റൊണാൾഡോ x നെയ്മർ

11:50 PM Feb 13, 2018 | Deepika.com
മാഡ്രിഡ്: ചാന്പ്യൻസ് ലീഗ് കിരീടം സ്വപ്നം കാണുന്ന ഫ്രഞ്ച് ക്ലബ് പിഎസ്ജിക്ക് കാര്യങ്ങൾ സുഗമമാകുമോ? കോടികൾ എറിഞ്ഞ് നെയ്മറെ ടീമിലെത്തിച്ചതിന്‍റെ പിന്നിൽ പിഎസ്ജി സ്വപ്നംകണ്ടത് ചാന്പ്യൻസ് ലീഗ് കിരീടമാണെന്ന് ഫുട്ബോൾ ലോകത്ത് ഏവർക്കുമറിയാവുന്ന രഹസ്യം. എന്നാൽ, ചാന്പ്യൻസ് ലീഗിൽ ഏറ്റവും മികവു പുലർത്തിയ ടീമായ റയൽ മാഡ്രിഡിനെയാണ് പിഎസ്ജിക്ക് പ്രീക്വാർട്ടറിൽ നേരിടേണ്ടത്. നെയ്മറെ റയൽ നോട്ടമിട്ടതായുള്ള വാർത്തകൾക്കിടയിലാണ് മത്സരം. ഇതെല്ലാം കളത്തിലും കളത്തിനു പുറത്തും പിരിമുറുക്കത്തിന് ആക്കംകൂട്ടുന്നു.

ഇന്ത്യൻ സമയം രാത്രി 1.15ന് റയലിന്‍റെ തട്ടകമായ സാന്‍റിയാഗോ ബർണബ്യൂവിലാണ് റയൽ-പിഎസ്ജി പോരാട്ടം. മത്സരത്തിനു മുന്പ് ബർണബ്യൂവിൽ പരിശീലിക്കില്ലെന്ന് പിഎസ്ജി നേരത്തേ വ്യക്തമാക്കിക്കഴിഞ്ഞു. എല്ലാം കളത്തിൽ നേരിട്ട് കാണിച്ചുതരാം എന്ന മട്ടുംഭാവവുമാണ് ഫ്രഞ്ച് നിരയ്ക്ക്. സ്പെയിനിലേക്ക് പറക്കുന്നതിനു മുന്പ് ചൊവ്വാഴ്ച രാവിലെയാണ് പിഎസ്ജിയുടെ അവസാന പരിശീലനം.

2015 ചാന്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലാണ് പിഎസ്ജിയും റയലും ബർണബ്യൂവിൽ അവസാനമായി നേർക്കുനേർ ഇറങ്ങിയത്. എന്നാൽ, കഴിഞ്ഞ് കുറച്ചു നാളുകളായി റയലും പരിശീലകൻ സിനദീൻ സിദാനും കാലക്കേടിലാണ്. ആ കാലക്കേട് ഒഴിവാക്കുകയാണ് റയലിന്‍റെ മുന്നിലുള്ള ലക്ഷ്യം.