘനയടി നിലനിർത്തിയ കോടതി, വൈദ്യുതി ഉത്പാദിപ്പിക്കാൻ കൂടുതൽ വെള്ളം നൽകണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം തള്ളി. ജലം പങ്കിടുന്നതിനുള്ള പുതിയ ഉത്തരവ് 15 വർഷത്തേക്കാണെന്നും ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചു.
കാവേരി നദിയിൽനിന്ന് 41,900 കോടി ഘനയടി വെള്ളമായിരുന്നു കർണാടകം 2007 ലെ ട്രൈബ്യൂണൽ വിധി പ്രകാരം തമിഴ്നാടിനു നൽകേണ്ടിയിരുന്നത്. ഇതിൽനിന്നാണ് 1,475 കോടി ഘനയടി വെള്ളം സുപ്രീംകോടതി കുറച്ചത്. ഇതോടെ തമിഴ്നാടിനു കർണാടകം വിട്ടുകൊടുക്കേണ്ട വെള്ളത്തിന്റെ അളവ് 40,425 കോടി ഘനയടിയായി കുറഞ്ഞു. കർണാടകത്തിനു നദിയിൽനിന്നു ലഭിക്കുന്ന ജലം 28,475 കോടിഘനയടിയായി ഉയർന്നു. പുതുച്ചേരിക്കുള്ള വിഹിതത്തിലും കോടതി മാറ്റം വരുത്തിയില്ല. സംസ്ഥാനാന്തര നദികൾ രാജ്യത്തിന്റെ പൊതു സ്വത്താണെന്നു ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസുമാരായ അമിതാവ റോയി, എ.എം. ഖാൻവിൽക്കർ എന്നിവർകൂടി ഉൾപ്പെട്ടതായിരുന്നു ബെഞ്ച്. സംസ്ഥാനാന്തര നദികളിലെ ജലത്തിന്റെ കാര്യത്തിൽ ഒരു സംസ്ഥാനത്തിനു മാത്രം അവകാശവാദം ഉന്നയിക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ച ട്രൈബ്യൂണലിന്റെ 2007ലെ ഉത്തരവിനെതിരേ കർണാടകം, തമിഴ്നാട്, കേരള, പുതുച്ചേരി സർക്കാരുകൾ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
തമിഴ്നാടിന്റെ വിഹിതം കണക്കാക്കിയപ്പോൾ 2000 കോടി ഘനയടി ഭൂഗർഭജലമുള്ളതു ട്രൈബ്യൂണൽ കണക്കാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, അതിൽ നിന്നു 1000 കോടി ഘനയടി വെള്ളം കർണാടകയ്ക്കു നൽകാൻ നിർദേശിക്കുകയായിരുന്നു. ഇതിനു പുറമെ ബംഗളൂരുവിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി 475 കോടി വെള്ളംകൂടി അനുവദിക്കുകയായിരുന്നു. മറ്റെന്ത് ആവശ്യത്തേക്കാളും കുടിവെള്ള വിതരണത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, 100 കോടി ഘനയടി വെള്ളം വേണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നത് കേരളത്തിനും തിരിച്ചടിയായി. കാവേരി നദിയുമായി ബന്ധപ്പെട്ട കരാറുകളിൽ കേരളം ഭാഗമല്ലെങ്കിലും കാവേരിയുടെ കൈവഴികൾ സംസ്ഥാനത്തുള്ളതാണ് കോടതി പരിഗണിച്ചത്. കബനി, ഭവാനി പുഴകളിലൂടെയുള്ള 3000 കോടി ഘനയടി വെള്ളം കൃഷിക്കും കുടിവെള്ളത്തിനുമായി ഉപയോഗിക്കാമെന്നു വ്യക്തമാക്കിയ കോടതി, വൈദ്യുതി ഉത്പാദനത്തിനായി കൂടുതൽ വെള്ളം അനുവദിക്കണമെന്ന ആവശ്യം തള്ളി. കൂടാതെ, കിഴക്കോട്ട് ഒഴുകുന്ന കബനി, ഭവാനി, പാന്പാർ എന്നി നദികളിലെ വെള്ളം തിരിച്ചുവിടാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും തള്ളിക്കളഞ്ഞു.
ജിജി ലൂക്കോസ്
കാവേരി നദിയിൽനിന്ന് 41,900 കോടി ഘനയടി വെള്ളമായിരുന്നു കർണാടകം 2007 ലെ ട്രൈബ്യൂണൽ വിധി പ്രകാരം തമിഴ്നാടിനു നൽകേണ്ടിയിരുന്നത്. ഇതിൽനിന്നാണ് 1,475 കോടി ഘനയടി വെള്ളം സുപ്രീംകോടതി കുറച്ചത്. ഇതോടെ തമിഴ്നാടിനു കർണാടകം വിട്ടുകൊടുക്കേണ്ട വെള്ളത്തിന്റെ അളവ് 40,425 കോടി ഘനയടിയായി കുറഞ്ഞു. കർണാടകത്തിനു നദിയിൽനിന്നു ലഭിക്കുന്ന ജലം 28,475 കോടിഘനയടിയായി ഉയർന്നു. പുതുച്ചേരിക്കുള്ള വിഹിതത്തിലും കോടതി മാറ്റം വരുത്തിയില്ല. സംസ്ഥാനാന്തര നദികൾ രാജ്യത്തിന്റെ പൊതു സ്വത്താണെന്നു ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസുമാരായ അമിതാവ റോയി, എ.എം. ഖാൻവിൽക്കർ എന്നിവർകൂടി ഉൾപ്പെട്ടതായിരുന്നു ബെഞ്ച്. സംസ്ഥാനാന്തര നദികളിലെ ജലത്തിന്റെ കാര്യത്തിൽ ഒരു സംസ്ഥാനത്തിനു മാത്രം അവകാശവാദം ഉന്നയിക്കാനാവില്ലെന്നും ബെഞ്ച് നിരീക്ഷിച്ചു.
കാവേരി നദീജലം പങ്കിടുന്നതു സംബന്ധിച്ച ട്രൈബ്യൂണലിന്റെ 2007ലെ ഉത്തരവിനെതിരേ കർണാടകം, തമിഴ്നാട്, കേരള, പുതുച്ചേരി സർക്കാരുകൾ സമർപ്പിച്ച അപ്പീലിലാണ് സുപ്രീംകോടതിയുടെ നിർണായക വിധി.
തമിഴ്നാടിന്റെ വിഹിതം കണക്കാക്കിയപ്പോൾ 2000 കോടി ഘനയടി ഭൂഗർഭജലമുള്ളതു ട്രൈബ്യൂണൽ കണക്കാക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, അതിൽ നിന്നു 1000 കോടി ഘനയടി വെള്ളം കർണാടകയ്ക്കു നൽകാൻ നിർദേശിക്കുകയായിരുന്നു. ഇതിനു പുറമെ ബംഗളൂരുവിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി 475 കോടി വെള്ളംകൂടി അനുവദിക്കുകയായിരുന്നു. മറ്റെന്ത് ആവശ്യത്തേക്കാളും കുടിവെള്ള വിതരണത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, 100 കോടി ഘനയടി വെള്ളം വേണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നത് കേരളത്തിനും തിരിച്ചടിയായി. കാവേരി നദിയുമായി ബന്ധപ്പെട്ട കരാറുകളിൽ കേരളം ഭാഗമല്ലെങ്കിലും കാവേരിയുടെ കൈവഴികൾ സംസ്ഥാനത്തുള്ളതാണ് കോടതി പരിഗണിച്ചത്. കബനി, ഭവാനി പുഴകളിലൂടെയുള്ള 3000 കോടി ഘനയടി വെള്ളം കൃഷിക്കും കുടിവെള്ളത്തിനുമായി ഉപയോഗിക്കാമെന്നു വ്യക്തമാക്കിയ കോടതി, വൈദ്യുതി ഉത്പാദനത്തിനായി കൂടുതൽ വെള്ളം അനുവദിക്കണമെന്ന ആവശ്യം തള്ളി. കൂടാതെ, കിഴക്കോട്ട് ഒഴുകുന്ന കബനി, ഭവാനി, പാന്പാർ എന്നി നദികളിലെ വെള്ളം തിരിച്ചുവിടാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും തള്ളിക്കളഞ്ഞു.
ജിജി ലൂക്കോസ്