അമരാവതി: ആന്ധ്രപ്രദേശിൽ ഓട വൃത്തിയാക്കാനിറങ്ങിയ ഏഴു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ചിറ്റൂർ ജില്ലയിലാണ് സംഭവം. ഇവിടുത്തെ ഒരു മുട്ട സംസ്കരണശാലാ വളപ്പിലെ ഓടയിലിറങ്ങിയ തൊഴിലാളികളാണ് മരിച്ചത്.
ഓടവൃത്തിയാക്കാനിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണത് ശ്രദ്ധയിൽപ്പെടതോടെ ഇയാള രക്ഷിക്കാനായി എട്ടുതൊഴിലാളികൾകൂടി ഓടയിലേക്കിറങ്ങുകയായിരുന്നു. എന്നാൽ ഇവരും ബോധരഹിതരായി. വിവരം അറിഞ്ഞെത്തിയ ഗ്രാമവാസികളാണ് തൊഴിലാളികളെ പുറത്തെടുത്തത്. ഇതിൽ നാലു പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൂന്നു പേർ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. രണ്ടു പേർ ഇപ്പോഴും ചികിത്സയിലാണ്
ഓടവൃത്തിയാക്കാനിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണത് ശ്രദ്ധയിൽപ്പെടതോടെ ഇയാള രക്ഷിക്കാനായി എട്ടുതൊഴിലാളികൾകൂടി ഓടയിലേക്കിറങ്ങുകയായിരുന്നു. എന്നാൽ ഇവരും ബോധരഹിതരായി. വിവരം അറിഞ്ഞെത്തിയ ഗ്രാമവാസികളാണ് തൊഴിലാളികളെ പുറത്തെടുത്തത്. ഇതിൽ നാലു പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൂന്നു പേർ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. രണ്ടു പേർ ഇപ്പോഴും ചികിത്സയിലാണ്