കേപ് ടൗൺ: അഴിമതി ആരോപണം നേരിടുന്ന ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് എതിരേയുള്ള അവിശ്വാസ പ്രമേയം പാർലമെന്റ് ഇന്നു ചർച്ചയ്ക്കെടുക്കും.
48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു ഭരണകക്ഷിയായ എഎൻസി അന്ത്യശാസനം നൽകിയെങ്കിലും സുമ വഴങ്ങിയില്ല. അവിശ്വാസ പ്രമേയവുമായി മുന്നോട്ടുപോകാൻ ചീഫ് വിപ്പിനോട് ആവശ്യപ്പെട്ടെന്നു എഎൻസി ട്രഷറർ ജനറൽ പോൾ മഷടൈൽ അറിയിച്ചു.
എഎൻസിക്കു വൻ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ പ്രമേയം പാസാക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. സിറിൽ റാമഫോസയെ സുമയ്ക്കു പകരം പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്നും എഎൻസി അറിയിച്ചു.
48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു ഭരണകക്ഷിയായ എഎൻസി അന്ത്യശാസനം നൽകിയെങ്കിലും സുമ വഴങ്ങിയില്ല. അവിശ്വാസ പ്രമേയവുമായി മുന്നോട്ടുപോകാൻ ചീഫ് വിപ്പിനോട് ആവശ്യപ്പെട്ടെന്നു എഎൻസി ട്രഷറർ ജനറൽ പോൾ മഷടൈൽ അറിയിച്ചു.
എഎൻസിക്കു വൻ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ പ്രമേയം പാസാക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ല. സിറിൽ റാമഫോസയെ സുമയ്ക്കു പകരം പ്രസിഡന്റായി തെരഞ്ഞെടുക്കുമെന്നും എഎൻസി അറിയിച്ചു.