ന്യൂഡൽഹി: ബട്ല ഹൗസ് ഏറ്റുമുട്ടൽ കേസിൽ രക്ഷപ്പെട്ട ഇന്ത്യൻ മുജാഹിദീൻ ഭീകരൻ ഡൽഹിയിൽ പിടിയിലായി. ഡൽഹി പോലീസ് സ്പെഷൽ സെല്ലാണ് 32 കാരനായ ആരിശ് ഖാൻ എന്ന ജുനൈദിനെ പിടികൂടിയത്. 2008ൽ നടന്ന ബട്ലഹൗസ് ഏറ്റുമുട്ടലിനു ശേഷം പത്തു വർഷം കഴിഞ്ഞാണ് ഇയാളെ പിടികൂടുന്നതെന്ന് ഡിസിപി പി.എസ് കുശ്വ പറഞ്ഞു.
ദേശീയ അന്വേഷണ ഏജൻസി ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയും ഡൽഹി പോലീസ് അഞ്ചു ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിലെ അസ്മാർഗ് സ്വദേശിയായിരുന്ന ഇയാൾ എൻജിനിയറിംഗ് വിദ്യാർഥിആയിരിക്കേയാണ് ബട്ലഹൗസ് ഏറ്റുമുട്ടൽ നടക്കുന്നത്.
ദേശീയ അന്വേഷണ ഏജൻസി ഇയാളെക്കുറിച്ചു വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയും ഡൽഹി പോലീസ് അഞ്ചു ലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശിലെ അസ്മാർഗ് സ്വദേശിയായിരുന്ന ഇയാൾ എൻജിനിയറിംഗ് വിദ്യാർഥിആയിരിക്കേയാണ് ബട്ലഹൗസ് ഏറ്റുമുട്ടൽ നടക്കുന്നത്.