ന്യൂഡൽഹി: രാജ്യത്തിന്റെ മാതാവ് എന്ന പദവി പശുവിനു കൊടുക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ഗോ ക്രാന്തി മഞ്ച് രാംലീല മൈതാനത്ത് 18നു റാലി നടത്തുമെന്ന് ആത്മീയഗുരു ഗോപാൽ മണി പറഞ്ഞു. പശുവിനെ അമ്മയായി കാണാനാവുന്നില്ലെങ്കിൽ ഇന്ത്യയിൽ പശുവധം നിർത്താനാവില്ല.
പശുസംരക്ഷണത്തിനു പ്രത്യേക മന്ത്രാലയം രൂപവത്കരിക്കുക, പശുവിന്റെ ചാണകം സർക്കാർ വാങ്ങുക, പ്രായമായ കന്നുകാലികളെ പുനരധിവസിപ്പിക്കുന്ന സർക്കാർ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു റാലി. രാജ്യത്തെ 17 കോടി പശുക്കളുടെ ചാണകം ഉപയോഗിച്ച് ഒരു വർഷത്തേക്കുള്ള പാചകവാതകവും ഇന്ധനവും ഉത്പാദിപ്പിക്കാമെന്നു ഗോപാൽ മണി പറഞ്ഞു. ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി ഭാരതീയ ഗോ ക്രാന്തി മഞ്ചിനു പിന്തുണ പ്രഖ്യാപിച്ചു. ഇവരുടെ ന്യായമായ ആവശ്യങ്ങൾ നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപെടുത്തുമെന്നു സുബ്രഹ്മണ്യൻ സ്വാമി കൂട്ടിച്ചേർത്തു.
പശുസംരക്ഷണത്തിനു പ്രത്യേക മന്ത്രാലയം രൂപവത്കരിക്കുക, പശുവിന്റെ ചാണകം സർക്കാർ വാങ്ങുക, പ്രായമായ കന്നുകാലികളെ പുനരധിവസിപ്പിക്കുന്ന സർക്കാർ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു റാലി. രാജ്യത്തെ 17 കോടി പശുക്കളുടെ ചാണകം ഉപയോഗിച്ച് ഒരു വർഷത്തേക്കുള്ള പാചകവാതകവും ഇന്ധനവും ഉത്പാദിപ്പിക്കാമെന്നു ഗോപാൽ മണി പറഞ്ഞു. ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി ഭാരതീയ ഗോ ക്രാന്തി മഞ്ചിനു പിന്തുണ പ്രഖ്യാപിച്ചു. ഇവരുടെ ന്യായമായ ആവശ്യങ്ങൾ നരേന്ദ്ര മോദിയുടെ ശ്രദ്ധയിൽപെടുത്തുമെന്നു സുബ്രഹ്മണ്യൻ സ്വാമി കൂട്ടിച്ചേർത്തു.