ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജൻസി (ഇസ്രോ) യുടെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ-2 ഏപ്രിലിൽ വിക്ഷേപിക്കുമെന്ന് ബഹിരാകാശ വകുപ്പ് മേധാവി ജിതേന്ദ്ര സിംഗ്.
800 കോടി രൂപ മുടക്കി നിർമിക്കുന്ന റോവർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇറക്കുകയെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു. ഇന്ത്യയുടെ ആദ്യ ചന്ദ്രദൗത്യമായ ചാന്ദ്രയാൻ-1 ചന്ദ്രനിൽ വെ ള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ചന്ദ്രയാൻ-1 ന്റെ കൂടുതൽ വിപുലമായ ദൗത്യമാണ് ചന്ദ്രയാൻ-2 എന്നും മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിലും മികച്ച ദൗത്യമാണിതെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
ചന്ദ്രോപരിതലത്തിൽ ചക്രങ്ങളിൽ നിങ്ങുന്ന റോവർ നിരവധി പരീക്ഷണങ്ങൾ നടത്തും. ഏപ്രിലിൽ വിക്ഷേപണം സാധിച്ചില്ലെങ്കിൽ നവംബറിൽ വിക്ഷേപണം നടത്തുമെന്നും ഇസ്രോ ചെയർമാൻ കെ. ശിവൻ അറിയിച്ചു. ചന്ദ്രോപരിതലത്തിലെ ഏറ്റവും കട്ടിയുള്ള പ്രദേശമാണ് ദക്ഷിണ ധ്രുവം. ചന്ദ്രോപരിതലത്തിലെ ദശലക്ഷം വർഷങ്ങൾക്കു മുന്പ് രൂപപ്പെട്ട പാറകളിൽ റോവർ ഇറക്കി പരീക്ഷണം നടത്തുകയാണു ചന്ദ്രയാൻ-2 ന്റെ ലക്ഷ്യം. പാറകളിൽ നടത്തുന്ന പരീക്ഷങ്ങൾ പ്രപഞ്ചോല്പത്തിയി ലേ ക്കും വെളിച്ചം വീശിയേക്കും.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ച് ഇതുവരെ ആരും പരീക്ഷണം നടത്തിയിട്ടില്ലെന്നും ചന്ദ്രന്റെ ഭൂമധ്യരേഖയിലാണു മറ്റു രാജ്യങ്ങളുടെ ഭൂരിഭാഗം പരീക്ഷണങ്ങളും നടക്കുന്നതെന്നും ശിവൻ പറഞ്ഞു.
800 കോടി രൂപ മുടക്കി നിർമിക്കുന്ന റോവർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ഇറക്കുകയെന്ന് ഇസ്രോ ചെയർമാൻ കെ. ശിവൻ പറഞ്ഞു. ഇന്ത്യയുടെ ആദ്യ ചന്ദ്രദൗത്യമായ ചാന്ദ്രയാൻ-1 ചന്ദ്രനിൽ വെ ള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ചന്ദ്രയാൻ-1 ന്റെ കൂടുതൽ വിപുലമായ ദൗത്യമാണ് ചന്ദ്രയാൻ-2 എന്നും മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്നതിലും മികച്ച ദൗത്യമാണിതെന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു.
ചന്ദ്രോപരിതലത്തിൽ ചക്രങ്ങളിൽ നിങ്ങുന്ന റോവർ നിരവധി പരീക്ഷണങ്ങൾ നടത്തും. ഏപ്രിലിൽ വിക്ഷേപണം സാധിച്ചില്ലെങ്കിൽ നവംബറിൽ വിക്ഷേപണം നടത്തുമെന്നും ഇസ്രോ ചെയർമാൻ കെ. ശിവൻ അറിയിച്ചു. ചന്ദ്രോപരിതലത്തിലെ ഏറ്റവും കട്ടിയുള്ള പ്രദേശമാണ് ദക്ഷിണ ധ്രുവം. ചന്ദ്രോപരിതലത്തിലെ ദശലക്ഷം വർഷങ്ങൾക്കു മുന്പ് രൂപപ്പെട്ട പാറകളിൽ റോവർ ഇറക്കി പരീക്ഷണം നടത്തുകയാണു ചന്ദ്രയാൻ-2 ന്റെ ലക്ഷ്യം. പാറകളിൽ നടത്തുന്ന പരീക്ഷങ്ങൾ പ്രപഞ്ചോല്പത്തിയി ലേ ക്കും വെളിച്ചം വീശിയേക്കും.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തെക്കുറിച്ച് ഇതുവരെ ആരും പരീക്ഷണം നടത്തിയിട്ടില്ലെന്നും ചന്ദ്രന്റെ ഭൂമധ്യരേഖയിലാണു മറ്റു രാജ്യങ്ങളുടെ ഭൂരിഭാഗം പരീക്ഷണങ്ങളും നടക്കുന്നതെന്നും ശിവൻ പറഞ്ഞു.