ന്യൂഡൽഹി: ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ മദ്യശാല വിലക്ക് ടൂറിസത്തെ ബാധിച്ചെന്ന് കേരള സർക്കാർ. സംസ്ഥാനത്തിന്റെ ഏറ്റവും വലിയ വരുമാനമാർഗങ്ങളിലൊന്നായ ടൂറിസം മേഖലയിൽ വരുമാന നഷ്ടമുണ്ടായെന്നും സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി.
പാതയോരത്തെ മദ്യവില്പന ശാലകൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ, കള്ളുഷാപ്പുകൾക്ക് ഇളവ് നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ നിലപാടറിയിച്ചത്. കള്ളുഷാപ്പുകൾ മാത്രമല്ല, ബിയർ- വൈൻ പാർലറുകളും പാതയോരത്ത് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ഹൈവേകളുടെ 500 മീറ്റർ പരിധിയിലെ മദ്യശാലകൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചു. ചില്ലറ വില്പനയ്ക്കൊഴികെയുള്ള എല്ലാ വിദേശ മദ്യ ലൈസൻസുകളും നൽകുന്നത് സംസ്ഥാനത്തിന്റെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ്. ആയിരക്കണക്കിന് ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. വിവിധ പരിപാടികൾക്കായി എത്തുന്ന വിനോദ സഞ്ചാരികൾക്ക് നൽകാൻ മദ്യം ആവശ്യമാണെന്നിരിക്കെ അതിന്റെ നിയന്ത്രണം ടൂറിസം മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാർ വിശദമാക്കുന്നു.
പാതയോരത്തെ മദ്യവില്പന ശാലകൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ, കള്ളുഷാപ്പുകൾക്ക് ഇളവ് നൽകണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാർ നിലപാടറിയിച്ചത്. കള്ളുഷാപ്പുകൾ മാത്രമല്ല, ബിയർ- വൈൻ പാർലറുകളും പാതയോരത്ത് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
ഹൈവേകളുടെ 500 മീറ്റർ പരിധിയിലെ മദ്യശാലകൾ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുന്നത് സംസ്ഥാനത്തിന്റെ വരുമാനത്തെ സാരമായി ബാധിച്ചു. ചില്ലറ വില്പനയ്ക്കൊഴികെയുള്ള എല്ലാ വിദേശ മദ്യ ലൈസൻസുകളും നൽകുന്നത് സംസ്ഥാനത്തിന്റെ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ്. ആയിരക്കണക്കിന് ആളുകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. വിവിധ പരിപാടികൾക്കായി എത്തുന്ന വിനോദ സഞ്ചാരികൾക്ക് നൽകാൻ മദ്യം ആവശ്യമാണെന്നിരിക്കെ അതിന്റെ നിയന്ത്രണം ടൂറിസം മേഖലയെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും സർക്കാർ വിശദമാക്കുന്നു.