അലാഹബാദ്: ഉത്തർപ്രദേശിലെ അലാഹബാദിൽ ദളിത് നിയമവിദ്യാർഥിയെ മർദിച്ചുകൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അലാഹബാദ് സർവകലാശാലയിലെ രണ്ടാംവർഷ നിയമവിദ്യാർഥിയായ ദിലീപിനെ മർദിച്ചുകൊന്ന കേസിലാണ് ബസ് ടിക്കറ്റ് പരിശോധകനായ വിജയ് ശങ്കർ സിംഗ് അറസ്റ്റിലായത്. സുൽത്താൻപുർ ബസ് സ്റ്റേഷനിൽ നിന്ന് കഴിഞ്ഞദിവസം രാത്രിയാണു പ്രതിയെ പിടികൂടിയതെന്നു പോലീസ് സൂപ്രണ്ട് അകാഷ് കുൽഹരി അറിയിച്ചു.
വെള്ളിയാഴ്ച ഒരു റസ്റ്ററന്റിൽ വച്ചുണ്ടായ വാക്കേറ്റത്തെത്തുടർന്നാണു വിദ്യാർഥിക്കു മർദനമേറ്റത്. രണ്ടുദിവസത്തെ ചികിത്സയ്ക്കുശേഷം യുവാവ് മരണത്തിനു കീഴടങ്ങി. കൊലപാതകത്തിനുപയോഗിച്ച ഇരുന്പ് ദണ്ഡ് പോലീസ് കണ്ടെത്തി.
വെള്ളിയാഴ്ച ഒരു റസ്റ്ററന്റിൽ വച്ചുണ്ടായ വാക്കേറ്റത്തെത്തുടർന്നാണു വിദ്യാർഥിക്കു മർദനമേറ്റത്. രണ്ടുദിവസത്തെ ചികിത്സയ്ക്കുശേഷം യുവാവ് മരണത്തിനു കീഴടങ്ങി. കൊലപാതകത്തിനുപയോഗിച്ച ഇരുന്പ് ദണ്ഡ് പോലീസ് കണ്ടെത്തി.