ന്യൂഡൽഹി: കര-വ്യാമ-നാവിക സേനകൾക്ക് 16,000 കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും വാങ്ങുന്നു. 7.45 ലക്ഷം യുദ്ധത്തോക്കുകൾ വാങ്ങാൻ 12.280 കോടി മുടക്കും. പ്രതിരോധമന്ത്രി നിർമല സീതാരാമൻ അധ്യക്ഷയായുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റേതാണു തീരുമാനം.
ഇതോടൊപ്പം 1819 കോടി രൂപയുടെ ലൈറ്റ് മെഷീൻ ഗൺ(എൽഎംജി) വാങ്ങും. ദീർഘദൂര ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്ന 5719 സ്നൈപ്പർ തോക്കുക്കൾ വാങ്ങാനുള്ള 982 കോടി രൂപയുടെ പദ്ധതിക്കും പ്രതിരോധമന്ത്രാലയം അനുമതി നല്കി. 850 കോടി മുടക്കിൽ ടോർപിഡോകളെ കബളിപ്പിക്കാനുള്ള "മാരിച' സിസ്റ്റവും വാങ്ങും.
ഇതോടൊപ്പം 1819 കോടി രൂപയുടെ ലൈറ്റ് മെഷീൻ ഗൺ(എൽഎംജി) വാങ്ങും. ദീർഘദൂര ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്ന 5719 സ്നൈപ്പർ തോക്കുക്കൾ വാങ്ങാനുള്ള 982 കോടി രൂപയുടെ പദ്ധതിക്കും പ്രതിരോധമന്ത്രാലയം അനുമതി നല്കി. 850 കോടി മുടക്കിൽ ടോർപിഡോകളെ കബളിപ്പിക്കാനുള്ള "മാരിച' സിസ്റ്റവും വാങ്ങും.