ന്യൂഡൽഹി/ മുംബൈ: പഞ്ചാബ് നാഷണൽ ബാങ്കി(പിഎൻബി) ന് 11,346 കോടി രൂപയുടെ ബാധ്യത വരുത്തിവച്ച വജ്രവ്യാപാരിയും കുടുംബവും ആഴ്ചകൾക്കു മുന്പേ ഇന്ത്യ വിട്ടുപോയി. ബാങ്കിനു വരുന്ന ബാധ്യത ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. മുഴുവൻ ബാധ്യതയും വീട്ടാൻ തക്കവിധം വജ്രവ്യാപാരിയുടെ ആസ്തികൾ പിടിച്ചെടുക്കുമെന്ന് ഗവൺമെന്റ് അവകാശപ്പെട്ടു. തട്ടിപ്പിനു നേതൃത്വം നല്കിയ നീരവ് മോദിയുടെയും അമ്മാവൻ മെഹുൽ ചോക്സിയുടെയും സ്ഥാപനങ്ങളിൽനിന്നായി 5,100 കോടി രൂപയുടെ വജ്രങ്ങളും സ്വർണവും ആഭരണങ്ങളും പിടിച്ചെടുത്തു.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തു ഗുജറാ ത്തുകാരനായ നീരവ് മോദി ദാവോസിലെ ലോക സാന്പത്തിക ഉച്ചകോടിയിൽ നിൽക്കുന്ന ചിത്രം വിഷയത്തെ രാഷ്ട്രീയവിവാദമാക്കി. ജനുവരി 23ന് എടുത്ത ഫോട്ടോയിലാണു രണ്ടു മോദിമാരും ഉള്ളത്. വിദേശമന്ത്രാലയം അന്നു പുറത്തുവിട്ടതാണു ചിത്രം.
നീരവ് മോദി ഇന്ത്യയുടെ ഔദ്യോഗിക സംഘത്തിൽ അംഗമല്ലായിരുന്നു എന്ന ദുർബലന്യായീകരണമാണ് കേന്ദ്രസർക്കാർ ഇന്നലെ നല്കിയത്. ഔദ്യോഗികസംഘത്തിലില്ലാത്ത ആൾ എങ്ങനെ ഗ്രൂപ്പ് ഫോട്ടോയിൽ വന്നു എന്നതു വിശദീകരിച്ചിട്ടില്ല.
നീരവ് മോദിയെ ഛോട്ടാമോദി എന്നു വിശേഷിപ്പിച്ച് കോൺഗ്രസ് വിഷയത്തിനു രാഷ്ട്രീയ എരിവ് പകർന്നു. ഇന്നലെ മോദിമാരുടെയും ചോക്സിയുടെയും രണ്ടു ഡസനോളം സ്ഥാപനങ്ങളും വീടുകളും റെയ്ഡ് ചെയ്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 5100 കോടിയുടെ വജ്രങ്ങളും സ്വർണവും പിടിച്ചെടുത്തത്. അഞ്ചു വസ്തുക്കൾ (കെട്ടിടങ്ങളും ഓഫീസുകളും) മുദ്രവച്ചു.
ബാധ്യതകൾ
പഞ്ചാബ് നാഷണൽ ബാങ്കിന് എത്ര കോടി രൂപയുടെ ബാധ്യത ഉണ്ടെന്നും വ്യക്തമല്ല. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 2300 കോടി രൂപ, ആക്സിസ് ബാങ്ക് 2000 കോടി രൂപ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 960 കോടി രൂപ, അലാഹാബാദ് ബാങ്ക് 2000 കോടി രൂപ എന്നിങ്ങനെ ഈ വ്യാജ സമ്മതപത്രങ്ങൾ സ്വീകരിച്ചു പണം നല്കിയതായി പുറത്തുവന്നിട്ടുണ്ട്. മൊത്തം 30 ബാങ്കുകളിൽ ഇടപാട് നടത്തി എന്നാണു സൂചന. ആക്സിസ് ബാങ്ക് തങ്ങൾ കൊടുത്ത കടം വേറേ ഏജൻസിക്കു വിറ്റിരുന്നു.
പിഎൻബി നല്കണം
തിരിച്ചടയ്ക്കാത്ത വായ്പയ്ക്കു പഞ്ചാബ് നാഷണൽ ബാങ്കിനാണു ബാധ്യത. എന്നാൽ ബാങ്ക് സമ്മതപത്രം വ്യാജമാണെന്നു പറയുന്നു.മറ്റു ബാങ്കുകളുടെ ബാധ്യത കൊടുത്തു തീർക്കേണ്ടതു പഞ്ചാബ് നാഷണൽ ബാങ്കാണെന്നു റിസർവ് ബാങ്ക് അറിയിച്ചതായാണു വിവരം.പ്രധാനമായും പൊതുമേഖലാ ബാങ്കുകളാണ് ഇടപാടിലുള്ളത്.പിഎൻബി പണം നല്കിയില്ലെങ്കിൽ മറ്റു ബാങ്കുകളും കിട്ടാത്ത പണത്തിനു വകയിരുത്തൽ നടത്തേണ്ടിവരും.
കള്ളക്കളി പുറത്തുവന്ന വഴി
പഞ്ചാബ് നാഷണൽ ബാങ്കിൽ മോദിയുടെ ഒരു ഉദ്യോഗസ്ഥൻ സമ്മതപത്രം (ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്) ഹാജരാക്കി ബയേഴ്സ് ക്രെഡിറ്റ് (ഇറക്കുമതിക്കാർക്ക് ആറുമാസം വരെ കാലാവധിക്കു നല്കുന്ന വായ്പ) ആവശ്യപ്പെട്ടതോടെയാണു കള്ളക്കളി പുറത്തുവന്നതെന്നാണു ബാങ്ക് പറയുന്നത്. ഇന്നലെ ചെയർമാൻ സുനിൽ മേത്ത പത്രസമ്മേളനത്തിലും അതു പറഞ്ഞു. ജനുവരി പകുതിക്കാണ് ഇങ്ങനെ ബാങ്കിനെ സമീപിച്ചതത്രെ. വായ്പ നല്കാൻ തുല്യ തുകയ്ക്കുള്ള ഗാരന്റി വേണമെന്നു പറഞ്ഞപ്പോൾ അതില്ലാതെ കിട്ടിയിരുന്നതാണല്ലോ എന്നാണു കന്പനിയിൽനിന്നുള്ള ആൾ പറഞ്ഞതെന്നു ബാങ്ക് വിശദീകരിക്കുന്നു. തുടർന്നു പരിശോധിച്ചപ്പോൾ ഇങ്ങനെയൊരു സമ്മതപത്രം ബാങ്ക് നല്കിയിട്ടില്ലെന്നും പണ കൈമാറ്റം നടത്തിയിട്ടില്ലെന്നും മനസിലായി.
കൂടുതൽ പരിശോധിച്ചപ്പോഴാണ് സമ്മതപത്രം വ്യാജ നിർമിതിയാണെന്നു മനസിലായതത്രെ. ബാങ്കിന്റെ വിദേശനാണ്യ വിഭാഗത്തിലെ ഒരു ഡെപ്യൂട്ടി മാനേജരായിരുന്ന ഗോകുൽ നാഥ് ഷെട്ടിയും മനോജ് ഖരാട് എന്നയാളും കൂടി അനധികൃതമായി ഇവ നിർമിച്ചു നല്കി എന്നാണു ബാങ്ക് പറയുന്നത്. ഈ വ്യാജസമ്മത പത്രങ്ങൾ ബാങ്കിന്റെ കോർ ബാങ്കിംഗ് സൊലൂഷനിൽ (സിബിഎസ്) കൂടി കടത്തിവിടാതെ നേരിട്ട് പണവിനിമയ സംവിധാനമായ സ്വിഫ്റ്റിലേക്കു നല്കുകയാണു ചെയ്തത്. സിബിഎസിൽ കേറാത്തതിനാൽ ബാങ്കിൽ ആരും അറിഞ്ഞില്ല. സ്വിഫ്റ്റിലൂടെ ലഭിച്ചതിനാൽ മറ്റു ബാങ്കുകൾ സമ്മതപത്രം സ്വീകരിച്ചു.
2011 മുതൽ തട്ടിപ്പ്
ഈ വ്യാജ സമ്മതപത്രങ്ങൾ സ്വീകരിച്ച ബാങ്കുകൾ അവരുടെ വിദേശ ശാഖകൾ വഴി മോദിയുടെ കന്പനികൾക്ക് പണം നല്കിപ്പോന്നു. 2011-ൽ തുടങ്ങിയതാണ് ഈ ഇടപാടെന്നാണു ബാങ്ക് സിഎംഡി സുനിൽ മേത്ത പറഞ്ഞത്. ആറുമാസത്തെ വായ്പകൾ യഥാസമയം തിരിച്ചടച്ചു വന്നതിനാൽ ബാങ്ക് അറിയാതെ സുഗമമായി ഇടപാട് നടന്നു.
ഇത് എന്തുകൊണ്ട് പൊളിഞ്ഞു, യഥാർഥത്തിൽ എങ്ങനെ വെളിച്ചത്തുവന്നു എന്നിവയൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
അവർ പോയത് ജനുവരി ആദ്യം
നീരവ് മോദിയും സഹോദരൻ നിശാലും ജനുവരി ഒന്നിന് ഇന്ത്യ വിട്ടെന്നാണു റിപ്പോർട്ടുകൾ. ഇപ്പോൾ സ്വിറ്റ്സർലൻഡിലാണു നീരവ് എന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നീരവിന്റെ അമേരിക്കൻ പൗരത്വമുള്ള ഭാര്യ ആമി ജനുവരി ആറിന് ഇന്ത്യ വിട്ടു. അവരും സ്വിറ്റ്സർലൻഡിലാണെന്നാണു സൂചന. നീരവിന്റെ അമ്മാവനും രാജ്യത്തെ ഏറ്റവും വലിയ രത്നവ്യാപാര സ്ഥാപനമായ ഗീതാഞ്ജലി ജെംസിന്റെ പ്രമോട്ടറും മാനേജിംഗ് ഡയറക്ടറുമായ മെഹുൽ ചോക്സി ജനുവരി നാലിനു രാജ്യം വിട്ടു. ചോക്സി ഇപ്പോൾ അമേരിക്കയിലാണ്. ചോക്സിയെ ഒരു ഹൃദയ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നു ഗീതാഞ്ജലി ജെംസ് അറിയിച്ചു.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തു ഗുജറാ ത്തുകാരനായ നീരവ് മോദി ദാവോസിലെ ലോക സാന്പത്തിക ഉച്ചകോടിയിൽ നിൽക്കുന്ന ചിത്രം വിഷയത്തെ രാഷ്ട്രീയവിവാദമാക്കി. ജനുവരി 23ന് എടുത്ത ഫോട്ടോയിലാണു രണ്ടു മോദിമാരും ഉള്ളത്. വിദേശമന്ത്രാലയം അന്നു പുറത്തുവിട്ടതാണു ചിത്രം.
നീരവ് മോദി ഇന്ത്യയുടെ ഔദ്യോഗിക സംഘത്തിൽ അംഗമല്ലായിരുന്നു എന്ന ദുർബലന്യായീകരണമാണ് കേന്ദ്രസർക്കാർ ഇന്നലെ നല്കിയത്. ഔദ്യോഗികസംഘത്തിലില്ലാത്ത ആൾ എങ്ങനെ ഗ്രൂപ്പ് ഫോട്ടോയിൽ വന്നു എന്നതു വിശദീകരിച്ചിട്ടില്ല.
നീരവ് മോദിയെ ഛോട്ടാമോദി എന്നു വിശേഷിപ്പിച്ച് കോൺഗ്രസ് വിഷയത്തിനു രാഷ്ട്രീയ എരിവ് പകർന്നു. ഇന്നലെ മോദിമാരുടെയും ചോക്സിയുടെയും രണ്ടു ഡസനോളം സ്ഥാപനങ്ങളും വീടുകളും റെയ്ഡ് ചെയ്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 5100 കോടിയുടെ വജ്രങ്ങളും സ്വർണവും പിടിച്ചെടുത്തത്. അഞ്ചു വസ്തുക്കൾ (കെട്ടിടങ്ങളും ഓഫീസുകളും) മുദ്രവച്ചു.
ബാധ്യതകൾ
പഞ്ചാബ് നാഷണൽ ബാങ്കിന് എത്ര കോടി രൂപയുടെ ബാധ്യത ഉണ്ടെന്നും വ്യക്തമല്ല. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ 2300 കോടി രൂപ, ആക്സിസ് ബാങ്ക് 2000 കോടി രൂപ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 960 കോടി രൂപ, അലാഹാബാദ് ബാങ്ക് 2000 കോടി രൂപ എന്നിങ്ങനെ ഈ വ്യാജ സമ്മതപത്രങ്ങൾ സ്വീകരിച്ചു പണം നല്കിയതായി പുറത്തുവന്നിട്ടുണ്ട്. മൊത്തം 30 ബാങ്കുകളിൽ ഇടപാട് നടത്തി എന്നാണു സൂചന. ആക്സിസ് ബാങ്ക് തങ്ങൾ കൊടുത്ത കടം വേറേ ഏജൻസിക്കു വിറ്റിരുന്നു.
പിഎൻബി നല്കണം
തിരിച്ചടയ്ക്കാത്ത വായ്പയ്ക്കു പഞ്ചാബ് നാഷണൽ ബാങ്കിനാണു ബാധ്യത. എന്നാൽ ബാങ്ക് സമ്മതപത്രം വ്യാജമാണെന്നു പറയുന്നു.മറ്റു ബാങ്കുകളുടെ ബാധ്യത കൊടുത്തു തീർക്കേണ്ടതു പഞ്ചാബ് നാഷണൽ ബാങ്കാണെന്നു റിസർവ് ബാങ്ക് അറിയിച്ചതായാണു വിവരം.പ്രധാനമായും പൊതുമേഖലാ ബാങ്കുകളാണ് ഇടപാടിലുള്ളത്.പിഎൻബി പണം നല്കിയില്ലെങ്കിൽ മറ്റു ബാങ്കുകളും കിട്ടാത്ത പണത്തിനു വകയിരുത്തൽ നടത്തേണ്ടിവരും.
കള്ളക്കളി പുറത്തുവന്ന വഴി
പഞ്ചാബ് നാഷണൽ ബാങ്കിൽ മോദിയുടെ ഒരു ഉദ്യോഗസ്ഥൻ സമ്മതപത്രം (ലെറ്റർ ഓഫ് അണ്ടർടേക്കിംഗ്) ഹാജരാക്കി ബയേഴ്സ് ക്രെഡിറ്റ് (ഇറക്കുമതിക്കാർക്ക് ആറുമാസം വരെ കാലാവധിക്കു നല്കുന്ന വായ്പ) ആവശ്യപ്പെട്ടതോടെയാണു കള്ളക്കളി പുറത്തുവന്നതെന്നാണു ബാങ്ക് പറയുന്നത്. ഇന്നലെ ചെയർമാൻ സുനിൽ മേത്ത പത്രസമ്മേളനത്തിലും അതു പറഞ്ഞു. ജനുവരി പകുതിക്കാണ് ഇങ്ങനെ ബാങ്കിനെ സമീപിച്ചതത്രെ. വായ്പ നല്കാൻ തുല്യ തുകയ്ക്കുള്ള ഗാരന്റി വേണമെന്നു പറഞ്ഞപ്പോൾ അതില്ലാതെ കിട്ടിയിരുന്നതാണല്ലോ എന്നാണു കന്പനിയിൽനിന്നുള്ള ആൾ പറഞ്ഞതെന്നു ബാങ്ക് വിശദീകരിക്കുന്നു. തുടർന്നു പരിശോധിച്ചപ്പോൾ ഇങ്ങനെയൊരു സമ്മതപത്രം ബാങ്ക് നല്കിയിട്ടില്ലെന്നും പണ കൈമാറ്റം നടത്തിയിട്ടില്ലെന്നും മനസിലായി.
കൂടുതൽ പരിശോധിച്ചപ്പോഴാണ് സമ്മതപത്രം വ്യാജ നിർമിതിയാണെന്നു മനസിലായതത്രെ. ബാങ്കിന്റെ വിദേശനാണ്യ വിഭാഗത്തിലെ ഒരു ഡെപ്യൂട്ടി മാനേജരായിരുന്ന ഗോകുൽ നാഥ് ഷെട്ടിയും മനോജ് ഖരാട് എന്നയാളും കൂടി അനധികൃതമായി ഇവ നിർമിച്ചു നല്കി എന്നാണു ബാങ്ക് പറയുന്നത്. ഈ വ്യാജസമ്മത പത്രങ്ങൾ ബാങ്കിന്റെ കോർ ബാങ്കിംഗ് സൊലൂഷനിൽ (സിബിഎസ്) കൂടി കടത്തിവിടാതെ നേരിട്ട് പണവിനിമയ സംവിധാനമായ സ്വിഫ്റ്റിലേക്കു നല്കുകയാണു ചെയ്തത്. സിബിഎസിൽ കേറാത്തതിനാൽ ബാങ്കിൽ ആരും അറിഞ്ഞില്ല. സ്വിഫ്റ്റിലൂടെ ലഭിച്ചതിനാൽ മറ്റു ബാങ്കുകൾ സമ്മതപത്രം സ്വീകരിച്ചു.
2011 മുതൽ തട്ടിപ്പ്
ഈ വ്യാജ സമ്മതപത്രങ്ങൾ സ്വീകരിച്ച ബാങ്കുകൾ അവരുടെ വിദേശ ശാഖകൾ വഴി മോദിയുടെ കന്പനികൾക്ക് പണം നല്കിപ്പോന്നു. 2011-ൽ തുടങ്ങിയതാണ് ഈ ഇടപാടെന്നാണു ബാങ്ക് സിഎംഡി സുനിൽ മേത്ത പറഞ്ഞത്. ആറുമാസത്തെ വായ്പകൾ യഥാസമയം തിരിച്ചടച്ചു വന്നതിനാൽ ബാങ്ക് അറിയാതെ സുഗമമായി ഇടപാട് നടന്നു.
ഇത് എന്തുകൊണ്ട് പൊളിഞ്ഞു, യഥാർഥത്തിൽ എങ്ങനെ വെളിച്ചത്തുവന്നു എന്നിവയൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
അവർ പോയത് ജനുവരി ആദ്യം
നീരവ് മോദിയും സഹോദരൻ നിശാലും ജനുവരി ഒന്നിന് ഇന്ത്യ വിട്ടെന്നാണു റിപ്പോർട്ടുകൾ. ഇപ്പോൾ സ്വിറ്റ്സർലൻഡിലാണു നീരവ് എന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നീരവിന്റെ അമേരിക്കൻ പൗരത്വമുള്ള ഭാര്യ ആമി ജനുവരി ആറിന് ഇന്ത്യ വിട്ടു. അവരും സ്വിറ്റ്സർലൻഡിലാണെന്നാണു സൂചന. നീരവിന്റെ അമ്മാവനും രാജ്യത്തെ ഏറ്റവും വലിയ രത്നവ്യാപാര സ്ഥാപനമായ ഗീതാഞ്ജലി ജെംസിന്റെ പ്രമോട്ടറും മാനേജിംഗ് ഡയറക്ടറുമായ മെഹുൽ ചോക്സി ജനുവരി നാലിനു രാജ്യം വിട്ടു. ചോക്സി ഇപ്പോൾ അമേരിക്കയിലാണ്. ചോക്സിയെ ഒരു ഹൃദയ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നു ഗീതാഞ്ജലി ജെംസ് അറിയിച്ചു.