ശ്രീനഗർ: കരൺ നഗർ സിആർപിഎഫ് ക്യാന്പിനു നേരേയുണ്ടായ ഭീകരാക്രമണം പരാജയപ്പെടുത്തിയ ശേഷം ഭീകരരും സുരക്ഷാ സൈന്യവും തമ്മിൽ നടന്ന ഏറ്റുമുട്ടൽ 32 മണിക്കൂറിനുശേഷം അവസാനിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഏറ്റുമുട്ടലിൽ രണ്ടു ലഷ്കർ-ഇ-തോയിബ ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. പ്രദേശത്തെ നിർമാണത്തിലിരുന്ന വീട്ടിൽ അഭയം തേടി ഭീകരരെ ജമ്മു കാഷ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘമായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) സംഘമാണ് കീഴടക്കിയത്.
സൈന്യം ഏറ്റമുട്ടലിൽ പങ്കെടുത്തില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
രണ്ടു എ.കെ. 47 തോക്കുകളും തിരകളും ഭീകരരുടെ പക്കൽനിന്നു പിടിച്ചെടുത്തതായി സിആർപിഎഫ് ഐജി രവിദീപ് സാഹി പറഞ്ഞു.
ഏറ്റുമുട്ടലിൽ രണ്ടു ലഷ്കർ-ഇ-തോയിബ ഭീകരരെ സുരക്ഷാ സൈന്യം വധിച്ചു. പ്രദേശത്തെ നിർമാണത്തിലിരുന്ന വീട്ടിൽ അഭയം തേടി ഭീകരരെ ജമ്മു കാഷ്മീർ പോലീസിന്റെയും സിആർപിഎഫിന്റെയും സംയുക്ത സംഘമായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) സംഘമാണ് കീഴടക്കിയത്.
സൈന്യം ഏറ്റമുട്ടലിൽ പങ്കെടുത്തില്ലെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
രണ്ടു എ.കെ. 47 തോക്കുകളും തിരകളും ഭീകരരുടെ പക്കൽനിന്നു പിടിച്ചെടുത്തതായി സിആർപിഎഫ് ഐജി രവിദീപ് സാഹി പറഞ്ഞു.