ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) നിന്നും 11,300 കോടി രൂപ തട്ടിച്ചു രാജ്യം വിട്ട നീരവ് മോദിയുടെയും ബിസിനസ് പങ്കാളി മെഹുൽ ചോസ്കിയുടെയും പാസ്പോർട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു.
നാലാഴ്ചയ്ക്ക് ഉള്ളിൽ ഇന്ത്യയിലേക്കു തിരിച്ചു വന്നില്ലെങ്കിൽ പാസ്പോർട്ട് റദ്ദാക്കും. നീരവ് മോദി ഇപ്പോൾ ഏതു രാജ്യത്താണോ അവിടെ നിന്നു പുറത്തു കടക്കാനാകില്ലെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. മോദിയെ കണ്ടെത്തുന്നതിനായി സിബിഐ ഇന്റർപോളിന്റെ സഹായം തേടി.
വ്യക്തികൾ എവിടെയുണ്ടെന്നു കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഡിഫ്യൂഷൻ നോട്ടീസ് നീരവ് മോദിയുടെ പേരിൽ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണു സിബിഐ ഇന്റർപോളിനെ സമീപിച്ചിരിക്കുന്നത്. ഇന്റർപോൾ അംഗത്വമുള്ള എല്ലാ രാജ്യങ്ങൾക്കുമായാണ് ഡിഫ്യൂഷൻ നോട്ടീസ് പുറപ്പെടുവിക്കുന്നത്.
നീരവ് മോദി കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെയും ട്വിറ്ററിൽ ആഞ്ഞടിച്ചു. മോദിറോബ്സ് ഇന്ത്യ എന്ന ഹാഷ്ടാഗിലായിരുന്നു രാഹുലിന്റെ പരിഹാസം. മോദിയുടെ ഭരണകാലത്താണ് ഐപിഎൽ വാതുവയ്പു കേസിലെ ലളിത് മോദിയും ബാങ്ക് തട്ടിപ്പ് കേസിലെ നീരവ് മോദിയും രാജ്യം വിട്ടതെന്ന് സൂചിപ്പിക്കുന്ന സമവാക്യവുമായാണു രാഹുൽ ഇന്നലെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്.
തട്ടിപ്പു നടത്തി രാജ്യം വിടുന്നവരുടെയെല്ലാം പേരുകൾ മോദി എന്നാണല്ലോ എന്നായിരുന്നു കോണ്ഗ്രസ് വക്താവ് സുർജേവാല പറഞ്ഞത്. ഒരുവശത്ത് ലളിത് മോദിയും മറുവശത്ത് നീരവ് മോദിയും. ഛോട്ടാ മോദിയെന്നു വിളിക്കുന്നതിൽ എന്താണ് തെറ്റെന്നും കോണ്ഗ്രസ് ചോദിക്കുന്നു. നരേന്ദ്ര മോദി ""ഉഡാൻ'' പദ്ധതിയെക്കുറിച്ച ഏറെ വാചാലനാകുന്നു. ഏതു തട്ടിപ്പുകാരനും പറന്നു പോകാം എന്നാണോ ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും സുർജേവാല ചോദിച്ചു. നീരവ് മോദിയുടെ തട്ടിപ്പുകളെക്കുറിച്ചു ചോദിക്കുന്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയും മന്ത്രിമാർ മാത്രം മറുപടി പറയുകയും ചെയ്യുന്നത് എന്തു കൊണ്ടെന്നു കോൺഗ്രസ് ചോദിച്ചു.
സെബി മാത്യു
നാലാഴ്ചയ്ക്ക് ഉള്ളിൽ ഇന്ത്യയിലേക്കു തിരിച്ചു വന്നില്ലെങ്കിൽ പാസ്പോർട്ട് റദ്ദാക്കും. നീരവ് മോദി ഇപ്പോൾ ഏതു രാജ്യത്താണോ അവിടെ നിന്നു പുറത്തു കടക്കാനാകില്ലെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. മോദിയെ കണ്ടെത്തുന്നതിനായി സിബിഐ ഇന്റർപോളിന്റെ സഹായം തേടി.
വ്യക്തികൾ എവിടെയുണ്ടെന്നു കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ഡിഫ്യൂഷൻ നോട്ടീസ് നീരവ് മോദിയുടെ പേരിൽ പുറത്തിറക്കണമെന്ന് ആവശ്യപ്പെട്ടാണു സിബിഐ ഇന്റർപോളിനെ സമീപിച്ചിരിക്കുന്നത്. ഇന്റർപോൾ അംഗത്വമുള്ള എല്ലാ രാജ്യങ്ങൾക്കുമായാണ് ഡിഫ്യൂഷൻ നോട്ടീസ് പുറപ്പെടുവിക്കുന്നത്.
നീരവ് മോദി കേസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെയും ട്വിറ്ററിൽ ആഞ്ഞടിച്ചു. മോദിറോബ്സ് ഇന്ത്യ എന്ന ഹാഷ്ടാഗിലായിരുന്നു രാഹുലിന്റെ പരിഹാസം. മോദിയുടെ ഭരണകാലത്താണ് ഐപിഎൽ വാതുവയ്പു കേസിലെ ലളിത് മോദിയും ബാങ്ക് തട്ടിപ്പ് കേസിലെ നീരവ് മോദിയും രാജ്യം വിട്ടതെന്ന് സൂചിപ്പിക്കുന്ന സമവാക്യവുമായാണു രാഹുൽ ഇന്നലെ ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്.
തട്ടിപ്പു നടത്തി രാജ്യം വിടുന്നവരുടെയെല്ലാം പേരുകൾ മോദി എന്നാണല്ലോ എന്നായിരുന്നു കോണ്ഗ്രസ് വക്താവ് സുർജേവാല പറഞ്ഞത്. ഒരുവശത്ത് ലളിത് മോദിയും മറുവശത്ത് നീരവ് മോദിയും. ഛോട്ടാ മോദിയെന്നു വിളിക്കുന്നതിൽ എന്താണ് തെറ്റെന്നും കോണ്ഗ്രസ് ചോദിക്കുന്നു. നരേന്ദ്ര മോദി ""ഉഡാൻ'' പദ്ധതിയെക്കുറിച്ച ഏറെ വാചാലനാകുന്നു. ഏതു തട്ടിപ്പുകാരനും പറന്നു പോകാം എന്നാണോ ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും സുർജേവാല ചോദിച്ചു. നീരവ് മോദിയുടെ തട്ടിപ്പുകളെക്കുറിച്ചു ചോദിക്കുന്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുകയും മന്ത്രിമാർ മാത്രം മറുപടി പറയുകയും ചെയ്യുന്നത് എന്തു കൊണ്ടെന്നു കോൺഗ്രസ് ചോദിച്ചു.
സെബി മാത്യു