മയാമി: അമേരിക്കയിൽ വീണ്ടും സ്കൂളിൽ വെടിവയ്പ്. 17 പേർ കൊല്ലപ്പെട്ടു. ഒന്പതാം ക്ലാസുകാരനായ ഇന്ത്യൻ വംശജനടക്കം നിരവധി വിദ്യാർഥികൾക്കു പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണ്.
ഫ്ളോറിഡ സംസ്ഥാനത്തെ പാർക്ലാൻഡിലുള്ള മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ ബുധനാഴ്ചയായിരുന്നു സംഭവം.നിരവധി ഇന്ത്യൻ വംശജരായ വിദ്യാർഥികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. അച്ചടക്കലംഘനത്തിനു സ്കൂളിൽനിന്നു പുറത്താക്കപ്പെട്ട നിക്കോളാസ് ക്രൂസ്(19) ആണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് പിടികൂടി. മയാമിക്കടുത്തുള്ള പാർക്ക്ലാൻഡ് 2016ൽ ഫ്ളോറിഡയിലെ ഏറ്റവും സുരക്ഷിത സ്ഥലമായി തെരഞ്ഞെടുക്കപ്പട്ടിരുന്നു.
ഉച്ചയ്ക്കുശേഷം സ്കൂളിലെത്തിയ നിക്കോളാസ് യന്ത്രത്തോക്കുകളടക്കം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കൂടുതൽ തിരകൾ ഇയാളിൽനിന്നു കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
വിദ്യാർഥികളെ മുഴുവൻ പുറത്തിറക്കാനായി അക്രമി സ്കൂളിലെ ഫയർ അലാം മുഴക്കി. തുടർന്ന് ആദ്യം സ്കൂളിനു പുറത്തും പിന്നീട് അകത്തു കടന്നും വെടിയുതിർക്കുകയായിരുന്നു. പുക ബോംബും മാസ്കും അക്രമിയുടെ പക്കലുണ്ടായിരുന്നു.
സ്കൂളിൽ പഠിച്ചിരുന്നകാലത്ത് നിക്കോളാസ് പ്രശ്നക്കാരനായിരുന്നുവെന്നാണ് റിപ്പോർട്ട്. മുൻ കാമുകിയുടെ പുതിയ കാമുകനുമായി തല്ലുപിടിച്ചതിനാണ് സ്കൂളിൽനിന്ന് പുറത്താക്കിയത്.
അടുത്തകാലത്ത് അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ സ്കൂൾ വെടിവയ്പാണിത്; ഈ വർഷം നടക്കുന്ന 18-ാമത്തെ സ്കൂൾ വെടിവയ്പും. 2012ൽ കണക്ടിക്കട്ടിലെ സാൻഡിഹുക്ക് സ്കൂളിലുണ്ടായ വെടിവയ്പിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു.
ഒരു സ്കൂൾ വെടിവയ്പുകൂടി ഉണ്ടായതിനു പിന്നാലെ പതിവുപോലെ തോക്കുനിയന്ത്രണം ശക്തമാക്കുന്നതിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ അമേരിക്കയിൽ സജീവമായി.
ഫ്ളോറിഡ സംസ്ഥാനത്തെ പാർക്ലാൻഡിലുള്ള മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളിൽ ബുധനാഴ്ചയായിരുന്നു സംഭവം.നിരവധി ഇന്ത്യൻ വംശജരായ വിദ്യാർഥികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. അച്ചടക്കലംഘനത്തിനു സ്കൂളിൽനിന്നു പുറത്താക്കപ്പെട്ട നിക്കോളാസ് ക്രൂസ്(19) ആണ് അക്രമം നടത്തിയത്. ഇയാളെ പോലീസ് പിടികൂടി. മയാമിക്കടുത്തുള്ള പാർക്ക്ലാൻഡ് 2016ൽ ഫ്ളോറിഡയിലെ ഏറ്റവും സുരക്ഷിത സ്ഥലമായി തെരഞ്ഞെടുക്കപ്പട്ടിരുന്നു.
ഉച്ചയ്ക്കുശേഷം സ്കൂളിലെത്തിയ നിക്കോളാസ് യന്ത്രത്തോക്കുകളടക്കം ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കൂടുതൽ തിരകൾ ഇയാളിൽനിന്നു കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
വിദ്യാർഥികളെ മുഴുവൻ പുറത്തിറക്കാനായി അക്രമി സ്കൂളിലെ ഫയർ അലാം മുഴക്കി. തുടർന്ന് ആദ്യം സ്കൂളിനു പുറത്തും പിന്നീട് അകത്തു കടന്നും വെടിയുതിർക്കുകയായിരുന്നു. പുക ബോംബും മാസ്കും അക്രമിയുടെ പക്കലുണ്ടായിരുന്നു.
സ്കൂളിൽ പഠിച്ചിരുന്നകാലത്ത് നിക്കോളാസ് പ്രശ്നക്കാരനായിരുന്നുവെന്നാണ് റിപ്പോർട്ട്. മുൻ കാമുകിയുടെ പുതിയ കാമുകനുമായി തല്ലുപിടിച്ചതിനാണ് സ്കൂളിൽനിന്ന് പുറത്താക്കിയത്.
അടുത്തകാലത്ത് അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ സ്കൂൾ വെടിവയ്പാണിത്; ഈ വർഷം നടക്കുന്ന 18-ാമത്തെ സ്കൂൾ വെടിവയ്പും. 2012ൽ കണക്ടിക്കട്ടിലെ സാൻഡിഹുക്ക് സ്കൂളിലുണ്ടായ വെടിവയ്പിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു.
ഒരു സ്കൂൾ വെടിവയ്പുകൂടി ഉണ്ടായതിനു പിന്നാലെ പതിവുപോലെ തോക്കുനിയന്ത്രണം ശക്തമാക്കുന്നതിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ അമേരിക്കയിൽ സജീവമായി.