കസവനഹള്ളി: ബംഗളൂരുവിൽ മലയാളിയുടെ ബഹുനിലക്കെട്ടിടം തകർന്ന് നാലു തൊഴിലാളികൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ 15 പേർ കുടുങ്ങി. ഇവരെ രക്ഷിക്കാനുള്ള ശ്രമം നടന്നുവരുന്നു.
എട്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനായി. അഞ്ചു നിലക്കെട്ടിടമാണ് തകർന്നു വീണത്.ബംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിൽ താമസക്കാരനായ കുഞ്ഞി അഹമ്മദിന്റെ പേരിലുള്ള കെട്ടിടമാണിത്. കസവനഹള്ളിയിലെ സെൻട്രൽ ജയിൽ റോഡിൽ ഹരാലുരിനു സമീപമുള്ള കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആറുവർഷമായി നടന്നുവരികയാണ്. അനധികൃതമായി നടന്ന നിർമാണമാണ് അപകടത്തിൽ കലാശിച്ചതെന്ന് അധികൃതർ പറയുന്നു. മൂന്നു നിലക്കെട്ടിടത്തിനു മാത്രമാണ് അനുമതിയുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു വർഷമായി നിർത്തിവച്ചിരുന്ന നിർമാണ പ്രവർത്തനം പുനരാരംഭിച്ചപ്പോഴാണ് അപകടം.
എട്ട് തൊഴിലാളികളെ രക്ഷപ്പെടുത്താനായി. അഞ്ചു നിലക്കെട്ടിടമാണ് തകർന്നു വീണത്.ബംഗളൂരുവിലെ എച്ച്എസ്ആർ ലേഔട്ടിൽ താമസക്കാരനായ കുഞ്ഞി അഹമ്മദിന്റെ പേരിലുള്ള കെട്ടിടമാണിത്. കസവനഹള്ളിയിലെ സെൻട്രൽ ജയിൽ റോഡിൽ ഹരാലുരിനു സമീപമുള്ള കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ആറുവർഷമായി നടന്നുവരികയാണ്. അനധികൃതമായി നടന്ന നിർമാണമാണ് അപകടത്തിൽ കലാശിച്ചതെന്ന് അധികൃതർ പറയുന്നു. മൂന്നു നിലക്കെട്ടിടത്തിനു മാത്രമാണ് അനുമതിയുണ്ടായിരുന്നത്. കഴിഞ്ഞ രണ്ടു വർഷമായി നിർത്തിവച്ചിരുന്ന നിർമാണ പ്രവർത്തനം പുനരാരംഭിച്ചപ്പോഴാണ് അപകടം.