വാഷിംഗ്ടൺ ഡിസി: അന്തർദേശീയ ബഹിരാകാശ സ്റ്റേഷൻ സ്വകാര്യവത്കരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആലോചിക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു. 2024നു ശേഷം സ്റ്റേഷനുവേണ്ടി പണം മുടക്കേണ്ടെന്നാണ് ആലോചന. യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ ഒരു രേഖ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടത്.
ബഹിരാകാശത്ത് ഗവേഷണപ്രവർത്തനങ്ങൾ നടത്താനാണ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. റഷ്യയടക്കം മറ്റു നാലു പങ്കാളികൾക്കൂടിയുണ്ട്. രണ്ടായി വിഭജിച്ചിരിക്കുന്ന സ്റ്റേഷന്റെ ഒരു ഭാഗത്തിന് റഷ്യൻ ഓർബിറ്റൽ സെഗ്മെന്റ് എന്നാണു പേര്. യുഎസ് ഓർബിറ്റൽ സെഗ്മെന്റ് എന്ന രണ്ടാം ഭാഗം മറ്റു പല രാജ്യങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് സ്വകാര്യവത്കരിക്കാനാണ് ആലോചന.
ഇതുവരെ 10,000 കോടി ഡോളർ സ്പേസ് സ്റ്റേഷനായി അമേരിക്ക ചെലവഴിച്ചിട്ടുണ്ട്. അതുകൊണ്ട് സ്വകാര്യവത്കരണത്തിന് പ്രതിപക്ഷത്തുനിന്ന് ശക്തമായ എതിർപ്പു നേരിടേണ്ടിവരും. സ്റ്റേഷനിലേക്ക് ആളെ അയയ്ക്കാനുള്ള സ്പേസ് ഷട്ടിൽ പദ്ധതി നാസ നേരത്തേ ഉപേക്ഷിച്ചിരുന്നു. റഷ്യയെയും സ്വകാര്യകന്പനികളെയുമാണ് ഇതിനായി ഇപ്പോൾ ആശ്രയിക്കുന്നത്.
ബഹിരാകാശത്ത് ഗവേഷണപ്രവർത്തനങ്ങൾ നടത്താനാണ് സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. റഷ്യയടക്കം മറ്റു നാലു പങ്കാളികൾക്കൂടിയുണ്ട്. രണ്ടായി വിഭജിച്ചിരിക്കുന്ന സ്റ്റേഷന്റെ ഒരു ഭാഗത്തിന് റഷ്യൻ ഓർബിറ്റൽ സെഗ്മെന്റ് എന്നാണു പേര്. യുഎസ് ഓർബിറ്റൽ സെഗ്മെന്റ് എന്ന രണ്ടാം ഭാഗം മറ്റു പല രാജ്യങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് സ്വകാര്യവത്കരിക്കാനാണ് ആലോചന.
ഇതുവരെ 10,000 കോടി ഡോളർ സ്പേസ് സ്റ്റേഷനായി അമേരിക്ക ചെലവഴിച്ചിട്ടുണ്ട്. അതുകൊണ്ട് സ്വകാര്യവത്കരണത്തിന് പ്രതിപക്ഷത്തുനിന്ന് ശക്തമായ എതിർപ്പു നേരിടേണ്ടിവരും. സ്റ്റേഷനിലേക്ക് ആളെ അയയ്ക്കാനുള്ള സ്പേസ് ഷട്ടിൽ പദ്ധതി നാസ നേരത്തേ ഉപേക്ഷിച്ചിരുന്നു. റഷ്യയെയും സ്വകാര്യകന്പനികളെയുമാണ് ഇതിനായി ഇപ്പോൾ ആശ്രയിക്കുന്നത്.