മസ്കറ്റ്: മസ്കറ്റിലെ മത്രയിലുള്ള 125 വർഷം പഴക്കമുള്ള ശിവക്ഷേത്രം മോദി സന്ദർശിച്ചു. ക്ഷേത്രഭാരവാഹികളുമായി സംസാരിച്ചശേഷം അഭിഷേകം നടത്തിയാണ് മോദി മടങ്ങിയതെന്നു വിദേശകാര്യവക്താവ് രവീഷ്കുമാർ പറഞ്ഞു. ഏറെ അനുഗൃഹീതനായി തോന്നുന്നതായി ക്ഷേത്ര സന്ദർശനത്തിനുശേഷം മോദി ട്വീറ്റ് ചെയ്തു.
ഗുജറാത്തിൽനിന്നെത്തിയ കച്ചവടസമൂഹമാണ് മസ്കറ്റിൽ ഈ ശിവക്ഷേത്രം നിർമിച്ചത്. 1999ൽ ക്ഷേത്രം പുനരുദ്ധരിച്ചു. പ്രധാന ദിവസങ്ങളിൽ ഇരുപതിനായിരത്തോളം ഭക്തർ ഇവിടെയെത്താറുണ്ട്.
ഒമാനിലെ പ്രശസ്തമായ സുൽത്താൻ ഖബൂസ് ഗ്രാൻഡ് മോസ്കിലും മോദി സന്ദർശനം നടത്തി. 2001ലാണ് ഈ മോസ്ക് നിർമിച്ചത്. മോസ്ക് നിർമിക്കാനാവശ്യമായ മൂന്നു ലക്ഷം ശിലകൾ ഇന്ത്യയിൽനിന്നാണു കൊണ്ടുവന്നത്. കൊത്തുപണികൾ ചെയ്തത് ഇന്ത്യയിലെ 200 കൽപ്പണിക്കാരും.
ഗുജറാത്തിൽനിന്നെത്തിയ കച്ചവടസമൂഹമാണ് മസ്കറ്റിൽ ഈ ശിവക്ഷേത്രം നിർമിച്ചത്. 1999ൽ ക്ഷേത്രം പുനരുദ്ധരിച്ചു. പ്രധാന ദിവസങ്ങളിൽ ഇരുപതിനായിരത്തോളം ഭക്തർ ഇവിടെയെത്താറുണ്ട്.
ഒമാനിലെ പ്രശസ്തമായ സുൽത്താൻ ഖബൂസ് ഗ്രാൻഡ് മോസ്കിലും മോദി സന്ദർശനം നടത്തി. 2001ലാണ് ഈ മോസ്ക് നിർമിച്ചത്. മോസ്ക് നിർമിക്കാനാവശ്യമായ മൂന്നു ലക്ഷം ശിലകൾ ഇന്ത്യയിൽനിന്നാണു കൊണ്ടുവന്നത്. കൊത്തുപണികൾ ചെയ്തത് ഇന്ത്യയിലെ 200 കൽപ്പണിക്കാരും.