ശ്രീനഗർ: ജമ്മു കാഷ്മീരിൽ സിആർപിഎഫ് ക്യാന്പിനു നേരേയുണ്ടായ ഭീകരാക്രമണശ്രമം സൈന്യം പരാജയപ്പെടുത്തി. ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഇന്നലെ രാവിലെ 4.30 ഓടെയാണ് ആയുധധാരികളായ ഭീകരർ എസ്എംഎച്ച്എസ് ആശുപത്രിക്കു സമീപത്തെ സിആർപിഎഫ് ക്യാന്പിലേക്ക് ഇരച്ചുകയറാൻ ശ്രമം നടത്തിയത്. ഇതു സിആർപിഎഫ് സൈന്യം പരാജയപ്പെടുത്തിയതോടെ കരൺ നഗർ പ്രദേശത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ ഭീകരർ അഭയം തേടി.
ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന് സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. എസ്എംഎച്ച്എസ് ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽനിന്നു ഫെബ്രുവരി ആറിന് ലഷ്കർ-ഇ-തൊയിബ ഭീകരൻ നവീദ് ജുത് (അബ്ദു ഹൻസാലാ) രക്ഷപ്പെട്ടിരുന്നു.
ആക്രമണം നടന്ന സ്ഥലത്തു തടിച്ചുകൂടിയ യുവാക്കൾ സിആർപിഎഫിനു നേരേ കല്ലേറു നടത്തിയതായി റിപ്പോർട്ടുണ്ട്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) 49-ാം ബറ്റാലിയനിലെ ജവാനാണ് കൊല്ലപ്പെട്ടത്.സുംജവാൻ ആർമി ക്യാന്പിൽ രണ്ടു ദിവസം മുന്പ് ജെയ്ഷെ-മുഹമ്മദ് ഭീകരർ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചു.
ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന് സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. എസ്എംഎച്ച്എസ് ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽനിന്നു ഫെബ്രുവരി ആറിന് ലഷ്കർ-ഇ-തൊയിബ ഭീകരൻ നവീദ് ജുത് (അബ്ദു ഹൻസാലാ) രക്ഷപ്പെട്ടിരുന്നു.
ആക്രമണം നടന്ന സ്ഥലത്തു തടിച്ചുകൂടിയ യുവാക്കൾ സിആർപിഎഫിനു നേരേ കല്ലേറു നടത്തിയതായി റിപ്പോർട്ടുണ്ട്. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) 49-ാം ബറ്റാലിയനിലെ ജവാനാണ് കൊല്ലപ്പെട്ടത്.സുംജവാൻ ആർമി ക്യാന്പിൽ രണ്ടു ദിവസം മുന്പ് ജെയ്ഷെ-മുഹമ്മദ് ഭീകരർ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചു.