ശ്രീനഗർ: ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയിൽനിന്ന് ലഷ്കർ ഭീകരൻ നവീൻ ജാട്ടിനെ രക്ഷപ്പെടുത്തിക്കൊണ്ടുപോയ സംഭവത്തിൽ അഞ്ചുപേരെ ജമ്മു കാഷ്മീർ പോലീസ് പിടികൂടി. ഇവരെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് രണ്ടുദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽവിട്ടു. നവീൻ രക്ഷപ്പെട്ടതിനു രണ്ടുദിവസം കഴിഞ്ഞ്, ഫെബ്രുവരി എട്ടിനാണ് ഷക്കീൽ അഹമ്മദ് ഭട്ട്, ടിക ഖാൻ, സയീദ് തജാമുൾ ഇസ്ലാം, മുഹമ്മദ് ഷാഫി വാനി, ജാൻ മുഹമ്മദ് ഖനി എന്നിവരെ പുൽവാമയിൽനിന്നു പോലീസ് പിടികൂടുന്നത്.
ഭീകരരുടെ ആക്രമണത്തിൽ ജമ്മു കാഷ്മീർ പോലീസ് ഹെഡ് കോൺസ്റ്റബിൾ മുഷ്താഖ് അഹമ്മദ്, കോൺസ്റ്റബിൾ ബാബർ അഹമ്മദ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഭീകരർ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും മോട്ടോർസൈക്കിളും അറസ്റ്റിലായ ടിക ഖാൻ, ഷക്കീൽ അഹമ്മദ് ഭട്ട് എന്നിവരുടേതാണെന്നു പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഭീകരരുടെ ആക്രമണത്തിൽ ജമ്മു കാഷ്മീർ പോലീസ് ഹെഡ് കോൺസ്റ്റബിൾ മുഷ്താഖ് അഹമ്മദ്, കോൺസ്റ്റബിൾ ബാബർ അഹമ്മദ് എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഭീകരർ രക്ഷപ്പെടാൻ ഉപയോഗിച്ച കാറും മോട്ടോർസൈക്കിളും അറസ്റ്റിലായ ടിക ഖാൻ, ഷക്കീൽ അഹമ്മദ് ഭട്ട് എന്നിവരുടേതാണെന്നു പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.