ന്യൂഡൽഹി: അനധികൃത പണമിടപാടു കേസിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്പാകെ വീണ്ടും ഹാജരായി. ഐഎൻഎക്സ് മീഡിയയ്ക്കെതിരേയുള്ള വിദേശവിനിമയ ചട്ടലംഘനക്കേസ് അട്ടിമറിക്കാൻ കാർത്തി ചിദംബരം രാഷ്ട്രീയസ്വാധീനമുപയോഗിച്ച് കന്പനിയിൽനിന്നു പണം കൈപ്പറ്റിയെന്നാണു കേസ്.
കാർത്തിയിൽനിന്നു പത്തു ലക്ഷം രൂപയുടെ വൗച്ചറുകൾ എൻഫോഴ്സ്മെന്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജനുവരി 18നുശേഷം രണ്ടാം തവണയാണ് കാർത്തിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇന്നലെയാണ് എന്ഫോഴ്സ്മെന്റ് കാർത്തിക്കു വീണ്ടും സമൻസ് അയച്ചത്. കഴിഞ്ഞവർഷം മേയിലാണ് കാർത്തിക്കെതിരേ എൻഫോഴ്സമെന്റ് കേസെടുത്തത്.
കാർത്തിയിൽനിന്നു പത്തു ലക്ഷം രൂപയുടെ വൗച്ചറുകൾ എൻഫോഴ്സ്മെന്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ജനുവരി 18നുശേഷം രണ്ടാം തവണയാണ് കാർത്തിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ഇന്നലെയാണ് എന്ഫോഴ്സ്മെന്റ് കാർത്തിക്കു വീണ്ടും സമൻസ് അയച്ചത്. കഴിഞ്ഞവർഷം മേയിലാണ് കാർത്തിക്കെതിരേ എൻഫോഴ്സമെന്റ് കേസെടുത്തത്.