ന്യൂഡൽഹി: ജമ്മു- കാഷ്മീരിലെ ഷോപ്പിയാൻ വെടിവയ്പ് കേസിൽ സൈനിക ഉദ്യോഗസ്ഥർക്കെതിരേ സമ്മർദ നടപടികൾ സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട സംഭവത്തിൽ കരസേനാ മേജർ ആദിത്യ കുമാർ അടക്കമുള്ളവർക്കെതിരേ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി ജമ്മു- കാഷ്മീർ സർക്കാരിനു നോട്ടീസ് അയച്ചു.
മേജർ ആദിത്യ കുമാറിന്റെ പിതാവ് ലഫ്. കേണൽ കരംവീർ സിംഗാണ് സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കകം നോട്ടീസിനു മറുപടി നൽകാൻ ആവശ്യപ്പെട്ട ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് കോടതിയെ സഹായിക്കാനും നിർദേശിച്ചു. എഫ്ഐആർ നിയമവിരുദ്ധമാണെന്നും സൈന്യം ഇത്തരത്തിൽ ഭീഷണിനേരിടുന്ന സാഹചര്യം ഇതുവരെയുണ്ടായിട്ടില്ലെന്നും ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു.
ജനുവരി 27നാണ് അക്രമാസക്തരായ ജനക്കൂട്ടത്തിനു നേരെ സൈന്യം വെടിയുതിർത്തത്. രണ്ട് പേർ മരിച്ചതിനെ തുടർന്ന് മേജർ ആദിത്യ കുമാർ അടക്കമുള്ള ഗഡ്വാൾ യൂണിറ്റിലെ 10 ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കുകയായിരുന്നു. മജിസ്ട്രേറ്റ് തലത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
അഫ്സ്പ (സായുധ സേനാ പ്രത്യേകാധികാര നിയമം) നിലനിൽക്കുന്ന മേഖലയിലൂടെ പോയ സൈനിക വാഹന വ്യൂഹത്തിനുനേരെ ജനക്കൂട്ടം കല്ലെറിയുകയും ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരിൽ ഒരാളെ തടഞ്ഞുവെച്ച് വധിക്കാൻ ശ്രമിച്ചെന്നും ആണ് കരംവീർ സിംഗ് ഹർജിയിൽ പറയുന്നത്. മുന്നറിയിപ്പ് നൽകിയിട്ടും പിരിഞ്ഞു പോകാത്തതിനെ തുടർന്ന് ആത്മരക്ഷയ്ക്കായാണ് സൈനികർ വെടിയുതിർത്തതെന്നും ഹർജിയിൽ പറയുന്നു.
മേജർ ആദിത്യ കുമാറിന്റെ പിതാവ് ലഫ്. കേണൽ കരംവീർ സിംഗാണ് സുപ്രീം കോടതിയെ സമീപിച്ചത്. രണ്ടാഴ്ചയ്ക്കകം നോട്ടീസിനു മറുപടി നൽകാൻ ആവശ്യപ്പെട്ട ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച്, അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിനോട് കോടതിയെ സഹായിക്കാനും നിർദേശിച്ചു. എഫ്ഐആർ നിയമവിരുദ്ധമാണെന്നും സൈന്യം ഇത്തരത്തിൽ ഭീഷണിനേരിടുന്ന സാഹചര്യം ഇതുവരെയുണ്ടായിട്ടില്ലെന്നും ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി വാദിച്ചു.
ജനുവരി 27നാണ് അക്രമാസക്തരായ ജനക്കൂട്ടത്തിനു നേരെ സൈന്യം വെടിയുതിർത്തത്. രണ്ട് പേർ മരിച്ചതിനെ തുടർന്ന് മേജർ ആദിത്യ കുമാർ അടക്കമുള്ള ഗഡ്വാൾ യൂണിറ്റിലെ 10 ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കുകയായിരുന്നു. മജിസ്ട്രേറ്റ് തലത്തിൽ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
അഫ്സ്പ (സായുധ സേനാ പ്രത്യേകാധികാര നിയമം) നിലനിൽക്കുന്ന മേഖലയിലൂടെ പോയ സൈനിക വാഹന വ്യൂഹത്തിനുനേരെ ജനക്കൂട്ടം കല്ലെറിയുകയും ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരിൽ ഒരാളെ തടഞ്ഞുവെച്ച് വധിക്കാൻ ശ്രമിച്ചെന്നും ആണ് കരംവീർ സിംഗ് ഹർജിയിൽ പറയുന്നത്. മുന്നറിയിപ്പ് നൽകിയിട്ടും പിരിഞ്ഞു പോകാത്തതിനെ തുടർന്ന് ആത്മരക്ഷയ്ക്കായാണ് സൈനികർ വെടിയുതിർത്തതെന്നും ഹർജിയിൽ പറയുന്നു.