ന്യൂഡൽഹി: ഹൃദയധമനിയിലെ ആൻജിയോപ്ലാസ്റ്റിയിൽ ഉപയോഗിക്കുന്ന കൊറോണി സ്റ്റെന്റുകളുടെ വിലയിൽ ചെറിയമാറ്റം. സാധാരണ മെറ്റൽ സ്റ്റെന്റി (ബിഎംഎസ്)ന്റെ പരമാവധി വില 7260 രൂപയിൽനിന്ന് 7660 രൂപയായി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) ഉയർത്തി നിശ്ചയിച്ചു.
ഔഷധം ചേർത്തിട്ടുള്ള സ്റ്റെന്റുകൾക്ക് (ലോഹം കൊണ്ടുള്ളതിനും ജൈവവിഘടനം സംഭവിക്കുന്നതിനും ശരീരത്തിലേക്കു ലയിച്ചു ചേരുന്നതിനും) 29,600 രൂപയിൽനിന്ന് 27,890 രൂപയായി കുറച്ചു. കഴിഞ്ഞവർഷമാണ് 30,000 രൂപ മുതൽ മൂന്നുലക്ഷം രൂപ വരെ ഈടാക്കിയ സ്റ്റെന്റുവില പരമാവധി 30,000 രൂപയായി നിജപ്പെടുത്തിയത്.
വിലനിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടു വിദേശ നിർമാതാക്കൾ വലിയ സമ്മർദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വർഷം കൂടിയ വില നിശ്ചയിച്ചപ്പോൾ പ്രതിവർഷം രണ്ടുശതമാനം വില വർധന അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔഷധവാഹിനികളായ സ്റ്റെന്റുകളുടെ ഉത്പാദനച്ചെലവ് കണക്കാക്കി വില കുറയ്ക്കുകയാണു ചെയ്തത്. പുതിയ വില ഇന്നു പ്രാബല്യത്തിലാകും.
ഈ വിലയ്ക്കുപുറമേ ജിഎസ്ടിയും നല്കണം. ആൻജിയോപ്ലാസ്റ്റിയുടെ ബില്ലിൽ സ്റ്റെന്റിന്റെ ഇനം രേഖപ്പെടുത്തി പ്രത്യേകം ബിൽ ചെയ്തിരിക്കണം. ഉപയോഗിക്കുന്ന കത്തീറ്ററുകളുടെ ബില്ലും ബ്രാൻഡ് പേര് അടക്കം വേറെ നല്കണം.
എട്ടുശതമാനം ലാഭം ഉറപ്പുവരുത്തിയാണു പരമാവധി വില നിശ്ചയിച്ചതെന്ന് എൻപിപിഎ അറിയിച്ചു. ഈ വില തൃപ്തികരമല്ലാത്തതിനാൽ ഉത്പാദനം നിർത്താൻ ഉദ്ദേശിക്കുന്ന കന്പനികൾ ആറുമാസം മുന്പേ എൻപിപിഎയെ നിർദിഷ്ട ഫോമിൽ അറിയിക്കണം.
കത്തീറ്ററിനും വിലനിയന്ത്രണം വരും
കാർഡിയാക് ബലൂൺ കത്തീറ്റർ, ഗൈഡിംഗ് കത്തീറ്റർ, കാർഡിയാക് ഗൈഡ് വയർ, ഔഷധവാഹിയായ കാർഡിയാക് ബലൂൺ തുടങ്ങിയവയുടെ വിലയും നിയന്ത്രിക്കുമെന്ന് എൻപിപിഎ അറിയിച്ചു.
158 ശതമാനം മുതൽ 405 ശതമാനം ലാഭം കിട്ടുന്ന വിലയാണ് അവയുടെ പരമാവധി ചില്ലറ വില (എംആർപി) ആയി വച്ചിരിക്കുന്നതെന്ന് എൻപിപിഎ കണ്ടെത്തി. വിതരണക്കാരനു വില്ക്കുന്പോൾ 62 ശതമാനം മുതൽ 234 ശതമാനം വരെ ലാഭം ഇറക്കുമതിക്കാർ ഈടാക്കുന്നുണ്ടെന്നും അഥോറിറ്റി കണ്ടെത്തി.
ഔഷധം ചേർത്തിട്ടുള്ള സ്റ്റെന്റുകൾക്ക് (ലോഹം കൊണ്ടുള്ളതിനും ജൈവവിഘടനം സംഭവിക്കുന്നതിനും ശരീരത്തിലേക്കു ലയിച്ചു ചേരുന്നതിനും) 29,600 രൂപയിൽനിന്ന് 27,890 രൂപയായി കുറച്ചു. കഴിഞ്ഞവർഷമാണ് 30,000 രൂപ മുതൽ മൂന്നുലക്ഷം രൂപ വരെ ഈടാക്കിയ സ്റ്റെന്റുവില പരമാവധി 30,000 രൂപയായി നിജപ്പെടുത്തിയത്.
വിലനിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ടു വിദേശ നിർമാതാക്കൾ വലിയ സമ്മർദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ വർഷം കൂടിയ വില നിശ്ചയിച്ചപ്പോൾ പ്രതിവർഷം രണ്ടുശതമാനം വില വർധന അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔഷധവാഹിനികളായ സ്റ്റെന്റുകളുടെ ഉത്പാദനച്ചെലവ് കണക്കാക്കി വില കുറയ്ക്കുകയാണു ചെയ്തത്. പുതിയ വില ഇന്നു പ്രാബല്യത്തിലാകും.
ഈ വിലയ്ക്കുപുറമേ ജിഎസ്ടിയും നല്കണം. ആൻജിയോപ്ലാസ്റ്റിയുടെ ബില്ലിൽ സ്റ്റെന്റിന്റെ ഇനം രേഖപ്പെടുത്തി പ്രത്യേകം ബിൽ ചെയ്തിരിക്കണം. ഉപയോഗിക്കുന്ന കത്തീറ്ററുകളുടെ ബില്ലും ബ്രാൻഡ് പേര് അടക്കം വേറെ നല്കണം.
എട്ടുശതമാനം ലാഭം ഉറപ്പുവരുത്തിയാണു പരമാവധി വില നിശ്ചയിച്ചതെന്ന് എൻപിപിഎ അറിയിച്ചു. ഈ വില തൃപ്തികരമല്ലാത്തതിനാൽ ഉത്പാദനം നിർത്താൻ ഉദ്ദേശിക്കുന്ന കന്പനികൾ ആറുമാസം മുന്പേ എൻപിപിഎയെ നിർദിഷ്ട ഫോമിൽ അറിയിക്കണം.
കത്തീറ്ററിനും വിലനിയന്ത്രണം വരും
കാർഡിയാക് ബലൂൺ കത്തീറ്റർ, ഗൈഡിംഗ് കത്തീറ്റർ, കാർഡിയാക് ഗൈഡ് വയർ, ഔഷധവാഹിയായ കാർഡിയാക് ബലൂൺ തുടങ്ങിയവയുടെ വിലയും നിയന്ത്രിക്കുമെന്ന് എൻപിപിഎ അറിയിച്ചു.
158 ശതമാനം മുതൽ 405 ശതമാനം ലാഭം കിട്ടുന്ന വിലയാണ് അവയുടെ പരമാവധി ചില്ലറ വില (എംആർപി) ആയി വച്ചിരിക്കുന്നതെന്ന് എൻപിപിഎ കണ്ടെത്തി. വിതരണക്കാരനു വില്ക്കുന്പോൾ 62 ശതമാനം മുതൽ 234 ശതമാനം വരെ ലാഭം ഇറക്കുമതിക്കാർ ഈടാക്കുന്നുണ്ടെന്നും അഥോറിറ്റി കണ്ടെത്തി.