ന്യൂഡൽഹി: വിശ്വഭാരതി സർവകലാശാല വൈസ് ചെയർമാന്റെ നിയമനം അംഗീകരിച്ച തീരുമാനം പുനപരിശോധിക്കണമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടെന്നു വെളിപ്പെടുത്തൽ. മുൻപുണ്ടായിട്ടില്ലാത്ത വിധം അസാധാരണമായ നടപടിയാണിത്. കഴിഞ്ഞ വർഷം വിശ്വഭാരതി സർവകാലശാല വൈസ് ചാൻസലർ സ്ഥാനത്തേക്ക് മൂന്നു പേരെ ശിപാർശ ചെയ്തിരുന്നു. ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയുടെ വിസിറ്റർ രാഷ്ട്രപതിയും ചാൻസലർ പ്രധാനമന്ത്രിയുമാണ്.
സ്വപൻ കുമാർ ദത്ത, പി.എൻ. മിശ്ര, ശങ്കർകുമാർ നാഥ് എന്നിവരുടെ പേരുകളാണ് മന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനക്കായി ശിപാർശ ചെയ്തത്. കഴിഞ്ഞ ജനുവരിവരിൽ സ്വപൻ കുമാർ ദത്തയെ വിസി സ്ഥാനത്തേക്ക് രാഷ്ട്രപതി അംഗീകരിച്ചു. സർവകലാശാല ആക്ടിംഗ് വിസിയായി സേവനം അനുഷ്ഠിച്ചു വന്ന ദത്ത കഴിഞ്ഞ മാസം വിരമിച്ചു. അതിനു പിന്നാലെയാണു തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രാലയം രാഷ്ട്രപതിക്ക് കത്തെഴുതിയത്.
സ്മൃതി ഇറാനി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള കാലത്താണ് വിശ്വഭാരതി വിസിയായിരുന്ന വി.സി. സുശാന്ത ദത്തഗുപ്തയെ മാറ്റി പകരം സ്വപൻ ദാസ് ദത്തയ്ക്കു ചുമതല നൽകുന്നത്. സർക്കാർ ഇടപെട്ട് ഒരു സർവകലാശാല വൈസ് ചാൻസലറെ മാറ്റുന്ന നടപടിയും അസാധാരണമായിരുന്നു. എന്നാൽ, ആക്ടിംഗ് വിസിയായ ചുമതലയേറ്റ ദത്തയുടെ ഭരണകാലവും സമാധാനം നിറഞ്ഞതായിരുന്നില്ല. കഴിഞ്ഞ ജനുവരിയിൽ ദത്തയെ തൽസ്ഥാനത്തു നിന്നു നീക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം അധ്യാപകർ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. വിശ്വഭാരതി സർവകലാശാലയാണ് പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള ഏക കേന്ദ്ര സർവകലാശാല. നൊബേൽ സമ്മാന ജേതാവ് രവീന്ദ്ര നാഥ് ടാഗോർ സ്ഥാപിച്ചതാണ് സർവകലാശാല.
സ്വപൻ കുമാർ ദത്ത, പി.എൻ. മിശ്ര, ശങ്കർകുമാർ നാഥ് എന്നിവരുടെ പേരുകളാണ് മന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനക്കായി ശിപാർശ ചെയ്തത്. കഴിഞ്ഞ ജനുവരിവരിൽ സ്വപൻ കുമാർ ദത്തയെ വിസി സ്ഥാനത്തേക്ക് രാഷ്ട്രപതി അംഗീകരിച്ചു. സർവകലാശാല ആക്ടിംഗ് വിസിയായി സേവനം അനുഷ്ഠിച്ചു വന്ന ദത്ത കഴിഞ്ഞ മാസം വിരമിച്ചു. അതിനു പിന്നാലെയാണു തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര മാനവശേഷി മന്ത്രാലയം രാഷ്ട്രപതിക്ക് കത്തെഴുതിയത്.
സ്മൃതി ഇറാനി വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള കാലത്താണ് വിശ്വഭാരതി വിസിയായിരുന്ന വി.സി. സുശാന്ത ദത്തഗുപ്തയെ മാറ്റി പകരം സ്വപൻ ദാസ് ദത്തയ്ക്കു ചുമതല നൽകുന്നത്. സർക്കാർ ഇടപെട്ട് ഒരു സർവകലാശാല വൈസ് ചാൻസലറെ മാറ്റുന്ന നടപടിയും അസാധാരണമായിരുന്നു. എന്നാൽ, ആക്ടിംഗ് വിസിയായ ചുമതലയേറ്റ ദത്തയുടെ ഭരണകാലവും സമാധാനം നിറഞ്ഞതായിരുന്നില്ല. കഴിഞ്ഞ ജനുവരിയിൽ ദത്തയെ തൽസ്ഥാനത്തു നിന്നു നീക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം അധ്യാപകർ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. വിശ്വഭാരതി സർവകലാശാലയാണ് പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള ഏക കേന്ദ്ര സർവകലാശാല. നൊബേൽ സമ്മാന ജേതാവ് രവീന്ദ്ര നാഥ് ടാഗോർ സ്ഥാപിച്ചതാണ് സർവകലാശാല.