വാഷിംഗ്ടൺ ഡിസി: ഉത്തരകൊറിയയ്ക്ക് എതിരേയുള്ള ഉപരോധം ലഘൂകരിക്കുന്നതിനു തത്കാലം പരിപാടിയില്ലെന്നും എന്നാൽ ചർച്ചയ്ക്കുള്ള വാതിൽ അടച്ചിട്ടില്ലെന്നും യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. വാഷിംഗ്ടൺ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണു പെൻസ് നിലപാടു വ്യക്തമാക്കിയത്.
ചർച്ച നടക്കണമെങ്കിൽ പ്യോംഗ്യാംഗ് ആദ്യം ആണവായുധ പരിപാടി ഉപേക്ഷിക്കണമെന്നു വെള്ളിയാഴ്ച പെൻസ് പറഞ്ഞിരുന്നു. ഇതിൽ നിന്നും അല്പം പിറകോട്ടുപോകുന്നതാണു പുതിയ നിലപാട്.
ആണവ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ ഉത്തരകൊറിയയ്ക്ക് എതിരേ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിൽ യാതൊരു അയവുമില്ല. എന്നാൽ സംഭാഷണത്തിന് അവർ തയാറാണെങ്കിൽ പങ്കെടുക്കാൻ വിരോധമില്ല. ഉത്തരകൊറിയയെ പരമാവധി സമ്മർദത്തിലാക്കുകയെന്ന യുഎസ് നയം തുടരും- പെൻസ് വാഷിംഗ്ടൺ പോസ്റ്റിനോടു പറഞ്ഞു.
ദക്ഷിണകൊറിയയിൽ നടക്കുന്ന വിന്റർ ഒളിന്പിക്സ് ഇരുകൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയ സാഹചര്യത്തിലാണു പെൻസിന്റെ പ്രഖ്യാപനമെന്നതു ശ്രദ്ധേയമാണ്.
ചർച്ച നടക്കണമെങ്കിൽ പ്യോംഗ്യാംഗ് ആദ്യം ആണവായുധ പരിപാടി ഉപേക്ഷിക്കണമെന്നു വെള്ളിയാഴ്ച പെൻസ് പറഞ്ഞിരുന്നു. ഇതിൽ നിന്നും അല്പം പിറകോട്ടുപോകുന്നതാണു പുതിയ നിലപാട്.
ആണവ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ ഉത്തരകൊറിയയ്ക്ക് എതിരേ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിൽ യാതൊരു അയവുമില്ല. എന്നാൽ സംഭാഷണത്തിന് അവർ തയാറാണെങ്കിൽ പങ്കെടുക്കാൻ വിരോധമില്ല. ഉത്തരകൊറിയയെ പരമാവധി സമ്മർദത്തിലാക്കുകയെന്ന യുഎസ് നയം തുടരും- പെൻസ് വാഷിംഗ്ടൺ പോസ്റ്റിനോടു പറഞ്ഞു.
ദക്ഷിണകൊറിയയിൽ നടക്കുന്ന വിന്റർ ഒളിന്പിക്സ് ഇരുകൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തിയ സാഹചര്യത്തിലാണു പെൻസിന്റെ പ്രഖ്യാപനമെന്നതു ശ്രദ്ധേയമാണ്.